Wednesday 7 June 2017

kerala after vaccination dangerous side effect and death aefi report malayalam pdf copy, vaccination good or bad malayalam

kerala vaccination aefi death report malappuram dist. diftheeria case reported areas dead case, r in india kerala aefi death and side effect report , vaccination rules in inda , legal side of vaccination ,kerala and tamilnadu  vaccination sideffect and death reported who


PLEASE CLICK AND READ FOR YOUR TRADITIONAL LANGUAGE (From Malayalam TO Choose Your language ) CLICK HERE >   

 READ IN ENGLISH  =  https://goo.gl/GCX3i1       READ IN TAMIL         =  https://goo.gl/7R6Fcq

 READ IN HINDI        = https://goo.gl/pBmN8c      READ IN KANNADA   = https://goo.gl/sNgHb6

READ IN  ARABIC     = https://goo.gl/qVGMJP     READ IN GUJRATI     =  https://goo.gl/9r5jxP   



എന്റെ പേര് പ്രസാദ്. 

 ഈ ബ്ലോഗ്ഗ് എന്റെ സ്വന്തം അനുഭവമാണ് കുറിച്ചിരിക്കുന്നത്. ഒപ്പം എന്റെ മകൾക്കുണ്ടായ Aefi കേസിൽ Aefi ഗൈഡ്‌ലൈൻസ്  നടപ്പിലാക്കാതിരുന്നപ്പോൾ ഞാൻ നടത്തിയ നിയമ യുദ്ധങ്ങളുടെ ചരിത്ര അനുഭവങ്ങളും എന്റെ വിവരാവകാശ രേഖകളും.ഇതിൽ പറയുന്നത് കുട്ടികൾക്കുള്ള പ്രധിരോധ വാക്സിൻ നിയമങ്ങളാണ്. അല്ലാതെ മറ്റു രോഗത്തിനുള്ള വാക്സിനെ പറ്റിയില്ല .എന്റെ കേസിലെ വിധികളും പുതിയ നിയമങ്ങളും ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.


എന്റെ സ്വന്തം ബ്ലോഗ്ഗിൽ മാത്രമാണ് ഇത്    പ്രദര്ശിപ്പിക്കുന്നത് 
. ഇതിൽ  കൊടുത്തിരിക്കുന്ന രേഖകൾ മറ്റാരെങ്കിലും എടുത്തു മറ്റു സ്ഥലങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ആരെയെങ്കിലും തെറ്റിദ്ധാരണ പരത്തിയാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല.ഞാൻ ഒരു ഡോക്ടറോ, ഏതെങ്കിലും ഒരു വൈദ്യ ശാസ്ത്രത്തിൽ ചായ്‌വോ, ഏതെങ്കിലും വൈദ്യ ശാസ്ത്രത്തിന്റെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നയാളല്ല.ഇതിൽ പറഞ്ഞിരിക്കുന്നത് വൈദ്യ ശാസ്ത്രത്തിലെ നിയമ ലംഘനങ്ങൾ മാത്രമാണ്.   

ഈ ബ്ലോഗ്ഗ് ആരെയും തെറ്റിദ്ധരിപ്പിക്കാനോ , വാക്സിൻ വിരുദ്ധ പ്രചാരണത്തിനോ, ഏതെങ്കിലും വൈദ്യ ശാസ്ത്രത്തെ കുറ്റം പറയുന്നതോ അല്ല, സാധാരണക്കാരനായ എന്റെ കുട്ടിക്കുണ്ടായ വാക്സിൻ അപകടത്തിന്റെ അനുഭവങ്ങൾ മാത്രമാണ്.  . ഈ ബ്ലോഗ്ഗ് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അത് നിങ്ങളുടെ നിയമ പരിജ്ഞാന കുറവോ, ബുദ്ധിക്കുള്ള പ്രശ്നമോ മാത്രമായിരിക്കും, എന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള എന്റെ അവകാശം ഞാൻ വിനിയോഗിക്കുകയും, ഇതിൽ കൊടുത്തിരിക്കുന്ന നിയമ കാര്യങ്ങൾ,എന്റെ കുട്ടിയെ പോലെ വാക്സിൻ അപകടം സംഭവിച്ചവർക്കും, സംഭവിക്കാതിരിക്കാനും നിയമങ്ങൾ പാലിക്കാനും ഉപകാരപ്പെടാനും മാത്രമാണ് ഇതെല്ലം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. 


മൂന്നു വർഷങ്ങൾക്കു ശേഷവും മരുന്ന് മാഫിയകൾ നിയമ പരിജ്ഞാനമില്ലാത്ത മെഡിക്കൽ വിദ്യാർത്ഥികളെ പിരി കയറ്റി എനിക്കെതിരെ നിരവധി പോലീസ് സ്റ്റേഷനിലും, ക്രൈം ബ്രാഞ്ചിലും ഈ ബ്ലോഗ്ഗ് എല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പുക്കുന്നതാണെന്നും , എന്റെ കുട്ടിക്ക് വാക്സിൻ അപകടം സംഭവിച്ചു എന്നത് നുണയാണ് എന്നും, കോടതി വിധികളുടെ പകർപ്പ്, aefi കേസ് വിവരാവകാശ രേഖകൾ എല്ലാം   കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കാണിച്ചു കൊണ്ട് തിരുവനന്തപുരം , കോഴിക്കോടുള്ള ഡോകട്ർമാരുടെ സംഘടനകൾ, കൂടാതെ ആയുർവേദ, അലോപ്പതി ഡോക്ടർമാർ എന്നിവരെ കൊണ്ട് എന്നും ഓരോ സ്റ്റേഷനിലും നിരവധി  പരാതി നൽകുകയും, സോഷ്യൽ മീഡിയയിലും tv ചാനൽ ചർച്ചകളിൽ എന്നെയും കുട്ടിയുടെ ഫോട്ടോകളും പ്രദർശിപ്പിച്ചു അപമാനിക്കുകയും, ഞാൻ ഏതോ വ്യാജ വൈദ്യൻമാരുടെ ആളാണെന്നും പറയുകയും ചെയ്തു പോന്നിരുന്നു. ഇന്നും അത് തുടരുന്നു.

നിയമത്തെ ഉപയോഗിച്ചു കൊണ്ട് , നിയമ പലകാരുടെ സമയം പാഴാക്കനും എന്നും ഓരോ മെഡിക്കൽ വിദ്യാർഥികൾ തുനിയുന്നതിനാൽ ഞാൻ ഇതിനെതിരെ എന്റെ കുട്ടിയുടെ കേസിനോടൊപ്പം എനിക്കെതിരെ പരാതി നൽകുന്നവരുടെ പേരുവിവരങ്ങൾ ചേർക്കാൻ തീരുമാനിച്ചപ്പോൾ പല ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും  അവരുടെ കുടുംബവും കോടതി കയറ്റി ഇറക്കരുതെന്നു എന്റെ വീട്ടിൽ വന്നു കാലുപിടിച്ച്  അപേക്ഷിച്ചതിനാൽ കൂടുതൽ നടപടിക്ക് അന്ന്  പോയില്ലായിരുന്നു. 

എന്നാൽ ഇത്തരത്തിലുള്ള പുതിയ പുതിയ മെഡിക്കൽ വിദ്യാർത്ഥികൾ, മറ്റുള്ളവർ  നിയമമറിയാതെ ഈ ബ്ലോഗ്ഗ് കണ്ടുകൊണ്ട് ഇനി  എനിക്കെതിരെയും കുട്ടിക്കെതിരെയും സോഷ്യൽ മീഡിയയിലും മാധ്യമത്തിലും അപവാദ പ്രചാരണം നടത്തിയാലോ അനാവശ്യമായി ഓൺലൈനിലോ, AC റൂമിലോ ഇരുന്നു  കള്ള പരാതി നല്കിയാലോ നിലവിലുള്ള കോടതി  കേസിൽ ഉൾപ്പെടുത്താനാണ് എനിക്ക് നിയമ ഉപദേശം ലഭിച്ചിരിക്കുന്നത്.  അതിനാൽ കുടുംബ സമേതം എന്റെ വീട്ടിൽ വന്ന് ഇനി കരഞ്ഞാൽ ഒരു കാര്യവുമുണ്ടാകില്ല എന്ന് ഞാൻ ഓർമിപ്പിക്കുന്നു.




വാക്‌സിനേഷൻ നിയമങ്ങളും, മരുന്ന് ലോബിയും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധം മൂലം ഭരണ ഘടനയും, നിയമവും സാധാരണ ജനത്തിൽ നിന്ന് പിടിച്ചു വാങ്ങി ജനിക്കുന്ന കുട്ടികൾക്ക് വാക്സിൻ എടുത്ത് രോഗം വരുന്നത് പൂഴ്ത്തി വച്ചു കൊണ്ട് നടത്തുന്ന വമ്പൻ മാഫിയയയെ തുറന്നു കാട്ടുകയും, വാക്സിൻ അപകടങ്ങൾ എന്തെല്ലാം എന്നും അറിയാൻ ഈ ലേഖനം ഉപയോഗിക്കാം. എല്ലാ പത്ര മാധ്യമങ്ങളും കഴിഞ്ഞ MR കാമ്പയിനിൽ ഈ ബ്ലോഗ്ഗ് കുപ്രചാരണം ആണെന്നും, കോടതി വിധികൾ തെറ്റാണെന്നു വരെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. വാക്സിൻ അപകടങ്ങൾ പറ്റിയ രക്ഷിതാക്കൾ പല പത്ര സമ്മേളനം നടത്തിയിട്ടും ഒരു ചാനൽ ചർച്ചയും, മാധ്യമങ്ങളും ഈ വാർത്തകൾ നൽകാതെ കുപ്രചാരം എന്ന വാക്കിൽ രക്ഷിതാക്കളെ മുദ്ര കുത്തി വരുന്നു. ഈ രക്ഷിതാക്കളുടെ അനുഭവങ്ങളും ഇതിൽ ചേർക്കുന്നു. 



No automatic alt text available.



വാക്സിൻ നിർബന്ധമാണ് എന്ന പത്ര  വാർത്തകൾ തെറ്റാണെന്ന് സർക്കാർ ഹൈ കോടതിയിൽ ആവർത്തിച്ച് പറഞ്ഞു. കേരളത്തിൽ ആരെയും വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നില്ല. താല്പര്യമുള്ളവർക്ക് എടുക്കാം, എടുക്കാൻ താല്പര്യമില്ലാത്തവരെ നിർബന്ധിക്കരുത്. സർക്കാർ നിലപാടിൽ മാറ്റമില്ല. ഒരു സർക്കാർ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളും ആരെയും നിർബന്ധിക്കുന്നില്ല എന്ന് പറയുകയും, വാക്സിൻ വിവരങ്ങൾ എല്ലാ സ്കൂളിലും സൂക്ഷിക്കുന്നുണ്ട് എന്ന് പറയുകയും ചെയ്തു. ഒരു വാക്സിൻ ബോക്സ് പൊട്ടിച്ചാൽ അത് രണ്ടു മണിക്കൂറിനുള്ളിൽ എടുത്ത് തീർത്തില്ലെങ്കിൽ വാക്സിൻ കേടാകും , അതിനാൽ    വാക്സിൻ എടുക്കുന്ന   സ്ഥാപനങ്ങൾ , സ്കൂൾ  എന്നിവിടങ്ങളിൽ വാക്സിനേഷന് പ്രത്യേക രജിസ്റ്റർ   സൂക്ഷിക്കണം എന്നും, കമ്പനിയുടെ പേര് , ബാച്ച് നമ്പർ, വാക്സിൻ പൊട്ടിച്ച സമയം, തീർത്ത സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം എന്നും ഈ വിവരം എപ്പോൾ വേണമെങ്കിലും രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ നൽകണം എന്നും കോടതി ഉത്തരവിടുകയുണ്ടായി. 

സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല എന്ന് പറയുമ്പോൾ പത്രങ്ങൾ വാക്സിനേഷൻ നിർബന്ധിചു നൽകണം എന്ന വാർത്ത നൽകിയാൽ അത് സർക്കാർ വിരുദ്ധവും, കോടതി അലക്ഷ്യ കുറ്റവും, രാജ്യ ദ്രോഹകുറ്റവും ആകുന്നതിനാൽ   ഇനി മുതൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമത്തിനെതിരെ ആർക്കും കോടതിയിൽ പോകാം . കോടതി വിധി പ്രിന്റ് PDF ഇൽ  മുവഴുവൻ പ്രിന്റും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. >


രോഗമുള്ളവരോ, മറ്റു കാരണത്താലോ വാക്സിൻ എടുക്കാൻ താല്പര്യമില്ലാത്തവർ ഈ വിധിയുടെ കോപ്പി എടുത്തു നൽകാവുന്നതാണ്

                                                        






നിർബന്ധിച്ചും ഭീക്ഷണി പെടുത്തിയും, നുണകൾ പറഞ്ഞും നിർബന്ധപൂർവം വാക്സിൻ എടുത്തു അപകടം സംഭവിച്ച ഇരകളുടെ അനുഭവങ്ങൾ കേൾക്കുക. കുപ്രചാരണമായി മുദ്രകുത്തിയ ഈ ഇരകൾക്ക് ആര് നീതി നൽകും ?
ടാർജറ്റ് ഒപ്പിക്കുവാൻ വേണ്ടി വാക്സിൻ എടുത്തില്ലെങ്കിൽ റേഷൻ കാർഡ് റദ്ദ് ചെയ്യും, വിദേശത്തു പോകാൻ കഴിയില്ല, രക്ഷിതാക്കൾക്കെതിരെ കേസെടുക്കും തുടങ്ങിയ നുണ പ്രചരിപ്പിച്ചു കൊണ്ട് നടത്തിയ ഈ കാമ്പയിനിൽ പക്ഷെ അപകടം സംഭവിച്ചവർക്കെതിരെയും വന്നു ഭീക്ഷണി. ഈ വിവരം പുറത്തു വിടരുതെന്ന് ഭീക്ഷണി പെടുത്തി.
ടാർജറ്റ് ഒപ്പിച്ച ഡോക്ടർമാർക്കും, അവരുടെ സംഘടനക്കും കിട്ടി അവാർഡും, പണവും, ഏകപക്ഷീയമായ ചർച്ച നടത്താൻ സ്‌പോൺസേർഡ് ചർച്ച പ്രോഗ്രാമിന് മാധ്യമങ്ങൾക്കും കിട്ടി മരുന്ന് കമ്പനികളുടെ കിമ്പളം, അവാർഡ് കിട്ടിയവർ കിട്ടിയ അവസരം മുതലാക്കി ചാനൽ ചർച്ചകളിൽ ആളായി സോഷ്യൽ മീഡിയയിൽ ലൈവ് വിട്ടും, പത്രങ്ങളിൽ മരുന്ന് കമ്പനി നൽകിയ പണം നൽകിയുള്ള വാർത്തകളിലും പ്രകടനം നടത്തി ആളായി വിലസി നടന്നു.
അപകടം വന്നവർ പറയുന്നത് കുപ്രചാരണമാണെന്നു വിശ്വസിപ്പിച്ചു , മത നേതാക്കളെ കൂട് പിടിച്ചു കൊണ്ട് ആർക്കും അപകടം വന്നില്ല എന്ന് പറയിപ്പിച്ചു. നിയമ പരമായി തയ്യാറാക്കേണ്ട AEFI തയ്യാറാക്കിയില്ല. നിയമങ്ങൾ ഒന്നും പാലിച്ചില്ല.
ഒരു നിയമവും പാലിക്കാതെ AEFI റിപ്പോർട്ട് പോലും തയ്യാറാക്കിയ ഇവരുടെ രോഗ നിർണയത്തിന് മുൻബ് തന്നെ ഡോക്ടർമാർ ഈ രോഗങ്ങൾ വാക്സിൻ അല്ല എന്ന് പത്ര സമ്മേളനത്തിലൂടെ വിളിച്ചു കൂവി ഇവരെ വിഡ്ഢികളാക്കി .
വാക്‌സിൻ ഇഞ്ചുറി ചാർട്ടിലില്ലാത്ത ക്യാൻസർ പോലുള്ള രോഗങ്ങൾ വരെ പല സ്ഥലത്തു നിന്നും റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊന്നും AEFI റൂട്ടിംഗ് ചെയ്തിട്ടില്ല. മാധ്യമങ്ങൾ ഇതെല്ലം നുണപ്രചാരണമാണെന്നു കൊട്ടി ഘോഷിച്ചു. ഇവർക്കെല്ലാം കിട്ടി കോടികൾ, ബാക്കി തുക കൊണ്ട് വന്നപ്പോൾ 3 കോടി പിടിക്കപ്പെട്ടു.
പണം കിട്ടിയവർ ക്രിസ്തുമസ്സും, ന്യൂ ഇയറും ആഘോഷിച്ചു നടക്കുന്നു. ഇരകൾ ഇപ്പോഴും മാസങ്ങളായി ആശുപത്രിയിലും, വീട്ടിലും ദുരിതം പേറി കുട്ടികളെയും നോക്കി ഇരിക്കുന്നു. ഒരു മാധ്യമവും റിപ്പോർട്ട് ചയ്യാത്ത ഇത്തരം വാക്സിൻ അപകടങ്ങൾ കാണുവാൻ നിയങ്ങൾ അറിയുവാൻ SEE THIS VIDEO:-


                                                       
  വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന ഈ  ഉത്തരവ് വന്നിട്ടും  സർക്കാർ സ്കൂളിൽ നിയമം ലംഖിച്ചു കൊണ്ട് ഈ ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ കളക്റ്ററുടെ അനുമതി വേണം എന്ന നിലക്ക് ഒരു ഉത്തരവ് ജില്ലാ കളക്ടർമാർ ഇറക്കിയിരുന്നു. കുട്ടികളെ വാക്സിൻ എടുക്കാൻ താല്പര്യമില്ലാത്ത രക്ഷിതാക്കൾ നേരിട്ട് കളക്ടർ ഓഫീസിൽ പോയി കളക്ടറെ കണ്ട് അനുമതി വാങ്ങി വരണം എന്ന ഉത്തരവ് ഹൈ കോടതി വിധിക്കു എതിരായിരുന്നു. ഇത് കൂടാതെ വാക്സിൻ എടുത്തില്ലെങ്കിൽ സമൂഹത്തിൽ  ഉണ്ടാകാൻ സാധ്യത ഉള്ള    രോഗങ്ങളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്ന് നിയമ വിരുദ്ധമായ ഒരു ഫോമും സ്കൂളിലൂടെ ആരോഗ്യ വകുപ്പ് ജീവനക്കാർ ജനത്തെ ഭീതിപെടുത്താൻ ഇറക്കിയിരുന്നു. ഈ ഫോം എന്നാൽ കളക്ടറിന്റെയോ സർക്കാരിന്റെയോ അറിവോടെ അല്ല എന്നും സർക്കാരിന് വേണ്ടി ഹാജരായ വക്കീൽ കോടതിയെ അറിയിച്ചു.
 ഈ വിധിയോടെ വാക്സിൻ എടുക്കാൻ താൽപര്യമില്ലാത്തവർ അതാത് സ്കൂളിൽ അറിയിച്ചാൽ മാത്രം മതി എന്ന് ബഹു : ഹൈ കോടതി ഉത്തരവിടുകയാണ് ഉണ്ടായത് ..  
വാക്സിനേഷൻ  എടുക്കാൻ  താൽപര്യമില്ലാത്തവർ കളക്റ്ററെ അറിയിക്കേണ്ട ആവശ്യമില്ല ഹൈ കോടതി ഉത്തരവ് !!!

വാക്സിനേഷൻ: രക്ഷിതാക്കൾ വിയോജിപ്പ്‌ കളക്ടറെ കണ്ട്‌ എഴുതിനൽകേണ്ടതില്ലെന്നും, മറിച്ച്‌ അതാത്‌ സ്കൂളിൽ നൽകിയാൽ മതിയെന്നും ബഹു:ഹൈക്കോടതി ഇന്ന് (15.12.17) ഉത്തരവിട്ടു.
(Justice SP Chali - WPC 40251/17)   
     








                                                                     

ഈ ബ്ലോഗിലെ വിവരങ്ങൾ എല്ലാം ബഹുമാനപെട്ട ഹൈ  കോടതിയിൽ സമർപ്പിക്കുകയും നിരവധി കുട്ടികൾക്ക് കേരളത്തിൽ വാക്സിൻ എടുത്തതിനാൽ മരണപ്പെടുകയും, ഗുരുതര പാർശ്വഫലം സംഭവിക്കുകയും , ലോകാരോഗ്യ സംഘടനാ ഇത് റിപ്പോർട്ട് ചെയ്‌തുകയും ചെയ്തിട്ടുണ്ട്. 



ഈ പരാതിയിൽ Hon :പ്രധാന മന്ദ്രിയും, കേരള നിയമ സഭാ സെക്രെട്ടറിയേറ്റും അന്വേഷണത്തിന് ഉത്തരവിട്ടു. കോപ്പി താഴെ കാണാം .



(((((വാക്‌സിനേഷന് ഇൻഷുറൻസും, കോടതിയും , നിയമവും കൊണ്ട് വരുന്നതിനു IHRA നൽകിയ പരാതിയിൽ ലോക് സഭ കമ്മിറ്റി പരിഗണിച്ചു കൊണ്ട് മറുപടി വന്നു. വാക്സിൻ അപകടം സംഭവിക്കുന്ന കുട്ടികൾക്ക് വാഹന അപകട ഇൻഷുറൻസ് (MACT ACT ) പോലെ നിയമം കൊണ്ട് വരുന്നതിന് ഏറ്റവും കൂടുതൽ ശക്തമായി  എതിർക്കുന്ന  കേരളത്തിലെ ഒരു പറ്റം ഡോക്ടർമാർ ഉൾപ്പെടെ ഉള്ളവർ പല രീതിയിലും IHRA  എതിർക്കുകയും, വ്യാജ പ്രചാരകരായി ചിരീകരിച്ചു കൊണ്ട്  എതിർക്കുകയാണ്. പത്ര മാധ്യമങ്ങളിലൂടെ  കുപ്രചാരണം ആണെന്നും പറയുകയും ചെയ്തു വാർത്തകൾ ഇവർ പടച്ചു വിട്ടികൊണ്ടിരിക്കുന്നു.  പൊതു ജനത്തിന് നീതികിട്ടുകയും, പാർശ്വഫലം മൂലം ദുരിതമനുഭവിക്കുന്ന  കുട്ടികൾക്ക് ആശ്വാസമാവുകയും  ചെയ്യുന്ന നിയമം കൊണ്ട് വന്നാൽ ഇവരുടെ ഉറക്കം കെടും,ഒരു മാധ്യമം പോലും റിപ്പോർട്ട് ചെയ്യാത്തതുമായ ഈ   ഉറക്കം കെടുത്തുന്ന നിയമം കൊണ്ട് വരുന്നതിന് ഇട പെട്ട LOK SABHA കമ്മിറ്റി ഉൾപ്പെടെ ഉള്ളവരുടെ  മറുപടി കാണാൻ താഴെ കാണുക. ))))))


 ഇത്തരം കുട്ടികൾക്ക് ഒരു നിയമവും പാലിക്കാതെ റിപ്പോർട്ട് എഴുതി നൽകി കൊണ്ട് ഈ വിവരങ്ങൾ മറച്ചു വച്ചുകൊണ്ടിരിക്കുകയാണ് . ഇത്തരം സൈഡ് എഫ്ഫക്റ്റ് പറ്റിയ കാര്യങ്ങൾ കോടതിക്ക് ബോധ്യമായതിനാലും""പരാതിക്കാരുടെ മക്കൾക്ക് രക്ഷിതാക്കളുടെ സമ്മതമില്ലാതെയും, നിർബന്ധിച്ചും വാക്സിൻ എടുക്കരുത് ""  എന്ന്  ബഹു : കേരള  ഹൈക്കോടതി ഉത്തരവ് ഇട്ടു .   രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശവും, നിയമവും ഭരണഘടനാ വിഭാവനം ചെയ്യുന്നതിനാൽ ഈ വിധി എല്ലാവർക്കും ബാധകമാണ് . ഈ ഇടക്കാല ഉത്തരവിന്റെ കോപ്പി  സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർക്കും  കൈമാറി .



@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@


കേരളത്തിൽ AEFI നിയമം പാലിക്കാതെ നിരവധി കുട്ടികൾക്ക് അപകടം സംഭവിച്ചു എന്ന രക്ഷിതാക്കളുടെ അനുഭരും, WHO റിപ്പോർട്ടും, അഴിമതി നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ വിജിലൻസ് കോടതി അറസ്റ്റ് ചെയ്ത വിവരവും,അനുഭവവും, WHO റിപ്പോർട്ടും,മരുന്ന് പരീക്ഷണം നടത്തുന്നു എന്ന  രാഷ്ട്രപതിക്ക് പരാതി നൽകിയപ്പോഴുള്ള അന്വേഷണ റിപ്പോർട്ടും, വാക്സിൻ പാർശ്വഭല  ഇരകൾ കൂടുന്നു എന്നും, ഈ ഇരകൾക്കു ഇൻഷുറൻസോ , നിയമമോ കൊണ്ടുവരണം എന്ന ആവശ്യങ്ങൾ    ഉന്നയിക്കുമ്പോൾ എല്ലാ സ്കൂളുകളിലും ഒരു കുട്ടിയെ പോലും വിടാതെ നിർബന്ധിച്ചു കുത്തിവയ്പ്പ് എടുക്കാനും, എല്ലാ ജില്ലാ കളക്ടറും,ജില്ലാ മെഡിക്കൽ ഓഫീസറും ഉത്തരവ് ഇട്ടു കൊണ്ട് പത്രവാർത്തകളിൽ കൊടുത്തു കൊണ്ടിരിക്കുന്നു. അലർജി, ശ്വാസ കോശ രോഗങ്ങൾ , ന്യൂമോണിയ , തുടങ്ങിയ രോഗങ്ങൾ ഉള്ള കുട്ടികൾക്ക് ഈ വാക്സിൻ അപകടം വരും എന്നിരിക്കെ   ഒരു പരിശോധനയും ഇല്ലാതെയും, കുട്ടിക്ക് ഇത്തരം എന്തെങ്കിലും രോഗം ഉണ്ടോ എന്ന്  രക്ഷിതാക്കളോട് ആരായേതും, ബലം പ്രയോഗിച്ചു കൊണ്ട്  എല്ലാ കുട്ടികളെയും ആംബുലൻസ് ഉൾപ്പെടെ ഉള്ള എല്ലാ സംവിധാനത്തോടെയും AEFI നിയമങ്ങൾ പാലിക്കാതെ , മനുഷ്യാവകാശ, മെഡിക്കൽ, കുട്ടികളുടെ അവകാശങ്ങൾ എന്നിവ  ലംഘിച്ചു കൊണ്ട്  3 ഒക്ടോർബർ 2017 മുതൽ  കേരളത്തിലെ എല്ലാ സ്കൂളിലും വാക്സിൻ നൽകാൻ പോകുന്നു. സ്കൂളിൽ പോകാത്തവരുടെ ലിസ്റ്റ് എടുത്തു കൊണ്ട് വീട്ടിൽ ചെന്ന് നിർബന്ധിച്ച് എടുക്കാനും ഓർഡർ ഇറക്കിയിട്ടുണ്ട്. ഇനി ഏതെങ്കിലും സ്കൂൾ അധികൃതർ കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയാൽ സ്കൂൾ അധികൃതരെ അറെസ്റ്റ് ചെയ്യുമെന്ന് വാർത്തകളിലൂടെ  ഭീക്ഷണി പെടുത്തുന്നു.  

                ഭരണഘടനാപരമായ മൗലിക അവകാശങ്ങളും, പൗര സ്വാതന്ത്രവും നിലവിലുള്ള മഹത്തായ  ജനാധിപത്യ രാജ്യത്ത് വാക്സിൻ എടുത്തില്ലെങ്കിൽ പോലീസ് അറസ്റ്റ് ചെയ്യുമെന്നും, വാക്സിൻ എടുത്ത് അപകടം സംഭവിച്ച രക്ഷിതാക്കൾ തുറന്നു പറഞ്ഞാൽ രാജ്യ ദ്രോഹികൾ ആകുമെന്നും, നിങ്ങളുടെ റേഷൻ കാർഡ് , ആധാർ എന്നിവ റദ്ദ് ചെയ്യുമെന്നും,  ഭരണ ഘടന വിഭാവനം ചെയ്യുന്ന നിര്ബന്ധിതവും തികച്ചും സൗജന്യവും ആയി തരുന്ന വിദ്യാഭാസം നിക്ഷേധിക്കും എന്നും പറഞ്ഞു ജനത്തെ ഭീക്ഷണി പെടുത്തി സർക്കാർ ജീവനക്കാരും മരുന്ന് ലോബികളും മാധ്യമങ്ങളിൽ പണം നൽകി ഏകപക്ഷീയമായ ചർച്ച നടത്തി  മഹത്തായ ജനങളുടെ അവകാശങ്ങളെ ലംഖിച്ചു കൊണ്ടിരിക്കുന്നു. സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല എന്ന് രേഖാമൂലം പറയുമ്പോൾ ഒരു രേഖയുമില്ലാതെ തോന്നിയപോലെ രാജ്യത്തെ നിയമങ്ങൾക്കു എതിരായി പ്രവർത്തിക്കുന്ന ആരോഗ്യ മേഖല ഏകാതിപത്യ ഭരണത്തെ ഓർമപ്പെടുത്തുന്നു. വാക്സിൻ എടുക്കേണ്ട ആവശ്യകതയുടെ നല്ല വശങ്ങൾ ബോധവൽക്കരിക്കുന്നതിനു പകരം ജനത്തെ ഭീക്ഷണി പെടുത്തി കരിനിയമങ്ങളിലൂടെ വാക്സിനുകൾ  വിറ്റഴിക്കാൻ  നടക്കുന്ന പ്രക്രിയയിൽ തങ്ങളുടെ കുട്ടിക്ക് എന്ത് നൽകുന്നു, ആര് നൽകുന്നു , എന്തെങ്കിലും സംഭവിച്ചാൽ എവിടെ ബന്ധപ്പെടണം എന്നൊന്നും  അറിയാൻ രക്ഷിതാക്കൾക്ക് അവകാശമില്ല എന്നും, രേഖാമൂലം ഒരു പേപ്പറിലോ വാക്‌സിനേഷൻ ഫോമിലോ ഇതൊന്നും എഴുതി നൽകില്ല എന്നും വാശി പിടിക്കുന്ന ഇവർ aefi പോലുള്ള    ഒരു നിയമവും  പാലിക്കുന്നില്ല. അപകടം സംഭവിച്ചാൽ നിയമങ്ങൾ പാലിക്കാതെ തെറ്റായ മെഡിക്കൽ റിപ്പോർട്ട് എഴുതി നൽകുന്നു.  അത് കൊണ്ട് ജനങ്ങൾ  ആരും ഇത്തരം നുണകളിൽ വീഴരുത്, നിങ്ങളുടെ മൗലിക അവകാശങ്ങളെ എതിർക്കുന്ന ഒരു വാക്കോ  ഭരണ ഘടനക്കും ഇന്ത്യൻ നിയമങ്ങൾക്കും എതിരായി ആര് നിങ്ങളെ ഭയപെടുത്തിയാലും  നിങ്ങൾ വിശ്വസിക്കരുത്. നിയമ പരമായ രീതിയിൽ രേഖാമൂലം വാക്സിൻ ഫോമോ തുല്യമായ രേഖയോ എഴുതി വാങ്ങി വക്കുക., ആരെങ്കിലും സ്കൂളിൽ കയറ്റില്ല എന്ന് പറഞ്ഞാൽ രേഖാമൂലം ഇവർ പറയുന്ന കാര്യം എഴുതി വാങ്ങിക്കുക. നിയമത്തിന്റെ വഴിയിലൂടെ മാത്രം പോകുക. വാക്സിൻ നിങ്ങളുടെ കുട്ടിയുടെ അവകാശം എന്ന പോലെ തന്നെ അപകടം സംഭവിച്ചാൽ ആര് ചികിത്സ ചിലവും നഷ്ടപരിഹാരവും നൽകും എന്നറിയാനുള്ള അവകാശവും നിങ്ങൾക്ക്  ഉണ്ടെന്നു ബോധ്യപ്പെടുക.വാക്സിൻ നൽകണമോ വേണ്ടയോ എന്നത് തീർത്തും നിങ്ങളുടെ അവകാശത്തിൽ പെടുന്ന കാര്യമാണ്.ഇതിന്റെ നല്ല വശങ്ങളും ദോഷ ഫലങ്ങളും മനസ്സിലാക്കി നിങ്ങൾക്ക് തീരുമാനിക്കാം. 



                                                                        



പൊതുവായ രാജ്യത്തിൻറെ ആരോഗ്യ പ്രശ്നത്തിന് വേണ്ടി കേന്ദ്ര സർക്കാർ ഇറക്കുന്ന ഇത്തരം നല്ല പദ്ധതികൾ നടപ്പിൽ വരുത്തുമ്പോൾ , നിയമങ്ങൾ പാലിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ  നിർദ്ദേശം നൽകുകയോ ചെയ്യാതെ , AEFI  അപകടം സംഭവിക്കുന്ന കുട്ടികൾക്ക് എല്ലാ നിയമവും പാലിച്ചുകൊണ്ട്‌ ചികിത്സ സഹായവും, തുടർന്നുള്ള സഹായവും നൽകണം. നിരബന്ധിച്ചു കൊണ്ട് ജനങളുടെ അവകാശങ്ങൾ പോലും സംരക്ഷിക്കുകയോ , തങ്ങളുടെ കുട്ടിക്ക് എന്ത് മരുന്ന്, ആര് നൽകുന്നു, ഏത് കമ്പനി , ഇതിനു ശേക്ഷം എന്തെങ്കിലും അസ്വാസ്ഥത ഉണ്ടായാൽ AEFI നിയമ പ്രകാരം ആരെ ബന്ധപ്പെടണം എന്നിവ രേഖാമൂലം എഴുതിനൽകാനോ തയ്യാറാകാതെ നിർബന്ധിക്കുന്നത് ജനങ്ങളെ സംശയത്തിന്റെ  ആശങ്കയിൽ ആക്കുന്നു. 

രക്ഷിതാക്കൾ സമ്മതിക്കാത്തതിനാൽ നൽകാൻ തയ്യാറാകാത്ത സ്കൂൾ അധികൃതർക്കെതിരെ നിയമ നടപടി എടുക്കുമെന്നും വാർത്തകൾ നൽകുന്നത്  കൊണ്ട് തന്നെ സ്കൂൾ അധികൃതരും ,രക്ഷിതാക്കളും ആശങ്കയിൽ ആണ്. ചില സ്ഥലങ്ങളിൽ രക്ഷിതാക്കൾ നിർബന്ധിച്ചു വാക്സിൻ എടുക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകരെയും, സ്കൂൾ അധികൃതരെയും  കയ്യേറ്റം ചെയ്യുന്നതായി വാർത്തകൾ വരുന്നു.  

എന്നാൽ  ഈ ബ്ലോഗ്ഗ്  സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമം നൽകാനും, ആരും നിയമങ്ങൾ കയ്യിലെടുക്കാതെ നിയമങ്ങൾ മനസ്സിലാക്കി, എല്ലാവരും നിയമങ്ങൾ പാലിച്ചു കൊണ്ട് അവരവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഉതകുന്ന എന്റെ  പഠന റിപ്പോർട്ടും, എല്ലാ വാക്സിനേഷനും AEFI പോലുള്ള നിയമങ്ങൾ പാലിക്കാനും, ഇതിനു വേണ്ടി പ്രത്യേക നിയമം കൊണ്ട് വരാനും സർക്കാർ, കോടതി തലത്തിൽ നിയമത്തിലൂടെ പോകുന്നതിന്റെയും , നിയമങ്ങളുടെയും വിവരങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 

ഇതേ കാമ്പയിൻ മറ്റു സംസ്ഥാനങ്ങളിൽ സ്കൂളിൽ വിതരണം ചെയ്തപ്പോൾ കുട്ടികൾ മരിക്കുകയും, നിരവധി കുട്ടികൾക്ക് അപകടം സംഭവിക്കുകയും ചെയ്തു. 

                           താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക 

 Rubella vaccination causing serious side effects? Continuous Incidents in 2 states | Sneha TV Telugu

                                                                         Published on 19 Aug 2017
                                                                                                                    
                                                                                                  

          

                                                             


                                                 

                                        30 students fall sick after Rubella vaccination  Published on 6 Feb 2017

                                                                             
                                       

        
 ഇത്തരം വാക്സിനുകൾ കുട്ടികൾക്ക് നിർബന്ധിച്ചു കൊണ്ട് സ്കൂളുകളിൽ കൂടി വിതരണം ചെയ്തു കഴിയുമ്പോൾ ഇങ്ങനെ കുറെ കുട്ടികൾക്ക് അപകടവും മരണവും സംഭവിക്കുമ്പോൾ ഒരു പഠനവും ഇല്ലാതെ സ്കൂളിൽ  നടത്തുന്ന വാക്സിൻ ചിലത് പിൻവലിച്ചൂ എന്ന് പറയും,  ഈ വീഡിയോ 2016 ഇലെ ആണ്. എന്നാൽ ഇന്ന് മാധ്യമങ്ങൾ ഇത്തരം വാർത്തകളും, മരണങ്ങളും, അപകടവും, കൊടുത്തു കഴിഞ്ഞു കൈയബദ്ധം പറ്റുമ്പോൾ പിൻവലിക്കുന്നതൊന്നും റിപ്പോർട്ട് ചെയ്യില്ല. അത് കൊണ്ട് തന്നെ ഒരു ജനവും സത്യമായ ഒരു വാർത്തയും അറിയുന്നില്ല. ( ഒരു പഠനവും നടത്തിയില്ല എന്നും, ഈ രോഗം കേരളത്തിൽ എത്ര റിപ്പോർട്ട് ചെയ്തു എന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കയ്യിൽ കണക്കില്ല എന്നും, ഇതൊന്നും ഒരു പഠനവും നടത്തിയില്ല  എന്നും മഹത്തായ ഒരു പദ്ധതി ആണെന്നും തന്ന മറുപടികൾ താഴെ കാണാം. )
                                                         

                                                                                
                                             

എന്നാൽ നമ്മുടെ സംസ്ഥാന ആരോഗ്യ വകുപ്പ് ജീവനക്കാർ പറയുന്നത് "" അങ്ങനെ വന്നാൽ  എല്ലാ സ്കൂളിലും ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്""  എന്നാണ്. ചുരുക്കം ചില കുട്ടികൾക്ക് സൈഡ് എഫക്ട് സംഭവിക്കാം അത് രാജ്യത്തിന് വേണ്ടിയാണ് എന്നുമാണ് ഇവർ പറയുന്നത്. ഈ സംഭവിക്കുന്നത് എന്റെ കുട്ടിക്കാണെങ്കിലോ ? എന്ന ചോദ്യത്തിന് എല്ലാ മരുന്നിനും, പാർശ്വഫലം ഇല്ലേ പിന്നെ എന്താ ? എന്ന ഉത്തരം നൽകും . മരിച്ചാലോ അപകടം സംഭവിച്ചാലോ AEFI നിയമങ്ങൾ അറിയാത്ത ഇവർ അജ്ഞാത രോഗം , മുൻപ് ഉണ്ടായിരുന്ന രോഗം എന്നൊക്കെ ചർച്ച ചെയ്തു കൊണ്ട് എഴുതി നൽകുകയാണ് പതിവ്. അത് കൊണ്ട് ഒരു നീതിയും ഇരകൾക്ക് ലഭിക്കാറില്ല. 

 വാക്സിനേഷൻ എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പ് എഴുതി നൽകിയിട്ടുണ്ടെങ്കിലും " രക്ഷിതാക്കളുടെ അനുമതിയില്ലാതെ നിർബന്ധിച്ച് കുട്ടികൾക്ക് കുത്തിവയ്പ്പ് എടുക്കണം " എന്ന  പത്ര വാർത്തകൾ ഇറക്കിയും , സർക്കുലർ ഇറക്കിയും  
  സമ്മർദവും വന്നതോടെ  ജനങ്ങളും സ്കൂളുകളും എന്ത് ചയ്യണമെന്നറിയാതെ കുഴങ്ങുന്നു.  

ഇനി വാക്സിന് ഇവിടെ ഒരു നിയമവും ഇല്ല, അത് കൊണ്ട് തന്നെ വാക്സിൻ എടുക്കാനോ , വാക്സിൻ മൂലം അപകടം സംഭവിച്ചാലോ ഒരു ഇൻഷുറൻസ് കമ്പനിയോ ക്ലെയിം നൽകില്ല. ഇത്തരം വാക്സിൻ അപകട ഇരകൾക്ക് നൽകാൻ ആരോഗ്യ വകുപ്പിന്റെ കൈയിൽ ഒരു പണവും ഇല്ല എന്ന് ആരോഗ്യ വകുപ്പ് തന്നെ നൽകിയ കോപ്പി താഴെ കാണാം. 

ഇത് പോലെ വാക്സിൻ വിതരണം ചെയ്യുന്നവരും, ഇതിനായി പണം നൽകുന്നവരും വാക്സിനിലൂടെ പല മരുന്ന് പരീക്ഷണം നടത്താം എന്ന് പറയുന്നതും ലോകം മുഴുവൻ ഇന്റർനെറ്റിലൂടെ കാണാവുന്നതാണ്. ഇത് കൂടി വന്നതോട് കൂടി ഞാൻ ഞാൻ ഉൾപ്പെടെ ഉള്ള എല്ലാവരും ആശങ്കയിൽ ആണ് .  വാക്സിൻ എടുക്കുമ്പോൾ രക്ഷിതാക്കളെ അറിയിക്കാതെയും, വാക്സിൻ ഫോം എഴുതി നൽകാതെയും എടുത്തുകഴിയുമ്പോൾ അപകടം ഉണ്ടാകുമ്പോൾ aefi നിയമങ്ങൾ പാലിക്കാതെ മറ്റു രോഗങ്ങൾ എന്ന് ഒരു ബന്ധവും ഇല്ലാതെ ചർച്ച ചെയ്തു തീരുമാനിക്കുന്ന റിപ്പോർട്ടുകൾ താഴെ കാണാം, ഇതെല്ലം കൂട്ടി വായിക്കുമ്പോൾ ജങ്ങൾക്കു സംശയം കൂടുന്നു. ഇതാണ് കേരളത്തിൽ വാക്സിനേഷൻ എടുക്കാൻ മടിക്കുന്നത് എന്ന് മനസിലാക്കാം.സോഷ്യൽ മീഡിയ വളരുകയും, ഇന്റർനെറ്റ് എല്ലാവരിലേക്കും എത്തുന്നതോടെ ഞങ്ങൾ സ്വയം ഇന്റർനെറ്റിൽ സേർച്ച് ചെയുമ്പോൾ കാണുന്നതാണ് ഓരോ ജനങ്ങളും സംശയത്തോടെ  പറയുന്നത്. ഇതാണ് ജങ്ങളെ ഇതിൽ സംശയം തോന്നിപ്പിക്കാൻ കാരണം,ഒപ്പം നിരബന്ധിക്കുകയും ചെയ്യുന്നു. 



എന്റെ കുട്ടിക്ക് ഉണ്ടായ അനുഭവവും വ്യെത്യസ്തമല്ല. ഒരു കുഴപ്പവും ഇല്ലാതെ ഓടി നടന്ന കുട്ടിക്ക് ഇതുപോലെ നിർബന്ധിച്ചു കൊണ്ട് വാക്സിൻ എടുത്തപ്പോൾ രണ്ടു മണിക്കൂറിനുള്ളിൽ ഉണ്ടായ പാർശ്വഫലം ഒരു കണ്ണിന്റെ കൃഷ്ണമണി കാണാതെ പോയി , കഴുത്തു ഇടതു തോളിനോട് ചേർന്നുകൊണ്ട് തല ചെരിഞ്ഞു പോയി. എന്നാൽ ഇതെല്ലം മുൻപ് ഉണ്ടായിരുന്ന രോഗമാണ് എന്ന് നുണ എഴുതി നൽകി ചതിച്ചു. ഇത് പോലെ ആണ് കേരളത്തിൽ നടക്കുന്നത്. ( താഴെ നിരവധി രക്ഷിതാക്കളുടെ അനുഭവങ്ങൾ അറിയിച്ച വീഡിയോ  കാണാം,) aefi നിയമങ്ങൾ ആരും ഇവിടെ പാലിക്കാറില്ല;
എന്റെ  കുട്ടിയുടെ വാക്സിൻ അപകട അനുഭവം ആണ് ഇതിനെ പറ്റിയുള്ള അന്വേഷണത്തിൽ  എത്തിച്ചതും, ihra എന്ന സംഘടനയുമായി ചേർന്ന് നിയമപരമായി ഇതിനൊരു നിയമം വേണം എന്നും ആവശ്യപ്പെട്ടുകൊണ്ട് അന്വേഷങ്ങൾ നടത്തിയത്. ഇതിൽ എന്നെ പോലെ aefi   നിയമങ്ങൾ പാലിക്കാതെ അപകടം സംഭവിച്ച കുട്ടികളുടെ രക്ഷിതാക്കളുമായി കൂടി കാഴ്ച നടത്തുകയുണ്ടായി. എല്ലാവരെയും മറ്റെന്തോ കാര്യങ്ങൾ കൊണ്ടാണ് കുട്ടിക്ക്  അപകടം സംഭവിച്ചത് എന്ന് എഴുതി തള്ളിയിരിക്കുന്നു. ഇത്തരം കാര്യങ്ങൾ  പഠിച്ചു കൊണ്ട് നിയമ പോരാട്ടം നടത്തുന്നതിനാൽ പല ഓൺലൈനിൽ ഇരിക്കുന്ന പല സർക്കാർ  ഡോക്ടർമാർ ഉൾപ്പെടെ ഉള്ളവർ  എന്നെ വാക്സിൻ വിരുദ്ധനാക്കി ചിത്രീകരിക്കുകയും, വധ ഭീക്ഷണിയും , ജയിലിൽ അടക്കുമെന്നു വരെ മാധ്യമങ്ങളിലൂടെ ഭീക്ഷണിപ്പെടുത്തികൊണ്ടിരിക്കുന്നു. ഇത് പോലെയാണ്   എല്ലാ    കുട്ടികളുടെയും  രക്ഷിതാക്കൾ വാക്സിൻ അപകടം സംഭവിച്ചു എന്ന് തുറന്നു പറഞ്ഞാൽ അവരുടെ അനുഭവങ്ങൾ ....


   ഞാൻ വാക്സിൻ വിരോധി അല്ലെങ്കിൽ ഏതെങ്കിലും വൈദ്യ ശാസ്ത്രത്തിന്  എതിരോ അല്ല  അല്ല, അതിനെ എതിർക്കുന്നതും ഇല്ല, നമ്മുടെ രാജ്യത്ത് ഭരണ ഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശമുണ്ട് , രോഗമില്ലാത്തവർക്ക് മരുന്ന് അല്ലാത്ത വസ്തു നിയമവും, സർക്കാരും നിർബന്ധിക്കുന്നില്ല എന്ന് പറയുമ്പോഴും, രാജ്യത്തുള്ള AEFI നിയമങ്ങൾ മറ്റു മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാതെ രക്ഷിതാക്കളുടെ സമ്മതം പോലും ഇല്ലാതെ വിദ്യാഭാസത്തിനു വേണ്ടി വിശ്വസിച്ചു സ്കൂളിൽ പറഞ്ഞയക്കുന്ന തങ്ങളുടെ കുട്ടിയെ ആംബുലൻസ് പോലുള്ള വൻ സന്നാഹത്തോടെ ഓരോ മരുന്നുകളും പരീക്ഷിക്കാനും, മരുന്ന് കമ്പനികളുടെ മരുന്ന് സർക്കാർ പണം ഉപയോഗിച്ചു കൊണ്ട് സൗജന്യമായി നമ്മുടെ കുട്ടികളിൽ പരീക്ഷിച്ചും, മരുന്ന് കമ്പനികൾക്ക് ഇവ വിറ്റഴിക്കാൻ സമ്മർദ്ദം ചിലതിയും, പത്രമാധ്യമങ്ങളിൽ പരസ്യം നൽകി രക്ഷിതാക്കളെയും, സ്കൂൾ അധികൃതരെയും എടുത്തില്ലെങ്കിൽ അറസ്റ്റ്ചെയ്യും എന്ന് ഭീക്ഷണി പെടുത്തി കുട്ടികളെ വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗിനി പന്നികളാക്കുന്നതിനെയാണ് ഞങൾ എതിർക്കുന്നത്.

നമ്മുടെ രാജ്യത്ത് ഒരു നിയമ സംവിധാനം ഉണ്ട് . ഈ നിയമങ്ങൾ രാജ്യത്തുള്ള എല്ലാവര്ക്കും ഉദ്യോഗസ്ഥർക്കും ബാധകമാണ്. ഇത് കൃത്യമായി പാലിച്ചു കൊണ്ട് ഓരോ കുട്ടിയേയും ഡോക്ടർ  പരിശോധിച്ച് കൊണ്ട് കുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യ നില റിപ്പോർട്ട് ആക്കി, എന്ത് വാക്സിൻ , കമ്പനിയുടെ പേരുവിവരം, ബാച്ച് , EXP തീയതി, എടുക്കുന്ന വ്യെക്തിയുടെ പേര് , വീട്ടിൽ വച്ചോ പിന്നീടോ അപകടം സംഭവിച്ചാൽ ആരെ , എവിടെ ബന്ധപ്പെടണം എന്ന വിവരം വാക്സിൻ ചാർട്ടിൽ രേഖപ്പെടുത്തുകയും,  വാക്സിൻ എടുത്ത ശേക്ഷം  ഒരാഴ്ചയോളം കുട്ടിയുടെ ഭവനം ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ / നഴ്സ് സന്ദർശിച്ചു കൊണ്ട് ആരോഗ്യ നില വിലയിരുത്തണം എന്ന   aefi guidelines പാലിക്കണം എന്നും മാത്രമാണ് പറയുന്നത്.  

ഇത് പോലെ വാക്സിൻ കമ്പനിക്ക് വേണ്ടി കോടികൾ വാങ്ങി ആവശ്യമില്ലാത്ത വാക്സിൻ ആവശ്യമുള്ള അളവിനേക്കാൾ ഇരട്ടി വാങ്ങി മരുന്ന് ഈ  കമ്പനികളെ കൊണ്ട് പത്രത്തിൽ പരസ്യം നൽകി , ഡോക്ടർമാരെ ഫോഴ്സ് ചെയ്തും നിർബന്ധിച്ചും എടുത്ത കുട്ടികൾക്ക് കൂടി രണ്ടോ മൂന്നോ തവണ നൽകാൻ ഉത്തരവിട്ട മുൻ ആരോഗ്യ വകുപ്പ് ഡയറക്റ്ററെയും , തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറെയും IHRA യുടെ വിവിധ ഇടപെടലുകളെ തുടർന്ന്  5 വര്ഷം കഠിന തടവിനും, 52 ലക്ഷം പിഴയും വിജിലൻസ് കോടതി ശിക്ഷിച്ച വാർത്ത ഇതിന്റെ താഴെ നിങ്ങൾക്ക് കാണാം. 

 അത് കൊണ്ട് വാക്സിൻ നൽകുന്നവരും ,നൽകാൻ  താല്പര്യമില്ലാത്തവരും ചെയ്യേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു. പലരും നൽകാൻ താൽപ്പര്യപ്പെടാറില്ലെങ്കിലും ഒരു നഴ്‌സോ ,ഫാര്മസിസ്റ്റോ അല്ലാത്ത   മരുന്നുകൾ കൈകാര്യം ചെയ്യാൻ പോലും യോഗ്യത ഇല്ലാത്ത അംഗനേ വാടി ടീച്ചർ , ആശ വർക്കർ എന്നിവർ വീട് വീടാന്തരം കയറി വാക്സിൻ എടുത്തില്ലെങ്കിൽ അറസ്റ്റ് ചെയ്യും, റേഷൻ കാർഡ് റദ്ദ് ചെയ്യും , DMO വീട്ടിൽ വരും, പട്ടാളം വരും എന്നൊക്കെ പറഞ്ഞു കൊണ്ട് കുട്ടികളെ ബലമായി കുത്തിവയ്പ്പ് നടത്തുന്നു. പിന്നീട് കുട്ടിക്ക് അപകടം സംഭവിച്ചാൽ ഇവരുടെ പ്രതികരണം താഴെ കൊടുത്തിട്ടുണ്ട്. 

കുട്ടി നികളുടേതാണ്. അത് കൊണ്ട് ഇതെല്ലം വായിച്ചു കൊണ്ട് നിങ്ങൾ തന്നെ തീരുമാനം എടുക്കുക.  



വാക്സിൻ എടുക്കാൻ താൽപ്പര്യമില്ലാത്ത എല്ലാ രക്ഷിതാക്കൾക്കും വേണ്ടി IHRA ബഹു : ഹൈ കോടതിയിൽ നിന്നും ഒരു വിധി വാങ്ങി നൽകുന്നു. ഒപ്പം വാക്സിൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് നിങ്ങളുടെ അവകാശം സംരക്ഷിക്കാനും, നിയമ പരിരക്ഷ ലഭിക്കാനും ഗവർണറുടെ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട് അതിനു വേണ്ടി ഒരു വാക്സിൻ ഫോം മാതൃക   താഴെ നൽകുന്നുണ്ട് ആവശ്യമുള്ളവർക്ക് ഈ ഫോം ഉപയോഗ പെടുത്തുക. 


ഈ കേസ് നിലവിൽ ബഹു : ഹൈ കോടതിയിൽ നൽകിയ ഉടനെയാണ് MR ക്യാമ്പയിൻ തുടങ്ങിയത്. ഇഷ്ടമുള്ളവർക്ക് ഫോം ഫിൽ ചെയ്തു എടുക്കാം. അല്ലാത്തവർക്ക് മുകളിലെ ബഹു : കോടതി ഉത്തരവ് നൽകി  പരാതിയും എഴുതി നൽകാം. 


വാക്സിൻ എടുക്കരുതെന്ന്   ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല, പറയുകയുമില്ല, ജനങൾക്ക് തീരുമാനിക്കാം  ഇതാണ് ബഹു : കോടതിയും പറയുന്നത്. 

കേരളത്തിലെ ചില ആശുപത്രികൾ  പ്രധിരോധ   വാക്സിൻ എടുക്കാത്തവരുടെ കുട്ടികൾക്ക് എത്ര മാരക രോഗമായാലു൦ ചികിത്സ നൽകില്ല, ചികിത്സ നിക്ഷേധത്തിന്  പരാതി നൽകിയാൽ  കുപ്രചാരണം എന്നാക്കി പരാതിക്കാർക്കു നീതി നൽകില്ല.വാക്സിൻ എടുത്തു അപകടം സംഭവിച്ച കുട്ടികളെ വരെ ഇനിയും വാക്സിൻ എടുത്തില്ലെങ്കിൽ നിയമ നടപടി എടുക്കും എന്ന് ഭീക്ഷണി പെടുത്തുന്നു. മതങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് മത വികാരം ഇളക്കി വിട്ടു കൊണ്ട്  ജനത്തെ ഭീതി പെടുത്തുന്നു. ചികിത്സ നിക്ഷേധത്തിനെതിരെ  ഒരു നടപടിയും കളക്ടറോ ആരോഗ്യ വകുപ്പോ എടുക്കില്ല .. അഭിപ്രായ സ്വതന്ത്രവും, അവകാശവും നിക്ഷേധിച്ചുകൊണ്ടു ഉദ്യോഗസ്ഥർ സിർക്കുലറുകൾ ഇറക്കി ജനത്തെ അടിച്ചമർത്തുന്ന നാടാണ് നമ്മുടെ നാട്. ഈ വീഡിയോ കാണുക അത്തരത്തിലുള്ള ഒരു ആശുപത്രി ..ഇത്തരം ആശുപത്രിയിൽ ചികിത്സക്ക് ചെന്നാൽ പതിനായിരങ്ങൾ വില വരുന്ന വാക്സിൻ എടുത്തു വിടും,ഒരു പക്ഷെ രക്ഷിതാക്കളെ  വരെ വാക്സിൻ നൽകി എന്ന് അറിയിക്കില്ല. പറയുന്ന പണം നൽകി തിരിച്ചു വരികയാണ് ഞങ്ങൾ ചെയ്യുന്നത്. ഇതിലൂടെ സർക്കാരിന്റെ പ്രധിരോധ ലിസ്റ്റിൽ ഇല്ലാത്ത വിലകൂടിയ വാക്സിൻ വിൽപന നടത്തി പണം കൊയ്യുന്നു. 




ഇത് മലയാളം മാധ്യമങ്ങൾ ഉൾപ്പെടെ വിദേശ മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും ബില് ഗേറ്റ്സ് മരുന്ന് പരീക്ഷണം നടത്തുന്നു എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി ഇത് ജനസംഖ്യ കുറക്കാൻ ആണെന്ന് കുപ്രചാരണം നടത്തുന്നു എന്ന് പറയുന്നു. ഇത് പറയുന്നത് ഇന്ത്യയിൽ വാക്സിൻ  വിതരണം ചെയ്യാനും ഇതിനു പണം നൽകി വരുന്നതും ആയ ബിൽ  ഗേറ്റ്സിന്റെ ഗവി ഫൗണ്ടേഷൻ ആണ്. ( ഗവി ഇന്ത്യൻ സർക്കാരുമായി നടത്തിയ എഗ്രിമെന്റ്, മരുന്ന് പരീക്ഷണം നടത്തി എന്ന് കണ്ടെത്തി ഗവിയുടെ പണം വേണ്ട എന്ന് തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടി എന്നിവ താഴെ കാണാം )



=======================================================


 കുട്ടികൾക്കുള്ള വാക്സിനേഷൻ  എടുക്കാൻ താൽപര്യമില്ലാത്തവർ ചെയ്യേണ്ടത് .>>>>>>>>>>



രോഗമുള്ളവരോ, മറ്റു കാരണത്താലോ വാക്സിൻ എടുക്കാൻ താല്പര്യമില്ലാത്തവർ ഈ വിധിയുടെ കോപ്പി എടുത്തു നൽകാവുന്നതാണ്. click here   https://www.scribd.com/document/364587157/Court-Order

ഈ കോടതി ഉത്തരവിന്റെ കോപ്പി പ്രിൻറ് ചെയ്ത് ഒപ്പം താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ വെള്ളപേപ്പറിൽ സ്കൂളിൽ എഴുതി നൽകുക .  കോടതി  വിധി പ്രിൻറ് ചെയ്യാൻ  ( Pdf ) ഇവിടെ ക്ലിക്ക് ചെയ്യുക.>>https://document.li/2D4v


പരാതി എഴുതേണ്ട രീതി  : 
=======================================================================


To,
SCHOOL  / HEALTH CENTER  NAME & ADDRESS :        



From,
NAME                                  :
ADDRESS                            :
CHILDREN  AME              :
STANDARD/CLASS/ AGE :

SIR,

വിഷയം : വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച പരാതി .......


 എന്റെ കുട്ടിക്ക് വാക്സിനേഷൻ എടുക്കാൻ താൽപ്പര്യമില്ല, 

ബഹു :സർക്കാരിന്റെ സത്യവാങ്മൂല പ്രകാരം  താൽപര്യമില്ലാത്തവരെ  നിർബന്ധിച്ചു വാക്സിൻ എടുക്കരുത് എന്ന്   ബഹുമാനപെട്ട ഹൈ കോടതി WP(C).NO:36065 of 2017 (G) dateed :  10 /11 /2017   എന്ന ഈ  വിധിയിൽ  പറഞ്ഞിട്ടുണ്ട് .

       ഇതിനു വിരുദ്ധമായി ചെയ്താൽ  ബഹു :സർക്കാർ വിരുദ്ധ നടപടിയും, ബഹു : കോടതി അലക്ഷ്യ കുറ്റവും ആയിരിക്കും  അതിനാൽ എന്റെ കുട്ടിക്ക്  വാക്സിൻ എടുക്കാൻ നിര്ബന്ധിക്കുകയോ ശല്യപെടുത്തുകയോ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു.. 

 ഇതോടൊപ്പം ഈ വിധിയുടെ പകർപ്പും  ഹാജരാക്കുന്നു. 

 എന്ന് വിശ്വസ്തതയോടെ  
ഒപ്പ്,

സ്ഥലം   :
തീയതി :


======================================================================

ഇതേ മാതൃകയിൽ  ഒരു വെള്ള പേപ്പറിൽ പരാതി എഴുതി,   പരാതിയുടെയും കോടതി ഉത്തരവിന്റെയും രണ്ടു  കോപ്പി എടുത്ത്‌ ഒരു കോപ്പി സ്കൂളിൽ നൽകി ഒരു കോപ്പിയിൽ പരാതി  കൈ പറ്റി എന്ന് സ്കൂളിൽ നിന്നും എഴുതി വാങ്ങിക്കുക.;  എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഈ കോപ്പിയുമായി ഏതെങ്കിലും  ഏതെങ്കിലും കോടതിയിൽ പോകാവുന്നതാണ്. അല്ലെങ്കിൽ ഞങ്ങളെ സമീപിക്കാവുന്നതാണ് .  

വാക്സിനേഷൻ എടുക്കാൻ താൽപര്യമുള്ളവരോ സ്കൂൾ അധികൃതരോ   ചെയ്യേണ്ടത് : 



 വാക്സിൻ ഫോം എല്ലാ കുട്ടികൾക്കും നൽകാൻ അപ്രായോഗികത ഉണ്ട് എന്ന സർക്കാർ മറുപടിയിൽ  ബഹുമാനപെട്ട ഹൈ കോടതി WP(C).NO:36065 of 2017 (G)   എന്ന വിധി ഉള്ളതിനാൽ ഇനി മുതൽ ആരും വാക്‌സിനേഷൻ ഫോം പൂരിപ്പിക്കാൻ വാക്സിൻ എടുക്കാൻ വരുന്നവരോട് ആവശ്യപ്പെടേണ്ടതില്ല. 

കാരണം വാക്സിനേഷൻ എടുക്കുന്ന സ്ഥലത്തോ , അതാത് സ്കൂൾ / ആരോഗ്യ കേന്ദ്രം/ ആശുപത്രി എന്നിവിടങ്ങളിലോ വാക്സിൻ ബോക്സ് എപ്പോൾ പൊട്ടിച്ചു, ആ വാക്സിന്റെ ബാച്ച് നമ്പർ ,വാക്സിൻ കമ്പനിയുടെ പേര്  ,പൊട്ടിച്ച സമയം എടുത്തയാളുടെയും, ഡോക്ടറുടെയും വിവരം എന്നിവ കൃത്യമായ രെജിസ്റ്ററിൽ സൂക്ഷിക്കണം എന്നും, രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ കാണിച്ചു കൊടുക്കണം എന്നും, കൃത്യമായി വിധി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിധിക്കു ശേക്ഷം സംസ്ഥാന ഗവർണർ സ്കൂൾ തലത്തിൽ കുത്തിവയ്പ്പ് പ്രധിരോധ ഗുളികകൾ എന്നിവ വിതരണം ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിത്യത്തിൽ സമ്മത പത്രത്തോടൊപ്പം മാത്രമേ നൽകാവൂ എന്ന ഓർഡർ ഇറക്കിയിട്ടുണ്ട്. അതിനാൽ തന്നെ  താഴെ ഈ  സമ്മത പത്രത്തിന്റെ ഒരു ഫോർമാറ്റ് നൽകിയിട്ടുണ്ട്.‌ 
നിയമ പരമായ നടപടിക്ക് വേണ്ടി ഇത് ഉപയോഗിക്കുകയും  ചെയ്യാവുന്നതാണ്. 

എന്തെങ്കിലും നഷ്ടപരിഹാരത്തിന് ഈ കമ്പനിയുടെ പേരിലോ , എടുത്ത സ്ഥാപനത്തിന്റെ പേരിലോ പിന്നീട് ക്ലെയിം ചയ്യാവുന്നതാണ്




വാക്സിൻ നിര്ബന്ധിച്ചെടുക്കാനും, അരക്ഷിതാക്കളുടെ സമ്മതം വേണ്ട എന്നും കളക്‌ടർ ഉത്തരവ് ഇട്ടു കുട്ടികളെ ഓടിച്ചു പിടിച്ചു കുത്തി വച്ചതിനു ശേക്ഷം , പലരും പരാതി നൽകിയതിനെ തുടർന്ന് ഗവർണർ വാക്സിൻ എടുക്കാൻ ഇനി രക്ഷിതാക്കളുടെ സമ്മത പത്രം വേണമെന്ന് ഉത്തരവിട്ടു ജനാധി പത്യത്തെ കാത്തു രക്ഷിച്ചു. 24/06/2018 update




   നിങ്ങളുടെയോ ബന്ധുക്കളുടെയോ കുട്ടിക്ക് വാക്സിൻ നൽകുന്നുണ്ടെങ്കിൽ നിർബന്ധമായും ഇത് പ്രിന്റ് ചെയ്ത് പൂരിപ്പിച്ചു വാങ്ങുക.                                       



ഈ വാക്‌സിനേഷൻ ഫോം PDF ഫയൽ ആയി Download  ചെയ്യാൻ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി >>>     http://docdro.id/9zYYHw7

                                                                              





ഈ ഫോം ഒപ്പിട്ടു വാങ്ങിച്ചാൽ നിങ്ങൾക്ക് നീതി ലഭിക്കും, കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ മുൻപ് ഉണ്ടായിരുന്ന രോഗം എന്ന് ഒരിക്കലും എഴുതി തള്ളാൻ ഇവർക്ക് കഴിയില്ല. ഇത് പോലെ ഒരു അവസ്ഥ നിങ്ങൾക്കും വരാതിരിക്കാൻ വേണ്ടിയാണ് ഇത്തരം നിയമ വശങ്ങൾ ഇവിടെ നൽകുന്നത്. ഇത് കേട്ട് നോക്കുക.. ഇത് പോലെ വാക്സിൻ എടുത്തു അപകടം സംഭവിക്കുന്ന നിരവധി രക്ഷിതാക്കളാണ് ഈ വിവരങ്ങൾ കണ്ട്  എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്.. എന്റെ കുട്ടിക്കുണ്ടായ അനുഭവം  പോലെ  ഇത് പോലെ ഇനി ഒരു കുട്ടികൾക്കും സംഭവിക്കരുത്.





എന്നാൽ ജില്ലാ കലക്റ്റർമാർ വാക്സിൻ നിര്ബന്ധമാക്കി സ്വയം ഉത്തരവ് ഇറക്കിയിരിക്കുകയിരുന്നു..  





####################################################################



ഇനി എന്താണ് സത്യത്തിൽ കേരളത്തിലും ലോകം മുഴുവനും നടക്കുന്നത് എന്ന് ആധികാരികമായി നമുക്ക് കാണാം, ഇതിനായി താഴെ കൊടുത്തിരിക്കുന്ന ഓരോ വിഡിയോയും കാണുക ഒപ്പം സർക്കാർ തന്നിരിക്കുന്ന വിവരാവകാശ കോപ്പികളും കണ്ടു പോവുക. ആവശ്യമുള്ളവർക്ക് പ്രിന്റ് ചെയ്യാം. 

കേരളത്തിൽ നടന്നിരിക്കുന്നത് ഒരു വലിയ വാക്സിൻ ദുരന്തമാണ്. മദ്യ ദുരന്തവും, വെടിക്കെട്ട് ദുരന്തവും ഒരു ദിവസത്തോടെ അവസാനിക്കുമെങ്കിൽ ഈ വാക്സിൻ ദുരന്തം ആരും അറിയപ്പെടാതെ പോകുന്നു. ഇത് ഇന്നും നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. നിരവധി കുട്ടികൾ ഇതിൽ മരിച്ചു പോകുന്നു,  സർക്കാർ പോലും അന്വേഷിക്കാതെ ഓട്ടിസം പോലുള്ള മാനസിക നില തെറ്റുന്ന ബുദ്ധിയില്ലാത്തവരായ നിരവധി കുട്ടികൾ ഇന്ന് പെരുകി വരുന്നു. ലോകത്തു തന്നെ നടക്കുന്ന  ഈ വാക്സിൻ ദുരന്ത ദുരിത കഥയുടെ അനുഭവവും നിയമ വശവും ഇവിടെ പ്രതിബാധിക്കുന്നു.
#VAXXED
#BringVAXXEDToRhodeIsland
#CDCWhistleblower
#NursesAgainstMandatoryVaccination
#StopMandatoryVaccinations
#Autism
#HearThisWell
#VaccineDamage
#MMRDangers
#VaccineINJURY
#NotJustAutism
#AutismEpidemic
#VaccinesHarm
#HearUS
#VaccineInjuryIsReal
#VaccineDamageIsReal
#DangeousInjections    എന്ന് youtube ലോ facebook ലോ സേർച്ച് ചെയ്‌താൽ ലോക ജനതയുടെ പ്രതിക്ഷേധവും അനുഭവവും കാണാവുന്നതാണ് . എന്നാൽ നമ്മൾ ഇങ്ങനെ ഒരു വിവരം പോലും അറിഞ്ഞിട്ടില്ല. കുട്ടികൾക്ക് ഉണ്ടാകുന്നത് അജ്ഞാതമോ മറ്റു കാരണമോ ആണെന്ന് ആരോഗ്യ വകുപ്പ്  ജീവനക്കാർ വിധിയെഴുതുന്നു. ഇതിന്റെ സമ്പൂർണ പഠനം അടങ്ങിയ ഈ ബ്ലോഗിലെ വിവരങ്ങൾ RTI കോപ്പികൾ നിങ്ങൾക്കും പഠിക്കാൻ പ്രിന്റ് എടുക്കാം. 



ഞാനോ  വാക്സിനേഷനെ എതിർക്കുകയോ, എടുക്കരുത് എന്ന് പറയുകയോ ചെയ്യുന്നില്ല. കാരണം സർക്കാർ പൊതു ജനത്തിന്  നൽകുന്ന സേവനങ്ങൾ തിരസ്ക്കരിക്കാൻ പറയാൻ എനിക്കോ , ഒരു സംഘടനക്കോ, ആരോഗ്യ പ്രവർത്തകർക്കോ അധികാരമില്ല.

എന്നാൽ പൊതു ജനങ്ങൾ തങ്ങളുടെ കുട്ടിക്ക് എന്ത് നൽകുന്നു, നൽകുന്ന മരുന്നിന്റെ പേര് വിവരം , കാലാവധി തീരുന്ന തീയതി , ബാച്ച് നമ്പർ , കമ്പനിയുടെ പേര് , ഇത് നൽകി കുട്ടികൾക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ എവിടെ ബന്ധപ്പെടണം, പരാതി നൽകിയാൽ സർക്കാർ തയ്യാറേക്കേണ്ട രേഖകൾ , നിയമങ്ങൾ എന്നിവ അറിയാനുള്ള അവകാശം നിങ്ങൾക്കും ഉണ്ട്.

 വാക്സിൻ എടുക്കാൻ ആരെയും സർക്കാർ നിർബന്ധിക്കുന്നില്ല .ആരെങ്കിലും നിർബന്ധിക്കുകയോ, വാക്സിൻ എടുക്കാൻ ഭീക്ഷണി പെടുത്തുകയോ ചെയ്‌താൽ നിയമപരമായി നിങ്ങൾക്ക് പരാതി നൽകാം.  ഇതെല്ലം തീരുമാനിക്കേണ്ടത് ഓരോരുത്തരുടെ മൗലിക അവകാശമാണ്, വാക്സിൻ എടുക്കുന്നതിനോ , നിർബന്ധിക്കുന്നതിനോ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല,   കേന്ദ്ര സംസ്ഥാന സർക്കാർ അറിയിച്ച കോപ്പികൾ സഹിതമാണ് ഈ പോസ്റ്റിൽ ഇട്ടിരിക്കുന്നത് . ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് സർക്കാർ തന്നിരിക്കുന്ന വിവങ്ങൾ ആണ്. 




ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക , നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ എടുത്തു എന്തെങ്കിലും സ്വഭാവത്തിലോ, ശരീരത്തിലോ, ഒന്നര വയസ്സിനു ശേക്ഷം കണ്ണിന്റെ സ്ഥാന  മാറ്റം, വിക്കൽ , മുഖം കോടി പോവുക , ഒരു വശത്തേക്ക് കഴുത്ത്  ചെരിഞ്ഞ് പോവുക, അമിത ദേഷ്യം , ബോധമില്ലായിമ , സ്വഭാവത്തിൽ മാറ്റങ്ങൾ എന്നിവ നിങ്ങളുടെ കുട്ടികൾക്ക് കണ്ടാൽ  ഇത് വാക്സിനുമായി ബന്ധമുണ്ടോ എന്ന സംശയം തോന്നിയാൽ ഈ വിവരങ്ങൾ അറിയാൻ ഈ ബ്ലോഗ്ഗിനെ ഓർക്കുക, അന്ന് ഇത് വായിക്കുക. ഇതിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. സാധാരണയായി സ്വന്തം  അനുഭവങ്ങൾ വരുന്നവർ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളു , വായിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളു .

വാക്സിൻ എടുത്തതിനു ശേക്ഷം എന്തെങ്കിലും  സംഭവിച്ചാൽ നിങ്ങളെ പല ഡോക്ടറും എതിർക്കും,പലരും ഭീക്ഷണിപെടുത്തും, പലരും പരിഹസിക്കും അതിലൊന്നും മനസ്സ് തളരാതെ ഈ ബ്ലോഗ്ഗിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പഠിച്ചതിനു ശേക്ഷം, ആവശ്യമുള്ള രേഖകൾ ഇതിൽ നിന്നും പ്രിൻറ് ചെയ്ത്   നിയമപരമായി പരാതി നൽകുക. ആരോഗ്യ വകുപ്പ് എതിർത്താൽ മനസ്സ് തളരാതെ കോടതിയിൽ പോവുക. 

നിങ്ങളുടെ വക്കീലിന് ഈ നിയമങ്ങൾ അറിയില്ലെങ്കിൽ AEFI GUIDELINES  നൽകുക.  ഇതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.  
 >>>     http://www.pbhealth.gov.in/Immunization/AEFI_Guidelines.pdf


 ഇതിലെ നിയമങ്ങൾ നിങ്ങളുടെ കുട്ടിയുടെ കേസിൽ  ആരോഗ്യ വകുപ്പ് പാലിച്ചിട്ടുണ്ടോ എന്ന് നിങ്ങൾ നോക്കി ആ വകുപ്പ് പ്രകാരം കേസ് ഫയൽ ചെയ്യുക. നിങ്ങളുടെ അനുഭവങ്ങൾ  മറ്റുള്ള പൊതു സമൂഹത്തോട് പങ്കുവെക്കുക. എങ്കിൽ മാത്രമേ വാക്സിൻ അപകടം സംഭവിച്ച കുട്ടിക്ക് നീതി ലഭിക്കൂ. ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവം വരാതെ വാക്‌സിനേഷൻ കൊണ്ട് നിരവധി അപകടം സംഭവിക്കുന്നു എന്ന്  സമൂഹത്തെ ബോധവാന്മാരാക്കാൻ കഴിയൂ. സർക്കാരും നീതി പീഠവും അറിയണമെങ്കിൽ പരാതിപെടുക തന്നെ വേണം.

===============================================================
  ഇത് കൂടി ഒന്ന് കേട്ട് പോവുക. വാക്സിൻ എടുത്താൽ അപകടം വരാം എന്ന് പറയുന്നു. അത് നിങ്ങളുടെ കുട്ടിക്കാണെങ്കിലോ ? അത്തരത്തിൽ അപകടം സംഭവിച്ച രക്ഷിതാക്കളുടെ അനുഭവങ്ങൾ കൂടി കേട്ട് കൊണ്ട് താഴേക്ക് പോവുക.    



=================================================================

സ്കൂളിൽ നിർബന്ധിച്ചു കൊണ്ട് രക്ഷിതാക്കളെ അറിയിക്കാതെ കുട്ടികൾക്ക് സ്കൂളിൽ വച്ച് വാക്സിൻ എടുപ്പിക്കണമെന്നും, അല്ലാത്ത പക്ഷം സ്കൂൾ അധികൃതരെ കുട്ടികളുടെ അവകാശ നിയമം വച്ച് അറസ്റ്റ് ചെയ്യുമെന്നും ആരോഗ്യ വകുപ്പ് എന്ന പേരിൽ പത്രങ്ങളിൽ വാർത്ത നൽകി ജനത്തെ ഭീക്ഷണി പെടുത്തുന്നു;

എന്നാൽ ഇത്തരത്തിൽ ഒരു നൈയാമവും ഇല്ല എന്ന് രേഖാമൂലം കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകൾ അറിയിച്ച രേഖകൾ കാണുക. സ്കൂൾ അധികൃതർ നിർബന്ധമായും താഴെ കൊടുത്തിരിക്കുന്ന വാക്സിൻ ഫോം പൂരിപ്പിച്ചു കൊണ്ട് രക്ഷിതാക്കളുടെ സമ്മതം വാങ്ങണം. MMR പോലുള്ള  ഇത്തരം വാക്സിൻ  ശ്വാസകോശ രോഗം, അസ്മ , വലിവ് തുടങ്ങിയ കുട്ടികൾക്ക് കൊടുത്താൽ അപകടം ഉണ്ടാകും. ഇത്തരം രോഗമുള്ള കുട്ടിയാണോ എന്ന് പോലും രക്ഷിതാക്കളോട് ചോദിക്കാതെ സ്കൂളിൽ നിർബന്ധിച്ചു വാക്‌സിൻ എടുപ്പിക്കുന്നത് തികച്ചും മനുഷ്യാവകാശ ലംഘനവും ക്രിമിനൽ കുറ്റവുമാണ്,.ഇങ്ങനെ എന്ത് സംഭവിച്ചാലും ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാൻ ആരോഗ്യ വകുപ്പിൽ ഫണ്ട് ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ കുട്ടികളെയും ഡോകടർ പരിശോധിച്ച ശേക്ഷം , കുട്ടിയുടെ രോഗങ്ങളുടെ ഹിസ്റ്ററി ചോദിച്ചു കൊണ്ട് റിപ്പോർട്ട് എടുത്ത ശേക്ഷമേ നൽകാവൂ എന്നാണു നിയമം , ആരോഗ്യ വകുപ്പ് അത് പാലിക്കുന്നു എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് എഴുതി നലകിയ വിവരാവകാശ മറുപടി താഴെ കാണാം, എന്നാൽ സ്കൂളിൽ ഡോക്ടർ വന്നു എന്ന അറ്റന്റൻസ് ഒപ്പിട്ട ശേക്ഷം സ്ഥലം വിടുന്നു. ഒരു കുട്ടിയെ പോലും പരിശോധിക്കുകയോ റിപ്പോർട്ട് എഴുതി നൽകുകയോ ചെയ്യാറില്ല. 

അതുകൊണ്ടു തന്നെ ഈ ഫോം നിർബന്ധമായും എഴുതി വാങ്ങി വാക്സിൻ എടുപ്പിക്കുക. 

റൂബെല്ല വാക്സിൻ നൽകിയ ഒരു കുട്ടിയുടെ അനുഭവം കേൾക്കുക.


                                           
                                                                     
  


 തെളിവുകൾ സഹിതം ഇവിടെ എഴുതുന്നത് വാക്സിനേഷന് എതിരെ ഉള്ള ഒരു പ്രചാരണമോ, കുപ്രചരണമോ,   ഭീതി പെടുത്താനോ അല്ല .  മറിച്ച് 100% സുരക്ഷിതമായ  വാക്സിനുകൾ നൽകി എന്ത് കൊണ്ട് നിരവധി കുട്ടികൾ ഇവിടെ മരിക്കുകയും, ആയിരകണക്കിന് കുട്ടികൾക്ക്ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കുകയും ചെയ്യുന്നു എന്ന തെളിവും,  ഉത്തരവും,  പൊതു ജനങ്ങളെ ബോധവാനാക്കാനും, നിങ്ങളുടെ  കുട്ടികൾക്ക് വാക്സിൻ എടുക്കുമ്പോൾ എന്തെല്ലാം ചെയ്യണം ? നിയമപരമായി എന്തെല്ലാം എഴുതി വാങ്ങി സൂക്ഷിക്കണം ? , വാക്സിൻ എടുത്താൽ എന്തെല്ലാം രോഗം വരാം ?, കേരളത്തിൽ നിരവധി കുട്ടികൾ മരിച്ചതും ഗുരുതര അപകടം സംഭവിച്ചതുമായ സർക്കാർ നൽകിയിരിക്കുന്ന രേഖകൾ എന്നിവ സമർപ്പിച്ച് പൊതു ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ ഞാൻ ചെയ്യുന്നത്. 


വാക്സിൻ അപകടങ്ങൾ ഈ ബ്ലോഗ്ഗിൽ സർക്കാർ തന്നെ രേഖകൾ ഞാൻ പ്രദർശിപ്പിക്കുന്നു . ഇത് കണ്ട് നിങ്ങളുടെ കുട്ടികൾക്ക് വാക്സിൻ എടുക്കാൻ ചെല്ലുമ്പോൾ  നിങ്ങൾ ആരോഗ്യ പ്രവർത്തകരോടോ , ഡോക്ടറോടോ വാക്സിൻ എടുത്താൽ നിരവധി കുട്ടികൾ മരിച്ചു എന്ന്, അപകടം സംഭവിച്ചു എന്നും എന്റെ കുട്ടിക്ക് വല്ലതും സംഭവിക്കുമോ എന്ന് ചോദിച്ചാൽ ഇവർ നിങ്ങളോട് ആദ്യം ചോദിക്കുക "" നിങ്ങൾക്ക് എന്ത് വിദ്യാഭാസമുണ്ട് ? ഇതിനൊക്കെ തെളിവുണ്ടോ ? "" എന്നായിരിക്കും. അതിനാൽ തന്നെ നിങ്ങൾ ഇതെന്റെ എല്ലാം കോപ്പി എടുത്തു കൊണ്ട് പോയി ഇതിൽ കൊണ്ട് തിരിക്കുന്ന ഫോം പൂരിപ്പിച്ച് ഒപ്പിട്ടു വാങ്ങിക്കുക. എന്നിട്ട് മാത്രം കുട്ടികൾക്ക് വാക്സിൻ നൽകുക. 

കേരളത്തിൽ തന്നെയല്ല ലോകത്തിൽ ഒരു കുട്ടിക്ക് പോലും വാക്സിനേഷൻ എടുത്തു ഒരു അപകടവും സംഭവിച്ചിട്ടില്ല എന്ന് ജനങ്ങളെ വെല്ലുവിളിക്കുന്നവരോട്, വീട് വീടാന്തരം കയറി വരുന്ന ആരോഗ്യ പ്രവർത്തകരോട്, ഡോക്ടറോട് നിങ്ങൾ  ഇത് പ്രിന്റ് ചെയ്തു കാണിച്ചു കൊടുക്കുക , എന്നിട്ട് ചോദിക്കുക"" എന്റെ കുട്ടിക്ക് വാക്സിൻ എടുത്താൽ എന്ത് നിയമ പരിരക്ഷ കിട്ടും""? എന്റെ കുട്ടിക്ക് ഇങ്ങനെ അപകടം സംഭവിച്ചാൽ ആര് അല്ലെങ്കിൽ ഏത് നിയമം പരിരക്ഷ നൽകും ?

വാക്സിനേഷൻ ഒരു വിധത്തിലും 100%  സുരക്ഷിതമല്ല. വാക്സിൻ എടുത്താൽ കുട്ടികൾ മരിക്കാം,  ഓട്ടിസം ബാധിക്കാം,  പ്രകടമാകുന്നതും , അറിയപെടാത്തതുമായ നിരവധി  രോഗമാണ് വാക്സിൻ എടുത്ത് മാസങ്ങൾക്കു ശേഷം കേരളത്തിലെ കുട്ടികൾക്ക് സംഭവിച്ചിരിക്കുന്നത്. ഇത് ഞാൻ പറയുന്നതല്ല ലോകാരോഗ്യ സംഘടന കേരളം തമിഴ്നാട് എന്നീ സംസ്ഥാനത്തിലെ കണക്കുകൾ പഠിച്ചു കൊണ്ട് 2016 ഇൽ പുറത്തിറക്കിയ പഠന റിപ്പോർട്ട് ആണ് . ഇതിന്റെ കോപ്പി താഴെ കൊടുത്തിട്ടുണ്ട്. 

കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വിവിധ തരം  പ്രധിരോധ കുത്തിവയ്‌പ്പുകൾ എടുത്ത് മരിച്ചത് 100 ഓളം കുട്ടികൾ. പാർശ്വഫലം സംഭവിച്ച കേസുകൾ 10,000 ത്തിൽ കൂടുതൽ കുട്ടികളാണെന്ന് ( Aefi Case And Aefi Death ) കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും ജില്ലാ മിഡിക്കൽ ഓഫീസുകൾ  തന്ന വിവരാവകാശ മറുപടിയിൽ പറയുന്നു .(കോപ്പി താഴെ കാണുക )

( ഇത് ADVERSE EVENTS FOLLOWING IMMUNIZATION (AEFI)  പ്രകാരം aefi കമ്മിറ്റികൾ  റിപ്പോർട്ട് ചെയ്ത കേസുകൾ മാത്രം. എന്നാൽ പല കുട്ടികൾക്കും ഇത്തരം അപകടം /മരണം സംഭവിക്കുമ്പോൾ വാക്സിൻ എടുത്ത സ്ഥലത്തെ ഡോക്ടറോ , ആരോഗ്യ പ്രവർത്തകരോ ഇത് റിപ്പോർട്ട് ചെയ്യാതെയും പോസ്റ്റ്മോർട്ടം ചെയ്യാതെയും  സംഭവിച്ചത്  മറ്റു രോഗങ്ങൾ മൂലം എന്നോ ജന്മനാ ഉള്ള രോഗം എന്നോ എഴുതി തള്ളുകയാണ് പതിവ്. ഇത്തരം  റിപ്പോർട്ട് കേസുകൾ ഇതിന്റെ ഇരട്ടിയോളം വരും. ഇത്തരം വിവരങ്ങൾ ഒന്നും  ഈ റിപ്പോർട്ടിൽ പെട്ടിട്ടില്ല  എന്ന് എന്റെ പഠനം മനസ്സിലാക്കിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ അപകടവും മരണവും ഇതിന്റെ എത്രയോ ഇരട്ടി വരും. 



ഇനിയും നിരവധി തെളിവുകൾ അപ്‌ലോഡ് ചെയ്യാനുള്ളത് കൊണ്ട് ഈ ബ്ലോഗിന്റെ അവസാനകളിൽ വരും ദിവസങ്ങളിൽ പുതിയ പുതിയ തെളിവുകൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അതിനാൽ പിന്നീടും കൂടുതൽ  അറിയാനും പഠിക്കാനും ഈ ബ്ലോഗിന്റെ  ലിങ്ക് സൂക്ഷിച്ചു വക്കുക.മറ്റുള്ളവർക്ക് ഈ ലിങ്ക് അയച്ചു കൊടുക്കുക.
 >>>>>  goo.gl/vHz2hE

വാക്സിൻ എടുക്കാത്ത കുട്ടികൾക്ക്   എന്ത് രോഗം വന്നാലും   ഈ   രോഗം വന്നത്   പ്രധിരോധ കുത്തിവയ്‌പ്പുകൾ എടുക്കാത്തതിനാൽ ആണ് എന്നാണ് പല ഡോക്ടറും ആരോഗ്യ പ്രവർത്തകരും ജങ്ങളോട്പറയുന്നതായി അറിവിൽ പെട്ടിട്ടുണ്ട്.   മാത്രമല്ല വാക്സിൻ എടുത്തില്ലെങ്കിൽ കുട്ടികളുടെ ജീവൻ നില നിൽക്കില്ല എന്ന് വരെ സാധാരണ ജങ്ങളെ ഇവർ പറഞ്ഞു ഭയപ്പെടുത്തുന്നു. ഈ ഭയത്താൽ പല രക്ഷിതാക്കളും നിയമ വശമോ , രേഖകളോ വാങ്ങാതെ അവർ പറയുന്ന വാക്സിൻ പതിനായിരങ്ങൾ മുടക്കി  എടുക്കാൻ ജനം തയ്യാറാകുന്നു. ഇതിനു നല്ലൊരു തുക കമ്മീഷൻ ഡോക്ടറും ആശുപത്രിയും കൈപ്പറ്റുന്നു. സർക്കാർ തലത്തിൽ മരുന്ന് കമ്പനി ഇത്തരം കാമ്പയിൻ നടത്തി മരുന്നുകൾ സർക്കാർ ചിലവിൽ സൗജന്യമായി കുട്ടികളിൽ  എത്തിക്കുന്നു .( തെളിവുകൾ താഴെ കാണുക ). എന്നാൽ രണ്ടോ മൂന്നോ വർഷം മാത്രം ഈ രോഗത്തിന് പ്രധിരോധ ശേഷി നൽകുന്ന   ഈ വാക്സിൻ നൽകിയാൽ ജീവിത കാലം മുഴുവൻ പ്രധിരോധ ശേഷി ലഭിക്കും എന്നാണ് ഡോക്ടർമാർ ജനത്തെ  പറഞ്ഞു ചതിക്കുന്നത്. മുറിവിനു നൽകുന്ന tetanus toxoid vaccine  ( TT ) ക്കു വരെ വെറും മാസങ്ങൾ വരെ മാത്രമേ പ്രധിരോധ ശേഷി ലഭിക്കൂ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  

എന്നാൽ വാക്സിൻ എടുത്ത്‌ അപകടമോ മരണമോ  സംഭവിച്ചാൽ ഒരു ഡോക്ടറോ , ആരോഗ്യ പ്രവർത്തകരോ ഇതെല്ലാം വാക്സിൻ മൂലമല്ല എന്ന് ഒരു പരിശോധനയുമില്ലാതെ റിപ്പോർട്ട് എഴുതി നൽകും, പിന്നെ ഏത് കോടതിയിൽ പോയാലും നിങ്ങൾക്ക് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീതി ലഭിക്കില്ല. ഇതാണ് പല രക്ഷിതാക്കൾക്കും ഇന്ന് സംഭവിച്ചിരിക്കുന്നത്.   വാക്സിൻ നൽകുമ്പോൾ പാലിക്കേണ്ട Aefi നിർദ്ദേശങ്ങൾ ഒന്നും തന്നെ ആരോഗ്യ പ്രവർത്തകർപാലിക്കാറില്ല . രക്ഷിതാക്കൾക്ക് ഇതിനെ പറ്റി അറിവില്ലാത്തതിനാലും, വാക്സിനേഷന് പ്രത്യേക നിയമം ഇല്ലാത്തതിനാലും, ഒരു അഭിഭാക്ഷകനും വാക്സിനേഷൻ കേസ് എങ്ങനെ വാദിക്കാം എന്ന് അറിയാത്തതു മൂലവും നിലവിൽ ഒരു രക്ഷിതാവിനും നീതി പീഠത്തിന്റെ മുന്നിൽ നീതി ലഭിക്കാതെ പോകുന്നു. . 

എന്നാൽ പല രാജ്യങ്ങളിലും വാഹന അപകടത്തിന് MACT - Motor Accident Claims Tribunal  കോടതിയും നിയമവും ഉള്ളപോലെ വാക്‌സിനേഷന് Vaccination injury Act ഉം Vaccination കോടതിയും പ്രത്യേക വക്കീലന്മാരും ഉണ്ട്. വാക്സിൻ എടുത്തു അപകടം സംഭവിച്ചാൽ നഷ്ട പരിഹാരം ഈ കോടതി വഴി നൽകാൻ National Vaccine Injury Compensation പ്രോഗ്രാമുകൾ വരെ നടത്തുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ല എന്ന് മാത്രമല്ല, പൂർണ ആരോഗ്യവാനായി രക്ഷിതാവിന്റെ കൈ വിരലിൽ തൂങ്ങി നടന്നു പോയ് വാക്‌സിൻ എടുത്ത് ഉടനെ തന്നെ തളർന്നുപോവുകയോ മരിക്കുകയോ ചെയ്യുമ്പോൾ   ജന്മനാൽ  ഉണ്ടായിരുന്ന രോഗങ്ങൾ ആണെന്ന് പറഞ്ഞു രക്ഷിതാക്കളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് ഇതിന്റെ അവസാനം  വിവിധ ജില്ലകളിൽ കുട്ടികൾ മരിച്ചപ്പോൾ നൽകിയ aefi റിപ്പോർട്ട് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് .

വാക്സിൻ എടുക്കുമ്പോഴോ എടുത്തു ക്കഴിഞ്ഞാലോ കുട്ടിയുടെ രക്ഷിതാക്കൾ
------------------------------------------------------------------------------------------------------------------- അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ എന്തെല്ലാം ??????????????
--------------------------------------------------------------------------------------------------------------------------
ഡോക്ടർ പരിശോധിച്ചു നോക്കി കുട്ടിയുടെ ആരോഗ്യ നില ഉറപ്പുവരുത്തിയതിനു ശേക്ഷമേ വാക്സിൻ നൽകാവൂ എന്ന് നിയമമുണ്ട്. അതുകൊണ്ടു തന്നെ നിങ്ങൾ മുകളിൽ കൊടുത്ത ഫോം പൂരിപ്പിച്ചു ഒപ്പിട്ടു വാങ്ങുക. സ്കൂളിൽ വച്ചാണ് നൽകുന്നതെങ്കിൽ സ്കൂൾ അധികൃതരെ കൊണ്ടും പൂരിപ്പിച്ചു വാങ്ങുക. ഇതിന് സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ വാക്സിൻ എടുക്കാൻ സമ്മതിക്കരുത്. 

വാക്സിൻ എടുത്തതിനു  ശേക്ഷം  അന്ന് തന്നെയോ അടുത്ത ദിവസങ്ങളിലോ   102 ഡിഗ്രി പനി വന്നാലോ , മറ്റു എന്തെങ്കിലും വിധ അസ്വസ്ഥത കുട്ടിക്ക്  കണ്ടാലോ , അത് ചിലപ്പോൾ ഒരു മാസത്തിനുള്ളിൽ ആണെങ്കിൽ പോലും  നിങ്ങൾ വാക്സിൻ എടുത്ത   ആശുപത്രിയിലോ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ  ഉടനെ അറിയിക്കുക. ഒപ്പം  AEFI റിപ്പോർട്ട് ( Adverse events following immunization ) തയ്യാറാക്കാൻ പറയുകയും,ഇവരോട് ഉടനെ  ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കാൻ പറയുകയും വേണം. ( സ്വകാര്യ ആശുപത്രിക്കും ഇത് ബാധകമാണ് )

നിയമപരമായി വാക്സിൻ എടുത്തു കുട്ടിക്ക് ഉണ്ടായ അസ്വസ്ഥതകൾ എന്ത്   എന്ന് വിശദമായ  പരാതി എഴുതി  നൽകി പരാതി കിട്ടി എന്ന് ആശുപത്രി അധികൃതരെ കൊണ്ട് തിരിച്ചും എഴുതി വാങ്ങിക്കുകയോ, നിങ്ങൾ കൊടുത്ത പരാതിയുടെ കോപ്പിയിൽ പരാതി സ്വീകരിച്ചു എന്ന് എഴുതി വാങ്ങുകയോ ചെയ്യുക. അപ്പോൾ അവർ തന്നെ പറയും ഇങ്ങനെ ഒരു നിയമമില്ല എന്ന്. ഇതാണ് സർക്കാരും  ഇൻഷുറൻസ് കമ്പനിയും പറയുന്നത് പ്രത്യേകിച്ച് ഒരു നിയമവുമില്ല എന്ന്. അതുകൊണ്ടാണ് നിങ്ങൾക്ക് നിയമപരമായ   നീതി കിട്ടാൻ വാക്സിൻ ചാർട്ടിനൊപ്പം ഈ ഫോം എഴുതി വാങ്ങണം എന്ന് പറയുന്നത്. ഞാൻ ഉൾപ്പെടെ പലരും കുട്ടികൾക്ക് ഫോം നൽകാത്തതിനാൽ ഇതുവരെ ഒരു വിധ  വാക്സിനും എടുത്തിട്ടില്ല.

 കുട്ടിക്ക് ഫിക്സ് , അനക്കം ഇല്ലായ്മ , മുലപ്പാൽ വലിച്ചു കുടിക്കാനുള്ള കഴിവില്ലായ്മ , കൈകാൽ ചലനക്കുറവ് , കടുത്ത പനി, ശ്വാസ തടസ്സം, കണ്ണിലെ കൃഷ്ണമണി മേലോട്ട് പോവുക, ശരീരത്തിൽ ചുവന്നു തടിക്കുക  തുടങ്ങിയ എന്ത് രോഗം വന്നാലും  നിങ്ങൾ  കുട്ടിയെ  നിർബന്ധമായും അഡ്മിറ്റ് ചെയ്യാൻ പറയുകയും, നിങ്ങളുടെ കുട്ടി കൂടാതെ ഒന്നോ അതിൽ കൂടുതൽ കുട്ടികൾക്കോ ഇതേ അസ്വസ്ഥത ഉണ്ടെങ്കിൽ ആ ബാച്ചിലെ സിറിഞ്ച് സൂചി എന്നിവ പരിശോധനക്ക് അയക്കാൻ ആശുപത്രി അധികൃതരോട്  പറയണം, നിങ്ങളോട് അവർ കുടുംബ ചരിത്രം ചോദിച്ചാൽ പാരമ്പര്യമായി ആർക്കെങ്കിലും ഫിക്സ്, മറ്റു രോഗങ്ങൾ ശാരീരിക വൈകല്യങ്ങൾ എന്നിവ  ഉണ്ട് എന്ന് പറഞ്ഞാൽ ഇത് പാരമ്പര്യമാണെന്നു വിധി എഴുതി കയ്യിൽ തരും, അല്ലെങ്കിൽ ജന്മനാൽ ഉള്ളതാണെന്ന് റിപ്പോർട്ട് ആക്കും.അത് കൊണ്ട് ഹിസ്റ്ററി ചോദിക്കുമ്പോൾ , കുട്ടിക്ക് മുൻപ് ഫിക്സ് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ആലോചിച്ചു മാത്രം ഉത്തരം നൽകുക.

  അടുത്ത ദിവസം തന്നെ നിങ്ങൾ FIR (first investigation report ) തയ്യാറാക്കാനും അതിന്റെ കോപ്പി തരാനും ആവശ്യപ്പെടുക.  പിന്നീട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോഴേക്കും,PIR ( preliminary investigation report  ) കോപ്പി ചോദിച്ചു വാങ്ങുക. അതിൽ എല്ലാ ലാബ് റിപ്പോർട്ടും, നൽകിയ മരുന്നും, നടത്തിയ ചികിത്സയും ഉണ്ടോ എന്ന് പരിശോധിക്കുക. ഡിസ്ചാർജ് ആകുമ്പോഴോ അതിനു ശേക്ഷമോ DIR ( detailed investigation report ) കോപ്പി ആവശ്യപ്പെടുക.

കുട്ടി മരണപ്പെടുകയാണെങ്കിൽ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ ) നിങ്ങൾ നിർബന്ധമായും പോസ്റ്റ് മോർട്ടം ചെയ്യാൻ  പറയണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു നീതിയും നിയമത്തിൽ നിന്ന് ലഭിക്കില്ല നിങ്ങളുടെ ജീവിത കാലം മുഴുവനും ഈ വേദന മനസ്സിൽ കിടക്കും. ഒരു കാര്യം ഓർക്കുക, നിങ്ങൾക്ക് ഏത് മെഡി ക്ലെയിം ഉണ്ടെങ്കിലോ പ്രധിരോധ വാക്സിൻ എടുക്കാനോ  എടുത്തു ഉണ്ടാകുന്ന അപകടത്തിനോ ഒരു ക്ലെയിമും ലഭിക്കില്ല എന്ന് പ്രത്യേകം ഓർമിക്കുക. വിക്ടിം ആയ  കുട്ടിയുടെ ജീവിതകാലം മുഴുവനും ചികിത്സ ചെലവ് ഭാരിച്ചതായിരിക്കും എന്നും ഓർക്കുക.

 നിലവിൽ  ഇത്തരം കേസുകൾ ആരെങ്കിലും നടത്തുന്നുണ്ട് എങ്കിൽ അവരുടെ അഡ്വക്കറ്റിന്‌ ഇത്തരം വിവിധ കോടതി വിധികൾ , നിയമങ്ങൾ എന്നിവയും കേസ് പഠിക്കുന്നതിനും, വാദത്തിനുമായി നൽകുന്നതാണ്. നിങ്ങളുടെ കുട്ടിക്ക് ഈ വിധം സംഭവിച്ചാൽ നിയമപരമായി ഇതൊക്കെ ചയ്യുകയും ഇല്ലെങ്കിൽ അവരെ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. എങ്കിലാണ് ഇത്തരം വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയും ഇനി ഒരു കുട്ടിക്ക് പോലും ഇങ്ങനെ വരാതിരിക്കുകയും ചെയ്യുകയുള്ളൂ . 

ഇനി നിങ്ങൾക്ക് വാക്സിൻ എടുക്കാൻ വരുന്നവർ ഈ ഫോമിൽ ഒപ്പിട്ടു നൽകിയില്ലെങ്കിൽ, വീട്ടിൽ വരുന്ന ആരോഗ്യ പ്രവർത്തകർ നിങ്ങളെ ഭീക്ഷണി പെടുത്തിയാലുംപരാതി നൽകിയാൽ വേണ്ട നിയമ കാര്യങ്ങൾ ചെയ്യുന്നതാണ്. കേന്ദ്ര സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പുകൾ വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് സർക്കാർ തന്നെ എഴുതി നൽകിയിട്ടുണ്ട്, നിർബന്ധിക്കുന്നവർക്കെതിരെ പരാതി നൽകിയാൽ നടപടി എടുക്കാം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.  ഇത് ഈ ബ്ലോഗ്ഗിൽ ഇട്ടിട്ടുണ്ട്.

ആയതിനാൽ നിങ്ങളും, നിങ്ങളുടെ ആശുപത്രിയും, ഡോക്ടറും ഇന്ത്യൻ aefi guidelines നിയമങ്ങൾ പാലിച്ചു മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകാവൂ. ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെയും കുട്ടിയുടെയും ജീവിതം തന്നെ തകർന്നേക്കാം. പലരും അനുഭവങ്ങൾ പങ്കിട്ടതിൽ നിന്ന് പൊതു ജനത്തെ അറിയിക്കാനാണ് ഈ പോസ്റ്റ് ഇടുന്നത്.എല്ലാ വരും ഈ പോസ്റ്റ് ഷെയർ ചെയ്ത് രഹസ്യമായി മൂട്ടി വച്ച ഈ നിയമങ്ങൾ എല്ലാവരിലേക്കും എത്തിക്കുക.  


                                                
                 താഴെ പറയുന്ന രോഗങ്ങൾ കുട്ടികൾക്ക് വാക്സിനെ എടുത്തു കണ്ടാൽ ഉടനെ നിങ്ങൾ ആരോഗ്യ പ്രവർത്തകരെയോ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറിയിക്കുക . ഇങ്ങനെ അറിയിച്ചാൽ അവർ ഈ  വിവരം സംസ്ഥാന aefi കമ്മിറ്റിക്ക് കൈമാറേണ്ടതാണ്.എന്തൊക്കെ അസ്വസ്ഥതകൾ ആണെന്ന് താഴെ ചാർട്ടിൽ കാണുക. 








നിങ്ങളുടെ കുട്ടികൾക്ക് വാക്സിൻ എടുത്തു കഴിഞ്ഞാൽ നിങ്ങൾ ആരോഗ്യ പ്രവർത്തകരെയോ ആശുപത്രിയെയോ അറിയിച്ചാൽ അവർ താഴെ കാണുന്ന സമയപരിധിക്കുള്ളിൽ മുകളിലെ aefi കമ്മിറ്റിക്ക് റീപ്പർട്ട് ചെയ്യണം. ഇതിന്റെ സമയ പരിധിയാണ് താഴെ കൊടുത്തിരിക്കുന്നത് . എന്നാൽ നിലവിൽ കുട്ടി മരിച്ചാൽ പോലും മരണ കാരണം മുലപ്പാൽ തൊടണ്ടയിൽ കുടുങ്ങി മരിച്ചു എന്നോ മരണ കാരണം അജ്ഞാതം എന്നോ എഴുതി തള്ളുകയാണ് പതിവ് . ആരോഗ്യ പ്രവർത്തകർ ഇത് പാലിച്ചില്ലെങ്കിൽ നിയമപ്രകാരം നിങ്ങൾ ആരെയാണോ വാക്സിൻ സ്വീകരിച്ച  കുട്ടിയുടെ അസ്വസ്ഥതകൾ ആദ്യം അറിയിച്ചത്. നിങ്ങൾ ആർക്കാണോ ആദ്യം പരാതി രേഖാമൂലം എഴുതി നൽകുന്നത് ആ ഉദ്യോഗസ്ഥൻ/നേഴ്സ് / ഡോക്ടർ / ആശുപത്രി എന്നിവരിൽ ഏതാണോ അവരാണ് ഇതിൽ ഒന്നാം പ്രതിയായി വരിക. നിങ്ങൾ നിമപരമായി പോയാൽ നഷ്ടപരിഹാരം ഇവരിൽ നിന്നായിരിക്കും ഈടാക്കാൻ ഉത്തരവ് ഉണ്ടാകുക. അത് കൊണ്ട് തന്നെ എന്ത് സംഭവിച്ചാലും നിങ്ങൾ രേഖാമൂലം പരാതി എഴുതി നൽകുക. പരാതി സ്വീകരിച്ചു എന്ന് ഒപ്പിട്ടു വാങ്ങുക. അല്ലെങ്കിൽ കുട്ടിയെ ചികിൽസിച്ചു op ചീട്ടുകളി തെളിവായി സ്വീകരിക്കാവുന്നതാണ്. 






നിങ്ങളുടെ കുട്ടിക്ക് വാക്സിൻ എടുത്തു കഴിഞ്ഞാൽ 102 ഡിഗ്രി പനിയോ മറ്റു എന്ത് അസ്വസ്ഥത വന്നാലോ മുകളിൽ കാണിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ ആരോഗ്യ പ്രവർത്തകൻ  FIR , PIR , DIR ഫോമുകൾ തയ്യാറാക്കി മുകളിലെ ഉദ്യോഗസ്ഥർക്ക് അയക്കുകയും അതോടൊപ്പം കുട്ടിക്ക് എടുത്ത ബാച്ചിലെ വാക്സിനും, സിറിഞ്ചും, സൂചിയും ലാബിലേക്ക് പരിശോധനക്ക് അയക്കണമെന്നും പറയുന്നു. ഇത് എങ്ങനെ പാക്ക് ചെയ്ത അയക്കണം എന്നാണ് താഴെ കാണുന്ന ഫോട്ടോയിൽ കാണിക്കുന്നത്.

                                                                 


                 ഇത് അമേരിക്കയിലെ വാക്സിൻ എടുത്ത് അപകടം കൂടിയപ്പോൾ ഉണ്ടാക്കിയ നിയമം, ഇത് പ്രകാരം അവിടെ കോടതിയും ഉണ്ട്. 



                                                                                               



പ്രധിരോധ കുത്തിവയ്പ്പും ഓട്ടിസവും തമ്മിൽ ഉള്ള ബന്ധം എന്ത് ? US ഇലെ ആയിരകണക്കിന് ഓട്ടിസം കേസുകൾ വാക്സിനുമായി ബന്ധപെട്ടാണെന്ന പരാതി വന്നപ്പോൾ വാക്സിൻ കോടതിയിലെ ജനറൽ ഓർഡർ .
.IN RE: CLAIMS FOR VACCINE INJURIES *
RESULTING IN AUTISM SPECTRUM *
DISORDER OR A SIMILAR *
NEURODEVELOPMENTAL DISORDER *
വാക്‌സിനേഷൻ എടുത്തത് കൊണ്ട് ഓട്ടിസം വരില്ല എന്ന് ഉറപ്പിച്ചു പറയുന്നവർ ഇത് കാണുക. ഇതിന്റെ പൂർണ വിവരം ലഭിക്കാൻ താഴെ കൊടുക്കുന്ന വാക്‌സിൻ

കോടതിയുടെ ലിങ്കിൽ നോക്കുക.






വിവിധ കേസുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ഇത് അത് പോലെ ഉള്ള ഒരു വിധി വാക്സിൻ എടുത്തുണ്ടായ ഓട്ടിസത്തിന് 210039 US ഡോളർ ഏകദേശം പതിമൂന്നു കോടി ഇന്ത്യൻ രൂപ ക്കു ക്ലെയിം ചെയ്‌തെങ്കിലും കോടതി 47888 us ഡോളർ അനുമതി നൽകി , ഏകദേശം മുപ്പത് ലക്ഷം ഇന്ത്യൻ രൂപ . എന്നാൽ മറ്റു പല കേസുകളിലും വിധികൾ നോക്കിയാൽ മിനിമം തുക ഒരു കോടി മുതൽ മുകളിലേക്കാണ് വാക്സിൻ എടുത്തലുണ്ടായ അപകടത്തിന് വാക്സിൻ കോടതി വിധി നൽകുന്നത്. നമ്മുടെ നാട്ടിൽ ആണെങ്കിൽ ഓട്ടിസം ശാസ്ത്രീയമായി എന്ത് കൊണ്ട് വരുന്നു എന്ന് കണ്ടു പിടിച്ചിട്ടില്ല പോലും, എന്റെ കേസിൽ ഈ വിധികൾ കാണിച്ചു കൊടുത്തപ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പ് മനുഷ്യാവകാശ കമ്മീഷനിൽ പറഞ്ഞത് ഞങ്ങൾ ഓട്ടിസം വാക്സിൻ മൂലം ഉണ്ടാകില്ല എന്നാണ് . ഇനി എന്നാണ് സർക്കാർ ഇതൊക്കെ പഠിക്കാൻ മുതിരുക .



ഇതുപോലെ 2017 ഇലെ പുതിയ ഉത്തരവുകൾ എല്ലാം വാക്സിൻ എടുത്തുണ്ടായ ഓട്ടിസത്തിന് വാക്‌സിൻ ഇഞ്ചുറി ടേബിൾ ഉപയോഗിച്ച് വാദിച്ചു ജയിച്ചതും തോറ്റതുമായ നിരവധി ഓട്ടിസം വിധികൾ കാണാം ... https://ecf.cofc.uscourts.gov/cgi-bin/show_public_doc?2002vv0472-132-0

വാക്സിൻ മൂലം ഓട്ടിസം വന്ന കേസുകളും നഷ്ടപരിഹാര തുക നൽകിയതിന്റെ വിധിയും ലഭിക്കാൻ കോടതിയുടെ  ഈ ലിങ്ക് ക്ലിക്ക് ചെയ്തു കൊണ്ട് അതിൽ autism എന്ന് സേർച്ച് ചെയ്‌താൽ കിട്ടും. http://www.uscfc.uscourts.gov/opinion-search

ഇതെല്ലം പഠിച്ചു വരുമ്പോഴേക്കും നമ്മുടെ നാട്ടിൽ ഓട്ടിസം ബാധിച്ചു ബുദ്ധിയില്ലാത്ത കുട്ടികൾ കൊണ്ട് നിറയും, പ്രത്യേക സ്കൂൾ , അവർക്കു പഠിപ്പിക്കാൻ പ്രത്യേക അധ്യാപകർ , അവർക്കു വേണ്ട പരിശീലന ക്ലാസുകൾ, ഹോസ്റ്റലുകൾ , രക്ഷിതാക്കളുടെ കാലം കഴിഞ്ഞാൽ അവരെ സംരക്ഷിക്കാൻ വേണ്ട അനാഥ മന്ദിരം  എന്നിവ തകൃതിയായി നടക്കുന്നു. എന്നാൽ ഓട്ടിസം വരുന്നത് പല കാര്യങ്ങൾ ഉണ്ടെങ്കിലും വാക്സിൻ മൂലം ഉള്ളതാണ് കൂടുതൽ എന്ന  രക്ഷിതാക്കളുടെ അനുഭവങ്ങൾ പഠനമാക്കുന്നില്ല.


ഇനി നമ്മുടെ കേരളത്തിൽ മാത്രം സംസ്ഥാന വിദ്യാഭാസ വകുപ്പ് ഓരോ വർഷവും ഓട്ടിസം വരുന്ന കുട്ടികളുടെ കണക്കുകൾ തരം തിരിച്ചു നൽകിയത് കാണുക. ഒരു ലക്ഷത്തോളം കുട്ടികളാണ് കേരളത്തിൽ ഓരോ വർഷവും ഓട്ടിസം ബാധിച്ചു ദുരിതമനുഭവിക്കുന്നത്. ഇതെല്ലം വാക്സിൻ കൊണ്ടാണെന്നു പറയാൻ കഴിയില്ലെങ്കിലും ഇതിൽ മുക്കാൽ ഭാഗവും ഓട്ടിസം കൊണ്ട് തന്നെയാണ് എന്ന് രക്ഷിതാക്കളുടെ അനുഭവങ്ങൾ തുറന്നു പറയുകയുണ്ടായി. വിദ്യാഭാസ വകുപ്പോ ആരോഗ്യ വകുപ്പോ പക്ഷെ ഇതൊന്നും അന്വേഷിക്കാൻ തയ്യാറല്ല ...... ഈ കോപ്പി കണ്ടു നോക്കുക.

                                                                   







US വാക്‌സിൻ കോടതിയിൽ കുട്ടികൾക്ക് പ്രധിരോധ വാക്സിനേഷൻ കുത്തിവയ്പ്പ് എടുത്ത്‌ ഒരു വർഷം 3300 ഓളം കേസുകൾ വരുന്നു. നമ്മുടെ നാട്ടിൽ വാക്സിൻ എടുത്ത് ഓട്ടിസം വന്നാൽ ഓട്ടിസത്തിന് കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല എന്ന മറുപടി നൽകി രക്ഷിതാക്കളെ തിരിച്ചയക്കുന്നു. സ്വന്തം കുട്ടികൾ മറ്റു കുട്ടികളിൽ നിന്നും വേറിട്ട് ബുദ്ധിയില്ലാതെ വളരുന്നത് കുറച്ചിലായി കാണുന്ന രക്ഷിതാക്കൾ കേസിനും പോകാറില്ല, മറ്റുള്ളവരോട് തങ്ങളുടെ അനുഭവം പങ്കു വക്കാറുമില്ല , ഓട്ടിസം കുട്ടികൾക്ക് വിദ്യാഭാസവകുപ്പു നൽകുന്ന 2500 രൂപ ധനസഹായം വാങ്ങിക്കാൻ പോകാറുമില്ല. അതുകൊണ്ടു തന്നെ ഓരോ കുട്ടികളും വാക്സിൻ എടുത്തു ഓട്ടിസം എന്ന കുഴിയിൽ വീണു കൊണ്ടിരിക്കുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ വാക്സിൻ അപകടത്തിനു കോടതിയും നിയമവും നിലവിൽ വന്നു. നമ്മുടെ നാട്ടിൽ ഇന്നും പൊതു ജനത്തെ ആരോഗ്യ വകുപ്പ് ചതിച്ചുകൊണ്ടിരിക്കുന്നു. ഓരോ വർഷവും വാക്കിനേഷൻ എടുത്തതിനു ശേക്ഷം ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടി കൂടി വരുന്നു . ഇങ്ങനെ പോയാൽ അധികം വൈകാതെ ബുദ്ധി പോയ ഒരു ജനത നമ്മുടെ നാട്ടിൽ പെരുകും. അമേരിക്കൻ വാക്സിൻ കോടതിയിൽ ഓട്ടിസത്തിന് വേണ്ടി വാക്സിൻ കോടതിയിൽ പ്രത്യേക നിയമം പോലും ഉണ്ട് .

ഓട്ടിസം കോടതിയിലെ വിധികൾക്കും, വാദങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. >>>>>>>>> http://www.uscfc.uscourts.gov/omnibus-autism-proceeding <<<<<<<<<<

ബുദ്ധിയിൽ കുറവുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഇതൊന്നു കാണുക.!! 

വാക്സിനേഷൻ ആരോഗ്യ വകുപ്പ് നിർബന്ദമാക്കൻ പോകുകയാണെന്ന വാർത്തകൾ കേട്ട് കാണുമല്ലോ.നല്ലൊരു തീരുമാനം ആണിത്. എന്നാൽ 1000 പേരിൽ 10 പേർക്ക് പല തരത്തിലുള്ള ഓട്ടിസം പാർശ ഫലങ്ങൾ ഉണ്ടാകാറുണ്ട് നമ്മൾ ശ്രദ്ധിക്കാറില്ല എന്നതാണ് ശെരി.വാക്സിൻ എടുത്ത് ഓട്ടിസം വന്നാൽ  ജീവിത കാലം മുഴുവൻ  കുട്ടിയെ ഇതേ അവസ്ഥയിൽ രക്ഷിതാക്കൾക്ക്  സംരക്ഷിക്കേണ്ടി വരും. നിങ്ങൾ നിയമപരമായ ഫോം വാങ്ങി വാക്സിൻ എടുത്തില്ലെങ്കിൽ ഇവർക്ക് ഒരു നഷ്ടപരിഹാരവും കിട്ടില്ല. ഈ കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളുടെ സമ്പാദ്യം മുഴുവൻ ചിലവാക്കാം പക്ഷെ രക്ഷിതാവിന്റെ കാല ശേക്ഷം ഇത്തരം കുട്ടികളെ ആര് നോക്കും?  അത് പോലെ വാക്സിൻ എടുത്തു ഓട്ടിസം വന്ന ഒരു കുട്ടിയുടെ വീഡിയോ കാണുക..


ഓട്ടിസം അഥവാ ബുദ്ധിമാന്ദ്യം നിങ്ങളുടെ കുട്ടികളിൽ കുഞ്ഞു നാളുകളിൽ എങ്ങനെ തിരിച്ചറിയാം ?? വീഡിയോ കാണുക.


 ഓറൽ പോളിയോ, ചില പ്രധിരോധ വാക്സിൻ, ആൻറി ബയോട്ടിക് എന്നിവ കാരണം ഉണ്ടാകുന്ന Side Effect എന്തൊക്കെ ?? SEE THIS VIDEO ?

നിങ്ങളുടെ കുട്ടിക്കും സംഭവിചിട്ടുണ്ടാകാം .തിരിച്ചറിയുവാൻ ഈ ഫുൾ വീഡിയോ കാണുക ..പോളിയോ, Penta, DPT MMR പോലുള്ള വാക്സിൻ എടുത്തവരിൽ 88 പേരിൽ ഒരാൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുന്നു എന്ന് കണക്കുകൾ പറയുന്നു. 

കുട്ടി ജനിക്കുമ്പോൾ ആഴ്ചകൾക്കുള്ളിൽ നൽകുന്ന ചില  വാക്സിൻ നൽകുമ്പോൾ കടുത്ത പനിക്കും ഫിക്സും സംഭവിക്കാം, എന്നാൽ ഇത് ശ്രദ്ധിക്കാതെ പനിക്ക് മരുന്ന് നൽകി വരുന്നു. ഈ സമയം കുട്ടിക്ക് ഓട്ടിസം ബാധിച്ചിട്ടുണ്ടാകും. കുട്ടിക്ക് സംസാരിക്കുന്ന  പ്രായം വരുമ്പോൾ മാത്രമാണ് ഇത് ശ്രദ്ധിക്കുന്നത്. എന്നാൽ ഇത് ജന്മനാൽ ഉണ്ടാകുന്ന രോഗമെന്നും രോഗ കാരണം അജ്ഞാതമെന്നും ഡോക്ടർമാർ പറയാറുണ്ട്. 



ഒരു വാക്സിൻ കേസിൽ 2016 ഇൽ aefi നിയമങ്ങൾ എല്ലാം പാലിക്കണം എന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.എന്നാൽ   AEFI നിയമങ്ങൾ പാലിക്കാറില്ല. പോസ്റ്റ് മോർട്ടം നടത്താറില്ല. അപകടം സംഭവിച്ചാൽ വാക്സിൻ പരിശോധനക്ക് അയക്കാറില്ല , മറ്റു കുട്ടിക്ക് ഉണ്ടാകാത്തത് കാരണം അയക്കാറില്ല എന്ന് പറയുന്നു. PENTA വാല്നട് മരണം കേരളത്തിൽ കൂടുന്നു. പത്ര വരാർത്ഥയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എന്ന് പറയുന്ന വാർത്ത അന്വേഷണത്തിൽ എല്ലാം PENTA ആണ് എന്ന് ബോധ്യമായിട്ടുണ്ട്. 









പെന്റാവാലൻറ് വിവിധ തരം വരാം. ഒന്ന് -സഡൻ ഡെത്ത് സാധാരണ 12 മണിക്കുറിനുള്ളിൽ സംഭവിക്കും അത് അന്ന് രാത്രി തന്നെ സംഭവിക്കും. അങ്ങനെ വരുമ്പോൾ തീർച്ചയായും മൂക്കിൽ നിന്നും വായിൽ നിന്നും ചോര വന്നിരിക്കും .ഇഞ്ചക്ഷൻ എടുത്ത അന്ന് രാത്രി മരണപ്പെടും ,എല്ലാ Aefi റിപ്പോർട്ടിലെ ഹിസ്റ്ററിയിലും നേരം വെളുത്ത് കുട്ടി മരിച്ചു കിടക്കുന്നത് ആയാണ് കണ്ടിട്ടുള്ളത് .ഈ മരണങ്ങൾ ( ചോര വരാത്ത മരണങ്ങൾ) ഒന്നുകിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ,അല്ലെങ്കിൽ അജ്ഞാത മരണം 

എന്നൊക്കെയാണ് പോസ്റ്റുമോർട്ടമില്ലാതെ റിപ്പോർട്ട് എഴുതി തള്ളുന്നത്. 
ചോര വാർന്നുള്ള മരണങ്ങൾക്ക് ന്യുമോണിയ ,ഞെരമ്പ് പൊട്ടിയുള്ള തോ ,ഹൃദയ തകരാർ കൊണ്ടോ ഉള്ള മരണം എന്നാണ് റിപ്പോർട്ട് ചെയ്തതായി കണ്ടിട്ടുള്ളത്.    

 രണ്ടാമത്തെ മരണം ഇങ്ങനെ ?..... വാക്സിൻ എടുത്ത 4 മണിക്കുറിനുള്ളിൽ കുട്ടിയുടെ ചലനശേക്ഷി കുറയുകയും ,പാൽ വലിച്ചു കുടിക്കാൻ കഴിയാതെ വരികയും ചെയ്യും ,ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ കൈകാൽ ചനശേക്ഷി വരെ നഷ്ടപ്പെടും , ഒരു പാവ പോലെ കണ്ണുകൾ മാത്രം ചിമ്മി കിടക്കും. ഇങ്ങനെ മാക്സിമം 6 മാസം വരെ കിടക്കാം. ഒരു കേസും 6 മാസത്തിൽ കൂടുതൽ കുട്ടി ജീവിച്ചിരുന്നതായി ഇഞ്ചുറി ചാർട്ടിലും, രക്ഷിതാക്കളുടെ അനുഭവങ്ങളും പറയുന്നില്ല. ഇതാണ് പെന്റാവാലന്റ് മരണങ്ങൾ പല Aefi പOനങ്ങളിലും രക്ഷിതാക്കളുടെ അനുഭവങ്ങളും പറയുന്നത്.  ഇത്തരം കേസുകൾ കൂടിയത് കൊണ്ടാണ് ഡോക്ടർ ജേക്കബ് പുളിയൻ ഈ വാക്‌സിനെതിരെ സുപ്രീം കോടതിയിൽ പോയത്. 

 ഇനി പെന്റാ വാക്സിൻഅപകടം വരുന്നത് കൂടുതലും ഒരു വയസ്സിനു താഴെ ഉള്ള കുട്ടികളിൽ ആദ്യ ഡോസ് അപകടം കാണിക്കാറില്ല. രണ്ടാമത്തെയോ മൂന്നാമത്തെ ഡോസിൽ മാത്രമേ അപകടങ്ങൾ സംഭവിക്കൂ എന്നാണ് വാക്സിൻ ഇഞ്ചുറി ചാർട്ടിലും വിവിധ വാക്സിൻ കോടതി ഉത്തരവിലും കാണുന്നത്. ഒപ്പം Dpt വാക്സിനും 2 ഓ 3 ഓ ഡോസിലോ മാത്രമേ കാണിക്കു എന്ന് 2010 കേന്ദ്ര Aefi റിപ്പോർട്ടിലും പറയുന്നു ഒപ്പം രക്ഷിതാക്കളുടെ അനുഭവങ്ങളും ഇത് തന്നെയാണ്. ഇത് കുട്ടിയുടെ ചലനശേക്ഷിക്കും 1 വയസ്സിനു താഴെ എടുക്കുമ്പോൾ ഉണ്ടാകുന്ന അപകടം രക്ഷിതാക്കൾക്ക് അറിയാൻ കഴിയില്ല .പല e=ാഴും 102 ഡിഗ്രി പനി വരാം. ഒപ്പം ചെറിയ ഫിക്സും ഉണ്ടാകാം .ഇതും ആരും ശ്രദ്ധിക്കില്ല. ഇതിനൊന്നും Aefi റിപ്പോർട്ടും തയ്യാറാക്കാറില്ല. കുട്ടി വലുതാകുമ്പോഴാണ് ഓട്ടിസ മോ ഭിന്ന ശേക്ഷി കുറവോ അറിയപ്പെടുന്നത്. 

മലർന്ന് കിടക്കുന്ന പ്രായത്തിൽ എളുപ്പത്തിൽ ഇവ കണ്ടെത്താൻ വിവിധ മാർഗ്ഗങ്ങൾ ഉണ്ട്. ഇരു കൈയ്യും പിടിച്ച് കുട്ടിയെ പൊക്കുമ്പോൾ തല കുട്ടി പൊക്കാതെ പുറകോട്ട് തന്നെ തൂങ്ങി കിടക്കും. ( മുകളിലെ വീഡിയോ കാണുക ) കുട്ടി പാൽ വലിച്ചു കിടക്കാനും ബുദ്ധിമുട്ട് കാണിക്കും .വൈകി പെന്റ| എടുക്കുന്ന കുട്ടികളിൽ 5 മണിക്കൂർ മുതൽ 90 ദിവസത്തിനുള്ളിൽ സ്വഭാവമാറ്റം കണ്ട് തുടങ്ങും .മുഖമോ ,വായയോ, ചുണ്ടോ ഒരു വശത്തേക്ക് കൂടുതലായി ചലിക്കുക ,അശ്രദ്ധ, ദേഷ്യം എന്നീ ലക്ഷണങ്ങളാണ് പ്രകടമാക്കുക. ഈ വിഡിയോ ഓരോ രക്ഷിതാക്കളുടെയും അനുഭവങ്ങളാണ്. വാക്സിൻ ഇഞ്ചുറി ചാർട്ട് ,കോടതി വിധികൾ എല്ലാം ഒന്നു തന്നെയാണ്  റിസൾട്ട് കാണിക്കുന്നത്. (ഇപ്പോൾ പല വിദേശത്തും ഈ വാക്സിൻ നിരോധിച്ചിട്ടുണ്ട്.) ഇതു പോലെ ഓരോ വാക്സിനും ഓരോ തരത്തിലുള്ള പാർശ്വ ദല റിസൾട്ട് ഉണ്ടെങ്കിലും മരണങ്ങൾ അത്വ അപൂർവ്വമേ ഉണ്ടാകാറുള്ളു ...



ഇത്തരത്തിൽ പെന്റാ വാലന്റ് നൽകി അനക്കമില്ലാതെ കിടന്നു മരിച്ച കുട്ടിയുടെ രക്ഷിതാവ് വീഡിയോ എടുത്ത് അയച്ചു തന്നതാണ്. ഇവർ ആശുപത്രിയിൽ പറഞ്ഞിരുന്നു ഇത് വാക്സിൻ ആണെന്ന് പക്ഷെ ആശുപത്രിക്കാർ പോസ്റ്റ് മോർട്ടത്തിന് മുൻപ് തന്നെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വിധിയെഴുതി നൽകി എന്ന് ഇവർ പറയുന്നു. പത്ര വാർത്തയിലും ആശുപത്രിക്കാർ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് പത്ര വാർത്ത നൽകിയിട്ടുള്ളത്. ഒട്ടു മിക്ക  മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയ വാർത്തകളിലും രക്ഷിതാക്കളോട് ചോദിക്കുകയും വാക്സിൻ ചാർട്ട് നോക്കിയപ്പോഴും എല്ലാത്തിലും പെന്റാ വാലൻ കൊടുത്ത അന്ന് അതന്നേയോ , രണ്ടു ദിവസത്തിനുള്ളിലോ ആണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.  
അവരുടെ ചാർട്ടിലും ഇത് തന്നെയാണ്. ഇതാണ് അവരും പറയുന്നത്. 



ഇത് പോലെ ഒന്നര വയസ്സിൽ വാക്സിൻ എടുത്ത്‌ ഉണ്ടാകുന്ന രോഗങ്ങളിൽ ഒന്നാണ് ഈ കണ്ണിന്റെ രോഗം, 

4th-6th-7th-nerve-damage

Image result for aparna vaccination side effect


ഇതിൽ താഴെ കാണുന്ന ഫോട്ടോ  എന്റെ കുട്ടിയുടേതാണ് .


എന്നാൽ കൂടുതലും ഇത് ജന്മനാൽ ഉണ്ടാകുന്നു എന്നാണ് ആരോഗ്യ ശാസ്ത്രഞ്ജൻമ്മാർ നമ്മളോട് പറയുന്നത്.എന്നാൽ ഒന്നര വയസ്സിലെ dpt വാക്‌സിനേഷൻ എടുത്തതിനു ശേക്ഷമാണ് കുട്ടികൾക്ക് മുഖം, കഴുത്ത്, കൃഷ്ണമണി, ചുണ്ട് , തല , കൈ ,കാലുകൾ എന്നിവ ഒരു വശത്തേക്ക് കോടി പോവുകയോ, നടത്തിയിൽ ഒരു വശം ചെരിഞ്ഞു നടക്കുകയോ ചെയ്യുന്നത് എന്ന് രക്ഷിതാക്കൾക്ക് മനസ്സിലാകും.   ഇത് വാക്സിനിൽ അടങ്ങിയിരിക്കുന്ന മെർക്കുറി തലച്ചോറിലെ ചെറിയ ഞെരമ്പുകളിൽ കുടുങ്ങി ഉണ്ടാകുന്ന തകരാറാണ്. എന്നാൽ dpt പോലുള്ള വിധ രോഗങ്ങളുടെ അസുഖങ്ങൾക്കുള്ള വാക്സിൻ നൽകി ഉടനെ തന്നെ കുട്ടി മരിച്ചു പോകുന്ന കേസ് വളരെ വളരെ കുറവാണ്. ഒന്നിൽ കൂടുതൽ രോഗത്തിനുള്ള ഒറ്റ വാക്സിൻ നൽകി കുട്ടികൾ മരിച്ചു എന്ന് അറിയിച്ച രക്ഷിതാക്കൾ പറയുന്നത് ഇങ്ങനെ , വാക്സിൻ എടുത്ത്  കുട്ടി തളർന്നു പോയി , അനക്കമില്ലാതെ കിടന്നു അഞ്ചോ , ആറോ  മാസം കിടന്നു മരിച്ചു എന്നാണ് പറയുന്നത്. 

അത് പോലെ തന്നെ പെന്റാവാലന്റ് വാക്സിൻ എടുത്തുള്ള മരണം 24 മണിക്കൂറിനുള്ളിൽ ആയിരിക്കും കൂടുതലും അന്ന്  രാത്രിയിൽ കുട്ടിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വാർന്നു മരിച്ചു കിടക്കുന്നതാണ് പല മരണങ്ങളും aefi റിപ്പോർട്ടിൽ നിന്നും നിരവധി രക്ഷിതാക്കളുടെ അനുഭവത്തിൽ നിന്നും അറിയുന്നത്. പെന്റാവാലന്റ് എടുത്ത  കുട്ടികൾക്ക്  ഫിക്സ് വരാം ചിലപ്പോൾ പിനീട് ഈ ഫിക്സ് കണ്ടില്ല എന്നും വരാം പക്ഷെ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വരാം. ചിലരിൽ ഫിക്സ് വിട്ടു മാറില്ല , എന്നാൽ ചിലരിൽ പൂർണമായും ഓട്ടിസം സ്റ്റേജിൽ ആയിപ്പോകും, ഈ സ്റ്റേജ് എത്തുന്നത് ഈ വാക്സിൻ എടുത്ത് മൂന്നു മാസം കഴിഞ്ഞായിരിക്കും അത് കൊണ്ട് തന്നെ വാക്സിനെ ആരും സംശയിക്കാറില്ല. 


ഇതിന്റെ പൂർണ വിവരം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി.
                                                                               

  നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് വാക്സിൻ അപകട നിയമങ്ങൾ  ഇല്ലാത്തതിനാൽ നമ്മുടെ കുട്ടികൾക്ക് വാക്സിൻ നൽകി അപകടമോ മരണമോ സംഭവിച്ചാൽ നിയമ പരമായി ഒരു നീതിയോ , സഹായമോ ലഭിക്കില്ല. ഇത് സർക്കാരും, ആരോഗ്യ വകുപ്പും തന്നിരിക്കുന്ന Rti കോപ്പികളിൽ തന്നെ സർക്കാർ പറയുന്നത് കാണാം.

 ഇതിനു സർക്കാരിൽ ഒരു രൂപ പോലും ഫണ്ടും ഇല്ല എന്നും സർക്കാർ തന്നെ പറയുന്നു.  അതുകൊണ്ടു തന്നെ വാക്സിൻ നിർബന്ധപൂർവം ആരെയും എടുക്കാൻ നിർബന്ധിക്കുന്നില്ല , വാക്സിൻ എടുക്കണം എന്നോ, വേണ്ട എന്നോ   തീരുമാനിക്കേണ്ടത് ഓരോരുത്തരുടെയും മൗലിക അവകാശത്തിൽ പെടുന്ന കാര്യമാണെന്നും സർക്കാർ പറയുന്ന കോപ്പി ഇവിടെ കാണാം.

കേരളത്തിൽ  കഴിഞ്ഞ വർഷങ്ങളിൽ വാക്സിൻ എടുത്തു ഉണ്ടായ പാർശ്വ ഭലങ്ങളിൽ  100 ഓളം കുട്ടികൾ   മരിച്ചു .പതിനായിരത്തിൽ പരം കുട്ടികൾക്ക്‌ നിരവധി മാറാ രോഗങ്ങൾ  പിടിപെട്ടു , ചില കുട്ടികൾ തളർന്നു പോയി. ഇതിൽ ഒരു കുട്ടിക്ക് പോലും ഒരു രൂപ പോലും ധന സഹായം സർക്കാർ കൊടുത്തില്ല. മരിച്ച കുട്ടികൾക്ക് പോസ്റ്റ് മോർട്ടമോ , ഒരു വിധ ലാബ് റീപ്പോർട്ടോ ചെയ്യാതെ മുട്ടയും പാലും കഴിച്ചതിനാൽ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി , അജ്ഞാത രോഗം, തല ഇടിച്ചു വീണിട്ടുണ്ടാകാം, ന്യൂമോണിയ ആണെന്ന് സംശയം   എന്ന്  വിവിധ നുണകൾ പറഞ്ഞു റിപ്പോർട്ട് ആക്കുകയും, ഒരു ലാബ് പരിശോധനയോ പോസ്റ്മോർട്ടമോ ഇല്ലാതെ വെറും  മീറ്റിങ് കൂടി ചർച്ച ചെയ്ത് മാത്രം   DMO യും, ഡോക്ടറും മരണ കാരണം കണ്ടു പിടിച്ച് രക്ഷിതാക്കളെ ചതിച്ചു കൊണ്ടിരിക്കുന്നു. 

 ആരെങ്കിലും ഇതിനെതിരെ പരാതിക്കു പോയാൽ കുപ്രചാരണം നടത്തിയാൽ അകത്താക്കും എന്ന് ഭീക്ഷണി പെടുത്തി അടിച്ചൊതുക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളും, ബാലാവകാശ കമ്മീഷൻ അംഗങ്ങൾക്കും ഈ കാര്യങ്ങൾ എല്ലാം തെളിവ് സഹിതം  പരാതി നൽകിയാൽ കുപ്രചാരണം ആണെന്ന് പറഞ്ഞു എഴുതി തള്ളുകയും, പരാതി കൊടുക്കുന്നവരെ അറസ്റ്റ്  ചയ്യും എന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്യും .

ഇതെല്ലം  നടക്കുന്നത് കേരളത്തിൽ, ഇതും കുപ്രചാരണം ആണെന്ന് പറയുന്നവർ പറയാൻ വരട്ടെ !!!! മുകളിൽ കൊടുക്കുന്ന കാര്യങ്ങൾ ശെരിയാണ് എന്ന് സർക്കാരും എല്ലാ വകുപ്പുകളും എഴുതിത്തന്ന രേഖകളാണ് ഞാൻ തെഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊന്നും ഞാൻ പറയുന്നതല്ല സർക്കാർ തന്നെ സമ്മതിച്ചു പറയുന്നരേഖകളാണ്.

ഇത് കാണുന്ന ഏതെങ്കിലും ഡോക്ടർ , സന്നദ്ധ പ്രവർത്തകർ , ആരോഗ്യ പ്രവർത്തകർ,  വാക്സിൻ കുട്ടികളുടെ അവകാശമാണെന്ന് പറഞ്ഞു കുട്ടികളുടെ അവകാശത്തിനു വേണ്ടി  കണ്ണീർ ഒഴുക്കുന്നവർ , ഇവർ എല്ലാം ഒഴുക്കുന്ന കണ്ണീർ മുതലക്കണ്ണീർ അല്ലെങ്കിൽ നിയമപരമായി ഇനി ഒരു കുട്ടിക്കും നിയമമില്ലാത്ത വാക്സിൻ നൽകി  അപകടം സംഭവിച്ചതും, ഇനിയും സംഭവിക്കാൻ പോകുന്നതുമായ കുട്ടികളെ  ജീവിതകാലം മുഴുവൻ   രോഗത്തിലാക്കുകയും, കൊല്ലുകയും,രക്ഷിതാക്കളെ പറഞ്ഞു ചതിച്ച് നീതി നിക്ഷേധിക്കുകയും  ചെയ്യാതെ  പോരാടാൻ നിങ്ങൾ തയ്യാറാകുമോ ??? എന്റെ കുട്ടിക്കുണ്ടായ വാക്സിൻ അപകടത്തെ തുടർന്ന് എനിക്കുണ്ടായ അനുഭവമാണ് ഇത്. ഏതെങ്കിലും പത്രക്കാർ ഇത് റിപ്പോർട്ടാക്കുമോ ?  ആരും മുന്നോട്ട് വരില്ല  എന്ന്   അനുഭവം .ഇതെല്ലാം പറഞ്ഞു ജനങ്ങളെ സത്യം മനസ്സിലാക്കി എന്ന കാരണത്താൽ  ഈ  പറയുന്നത് കുപ്രചാരണം ആണെന്ന് പറഞ്ഞു   പലരും മുന്നോട്ടു വന്നിരുന്നു. എന്നാൽ കുപ്ര

  അന്തമായി വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നവർ കാലാവധി കഴിഞ്ഞതും ഗുണലിലവാരമില്ലാത്തതുമായ മരുന്ന് സർക്കാർ ചിലവിൽ വാങ്ങി നമ്മുടെ കുട്ടികൾക്ക് നൽകി നിരവധി കുട്ടികൾ  മരിച്ചു എന്ന് WHO വരെ റിപ്പോർട്ട് ചെയ്തിട്ടും, എന്ത് കൊണ്ട്  കണ്ണടക്കുന്നു  നമ്മുടെ ആരോഗ്യ വകുപ്പും, ജീവനക്കാരും എന്നത് ഏതൊരാളെയും സംശയം ജനിപ്പിക്കും,

ഇതാ കേരളത്തിൽ 100 കണക്കിന് കുട്ടികൾ ഡിഫ്തീരിയ വന്നു മരിച്ചു എന്ന് പത്രങ്ങളിൽ PAID വാർത്ത നൽകിയും,  വീട് വീടാന്തരം കയറി ഇറങ്ങി "വാക്സിൻ നിങ്ങളുടെ ജന്മ അവകാശമാണ് എന്നും, എടുത്തില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ കയറ്റില്ല എന്നും പറഞ്ഞു പീഡിപ്പിച്ചും ഭീക്ഷണി പെടുത്തിയും എടുക്കുന്നവർ പറയുന്നത് ഏറ്റവും വലിയ നുണയാണ് എന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ മറുപടി കേരളത്തിൽ ആകെ കഴിഞ്ഞ 5  വർഷത്തിൽ ഡിഫ്തീരിയ വന്നു മരണം വെറും മൂന്നെണ്ണം, അതിൽ ഒന്ന്  മെഡിക്കൽ റിപ്പോർട്ടിൽ ടോൺസിലൈറ്റിസ് ആന്നെന്നുള്ള രക്ഷിതാവിന്റെ അനുഭവം താഴെ കൊടുക്കുന്നു 







അപ്പോൾ പിന്നെ വാക്സിൻ എടുക്കാതെ നൂറുകണക്കിന് കുട്ടികൾ ഡിഫ്തീരിയ  വന്നു മരിച്ചു എന്ന് പത്രങ്ങളിലൂടെ തെറ്റായ റിപ്പോർട്ട് നൽകിയതിന് പിന്നിൽ ആരായിരിക്കും ? 

കേരളത്തിൽ 2017 ഇൽ തന്നെ പകർച്ച പനി പിടിപെട്ടു കൊണ്ട് 800 ഓളം പേര് മരിച്ചു എന്ന കണക്കു വന്നിട്ടും, ഭക്ഷണം കിട്ടാതെ പോഷക ആഹാര കുറവ് കൊണ്ട് നൂറോളം കുട്ടികൾ മരിച്ചു എന്ന് റിപ്പോർട്ടുകൾ വന്നിട്ടും ഒരു മാധ്യമവും, ആരോഗ്യ പ്രവർത്തകരും ഇതൊന്നും കാണാതെ പട്ടിണി കിടക്കുന്ന ആദിവാസി കുട്ടികൾക്ക് കൃത്യമായി  ഭയപ്പെടുത്തി എല്ലാവർക്കും വാക്സിൻ എടുപ്പിച്ചു .  

മലപ്പുറത്തു ഡിഫ്തീരിയ മരണം എന്ന് പത്രങ്ങളിലൂടെ ഭീതി പെടുത്തി എല്ലാവരെയും വാക്സിൻ എടുപ്പിച്ചു. അത്തരത്തിലുള്ള ഒരു മരണം സംഭവിച്ച കുട്ടിയുടെ രക്ഷിതാവിന്റെ അനുഭവം ഒന്ന് കേട്ട് നോക്കുക. തൊണ്ട വേദന വന്നു ചെല്ലുന്നവരെ ഒക്കെ പതിനായിരങ്ങൾ വിലയുള്ള മരുന്ന് നൽകി അതിൽ പല കുട്ടികളും മരിച്ചു പോയി , ഇതെല്ലം ഡിഫ്തീരിയ മരണം ആണെന്ന് കൊട്ടി ഘോഷിച്ചു കൊണ്ട് വാക്സിൻ വിതരണം ചെയ്തു വിറ്റഴിച്ചു ......കേട്ട് നോക്കുക !!!



                                       




   നിയമത്തിന്റെ മുന്നിൽ ജനങ്ങൾക്കു   നീതി ലഭിക്കാനും, ഇനി ഒരു കുട്ടിക്കുപോലും നിയമ  അജ്ഞത മൂലം മരുന്ന് മാഫിയയുടെ ഭീക്ഷണിയിൽ വീണു അപകടം സംഭവിക്കാതിരിക്കാനും, നടന്ന സംഭവങ്ങൾ മറച്ചു വച്ച ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് ഇത്തരം രേഖകൾ വാങി ജനങൾക്ക് പഠിക്കുവാനും വേണ്ടിയാണ് ഇത്തരം പോസ്റ്റുകൾ ചെയ്യുന്നത്.  ഏത് കോടതിയിൽ പോയാലും ഡോക്ടർ എഴുതുന്ന റിപ്പോർട്ടല്ലാതെ ഇത്തരം വാക്സിൻ ഇരകൾ പറയുന്ന വാദ മുഖങ്ങൾ  കോടതി സമ്മതിക്കില്ല. എന്നാൽ ഡോക്ടർ മെഡിക്കൽ എത്തിക്‌സ് അല്ലാതെ, തോന്നിയ  റിപ്പോർട്ട് എഴുതിയാൽ അത് ചോദ്യം ചെയ്യാൻ കഴിയാത്ത ജനം പറ്റിയതിനെ സ്വയം ശപിച്ചുകൊണ്ട് നിയമത്തിനു മുന്നിൽ നിന്ന് ഇറങ്ങി പോരുന്നു.

 വാക്സിനേഷൻ പ്രതിരോധത്തിന്റെ കീഴിൽ വരുത്തിയതിനാൽ  വാക്സിൻ അപകടങ്ങൾ പൊതുജനം വാർത്താമാധ്യമത്തിൽ കൂടി അറിയുന്നില്ല . വീണ്ടും വീണ്ടും നിരവധി കുട്ടികൾ ഇത്തരം കെണിയിൽ വീണുകൊണ്ടേ ഇരിക്കുന്നു.



ഇതാ അതിന്റെ കോപ്പി ... വാക്സിനേഷൻ എടുക്കുന്നതിനു പ്രത്യേകിച്ച് ഒരു നിയമവും ഇല്ല , ആരോഗ്യ വകുപ്പിന്റെ ഒരു നിർദ്ദേശം മാത്രമാണ് എന്നും, ആരെയും നിർബന്ധിക്കുന്നില്ല എന്നും ഉള്ള തെളിവ്. നിയമം ഇല്ലാത്തതു കൊണ്ട് തന്നെ വാഹന അപകട നിയമത്തിനു ലഭിക്കുന്നത് പോലെ ഒരു ഇൻഷുറൻസോ , ആരോഗ്യ ഇൻഷുറൻസോ വാക്സിൻ എടുക്കാനോ വാക്സിൻ എടുതലുള്ള അപകടത്തിനോ , കോടതിയിലോ നിയമപരമായി നീതി ലഭിക്കില്ല. 


മാത്രമല്ല വാക്സിൻ എടുത്ത് കുട്ടികൾ തളർന്നു പോയാലോ, അപകടം സംഭവിച്ചാലോ നിയമം ഇല്ലാത്തതിനാൽ പ്രത്യേകിച്ച് ഫണ്ടൊന്നും നൽകാൻ സർക്കാരിന്റെ കയ്യിൽ ഇല്ല എന്ന് ആരോഗ്യ വകുപ്പ് ഇതിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളെ ഏതെങ്കിലും നിയമത്തിന്റെ പേരിൽ ആരോഗ്യ പ്രവർത്തകർ ഭീക്ഷണി പെടുത്തുകയോ നിങ്ങളുടെ സമ്മതമില്ലാതെ കുട്ടിയെ വാക്സിൻ എടുപ്പിക്കാൻ നിര്ബന്ധിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. വാകിസ്‌നേഷന് ഒരു വിധ നിയമവും ഇല്ല.  .. നിയമം ഇല്ലാത്തതിനാൽ തന്നെ നിങ്ങൾക്കെതിരെ നിങ്ങളുടെ ആരോഗ്യവാനായതോ, മറ്റു രോഗങ്ങൾ ഉള്ളതോ ആയോ കുട്ടിക്ക്  വാക്സിൻ എടുത്തില്ല എന്ന കാരണം പറഞ്ഞു കൊണ്ട്  കേസെടുക്കാൻ വകുപ്പില്ല എന്ന് മനസിലാക്കുക. ഇത്തരം നിയമമില്ല എന്ന കാരണത്താൽ നിങ്ങൾ നൽകുന്ന 
വാക്സിൻ ഫോം അവർ പൂരിപ്പിച്ചു ഒപ്പിട്ടു നൽകില്ല. 

നിർബന്ധമായും വാക്സിൻ എടുക്കുന്നതിനു മുൻപ് നിങ്ങൾ   താഴെ കാണുന്ന 
 വാക്സിൻ ഫോം പൂരിപ്പിച്ച്  ഒപ്പിട്ടു വാങ്ങി വക്കുക.പലരും പറയുന്നത് ഈ വാക്സിൻ ഫോം മാതൃക നിയമ പരമായി അംകീകരിച്ചിട്ടില്ല എന്നാണ്. എന്നാൽ ഒരാൾ എന്തെങ്കിലും കാര്യത്തിന് അപേക്ഷ നൽകുമ്പോൾ പലർ ലെറ്റർ മാതൃകയിൽ നൽകാം, ചിലർ ഫോം മാതൃകയിൽ നൽകാം.   അതുപോലെ സ്കൂൾ തലത്തിൽ എന്ത് മരുന്നുകൾ നൽകിയാലും രക്ഷിതാക്കളുടെ സമ്മത പത്രം വേണം എന്ന ഗവർണറുടെ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം സമ്മത പത്രത്തിന്റെ ഒരു മാതൃകയാണ് ഞാൻ ഇവിടെ നൽകുന്നത്.




എന്നാൽ മനുഷ്യാവകാശ നിയമം, കൺസ്യൂമർ നിയമം, അറിയാനുള്ള അവകാശം, സ്വന്തം കുട്ടിക്ക് ആര് എന്ത് നൽകുന്നു ? എന്തിനു നൽകുന്നു, നൽകുന്ന വസ്തുവിന്റെ ഗുണ നിലവാരം, നൽകി കഴിഞ്ഞു എന്ത് സംഭവിച്ചാലും ആര് സമാധാനം പറയും എന്നത് അറിയുക എന്നത് നിങ്ങളുടെ അധികാരമാണ്. അതിനാൽ തന്നെ നിങ്ങൾക്ക് നിയമ പരമായി മേല്പറഞ്ഞ നിയമ പ്രകാരം ഫോം ഒപ്പിട്ടു വാങ്ങിക്കാൻ അധികാരമുണ്ട്. തരാൻ വിസമ്മതിച്ചാൽ അവർക്കെതിരെ പരാതി നൽകുകയോ , വാക്സിൻ എടുക്കാതിരിക്കുകയോ ചെയ്യാം. 


വാക്സിനേഷന് ഒരു വിധ നിയമവും ഇല്ല എന്ന് സർക്കാർ അറിയിച്ച രേഖ .
                                            PLESE PRINT THIS COPY 


                                         

ഇതാ ഇവിടെ വായിക്കുക. വാക്സിനേഷൻ എന്നത് ജനങ്ങൾ ജനങളുടെ ഇഷ്ടത്താൽ സ്വയം നടത്തുന്ന പ്രക്രിയയാണ് എന്ന്. ( നിങ്ങളെ ആരും നിർബന്ധിക്കുന്നില്ല. നിങ്ങൾ തന്നെ എന്റെ കുട്ടിക്ക് പുതിയ പുതിയ വാക്സിൻ തരൂ എന്ന് പറഞ്ഞു ആരോഗ്യ വകുപ്പിലും ആശുപത്രിയിലും കയറി ഇറങ്ങുന്നതാണ്. അത് കൊണ്ട് ഇതെടുത്ത് എന്ത് സംഭവിച്ചാലും നിങ്ങൾ തന്നെയായിരിക്കും ഉത്തരവാദി;.








                      വാക്സിൻ എടുക്കുന്നതിനോ അതിന്റെ സംവിധാനത്തിനോ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല എന്നും, വാക്സിനെടുത്തില്ലെങ്കിൽ  രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനോ , അറസ്റ് ചെയ്യാനോ നിയമം ഇല്ല എന്നും,വാക്സിൻ എടുക്കണം എന്ന് ഒരു നിർബന്ധവുമില്ല എന്നും 
 കേന്ദ്ര ആരോഗ്യ വകുപ്പ് മന്ദ്രാലയം എഴുതി അറിയിച്ച രേഖ കൂടി കാണുക.

                                                 




എന്നാൽ 2018  ജനുവരിയിൽ കേന്ദ്ര സർക്കാർ തന്ന വിവരത്തെ വാക്സിൻ മരണ നിരക്ക് ഇതിന്റെ ഇരട്ടിയായിരിക്കുന്നത് കാണാം.



വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്നും വാക്സിൻ എടുക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും മൗലിക അവകാശത്തിൽ പെടുന്ന കാര്യമാണ്"" എന്ന് സസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനിൽ വാക്സിൻ അപകടം സംഭവിച്ച എന്റെ കുട്ടിക്കു  വേണ്ടി പരാതി നൽകിയപ്പോൾ  "" ആരാണ് നിങ്ങളോട് വാക്സിൻ എടുക്കാൻ പറഞ്ഞത് ? ആരോഗ്യ വകുപ്പ് നിങ്ങളെ നിർബന്ധിച്ചില്ല, നിങ്ങളുടെ ഇഷ്ടപ്രകാരം കുട്ടിയെ കൊണ്ട് വന്നു എടുത്തതല്ലേ ? എന്ന് കളിയാക്കി ചോദിച്ചു കൊണ്ട്  മനുഷ്യാവകാശ കമ്മീഷന് സർക്കാർ സമർപ്പിച്ച രേഖ. എന്നാൽ ആരോഗ്യ വകുപ്പ് ജീവനക്കാർ വീട്ടിൽ വന്നു പേടിപ്പിച്ചു കൊണ്ടും ഭീക്ഷണി പെടുത്തിയത് കൊണ്ടുമാണ് എന്റെ കുട്ടിക്ക് വാക്സിൻ എടുത്തത് എന്ന മറുപടിക്ക് "" തെളിവുണ്ടോ ? "" എന്ന ചോദ്യം ചോദിച്ചു അവർ രേഖാമൂലം സമർപ്പിച്ച രേഖകൾ. ( നാളെ നിങ്ങൾക്കും ഈ അവസ്ഥ വരാം. അത് കൊണ്ട് വാക്സിൻ ഫോം പൂരിപ്പിച്ചു ഒപ്പിട്ടു മാത്രം വെറും ഒന്നോ രണ്ടോ വർഷത്തേക്ക് പ്രധിരോധ ശേഷി ലഭിക്കുന്ന ഇത്തരം വാക്സിൻ കുട്ടിക്ക് നൽകാൻ സമ്മതിക്കാവൂ  )


 നിരവധി വിവരാവകാശങ്ങളിൽ സർക്കാർ തന്നെ നിരവധി കുട്ടികൾ മരിച്ചൂ എന്ന് aefi കോപ്പി സഹിതം എഴുതി തരികയും ലോകാരോഗ്യ സംഘടനാ പഠനം നടത്തി ശെരിയാണെന്ന റിപ്പോർട്ട് തരികയും ചെയ്തിട്ടും കമ്മീഷനിൽ ഇതെല്ലം വെറുതെ നുണ പ്രചാരണം മാത്രം എന്ന് ആരോഗ്യ വകുപ്പ് മറുപടി നൽകിയിരിക്കുന്നത് കാണാം, ഒപ്പം താഴെ WHO റിപ്പോർട്ട, സർക്കാർ തന്നെ രേഖാമൂലം  അറിയിച്ച ""വാക്സിൻ എടുത്ത് നിരവധി കുട്ടികൾ മരിച്ചു"" എന്ന റിപ്പോർട്ടും കാണാം.











  വാക്സിൻ എടുക്കുന്നതിനെ എതിർക്കുകയോ,,  വാക്സിൻ എടുക്കരുത് എന്നോ അല്ല   ഞാൻ ഇതിലൂടെ പറയുന്നത്. എന്റെ അവകാശത്തിനു വേണ്ടി എന്ത് സംരക്ഷണം കിട്ടും. ചുരുങ്ങിയത് എന്ത് രേഖകൾ എനിക്ക് കിട്ടും എന്ന് നിങ്ങളെ ഭയപെടുത്തിയും, പേടിപ്പിച്ചും വാക്സിൻ എടുക്കാൻ വീട്ടിൽ കയറി വരുന്നവരോട്   ചോദിക്കണം . പക്ഷെ ഇത്രയും അപകടം സംഭവിച്ച ഒരു കുട്ടിക്കുപോലും, വേണ്ടത്ര   ചികിത്സയോ ഒരുവിധ സഹായമോ നൽകിയില്ല.മാത്രമല്ല ഈ രക്ഷിതാക്കൾ കേസുമായി കോടതിയിൽ പോയപ്പോൾ അന്ന് വാക്സിനെടുത്ത ആരോഗ്യ പ്രവർത്തകരും ആരോഗ്യ വകുപ്പും ഈ രക്ഷിതാക്കളോട് " നിങ്ങള്ക്ക് വിവരമില്ലേ, ഒരു സാധനം കടയിൽ നിന്ന് വാങ്ങിയാൽ ബില് വാങ്ങണം എന്ന ബോധം പോലും ഇല്ലേ""  എന്ന ചോദ്യം ചോദിക്കു0 . ഇതിനു തെളിവിനു വേണ്ടിയാണ് ഫോം പൂരിപ്പിച്ചു വാങ്ങിക്കുവാൻ പറയുന്നത്. ഇത് നിങ്ങളുടെ അവകാശമാണ്. കുട്ടിയുടെ വകാശമാണ്.

   അത് കൊണ്ട് തന്നെ ഒരു പൗരൻ എന്ന നിലക്കും, രക്ഷിതാവ് എന്ന നിലക്കും നിങ്ങളുടെ  കുട്ടിക്ക് എടുക്കുന്ന വാക്സിന്റെ വിവരവും, മറ്റു കാര്യങ്ങളും ഈ വാക്സിൻ ഫോമിൽ എഴുതി  വാങ്ങാൻ മറക്കരുത്‌.  വാക്സിനേഷൻ നിങ്ങളുടെ അവകാശമാണ്. പക്ഷെ ഇത് മരുന്ന് വിറ്റഴിക്കാൻ വേണ്ടി ഈ ആരോഗ്യ പ്രവർത്തകർക്ക് ക്ലാസ്സുകൾ നൽകി തെറ്റി ധരിപ്പുക്കുന്ന മരുന്ന് കമ്പനിയുടെ കെണിയിൽ നിങ്ങളുടെ കുട്ടികളെ ബലിയാടാക്കാതിരിക്കാൻ   താഴെ കൊടുത്ത വാക്സിൻ ഫോം ഫിൽ ചെയ്തു വാങ്ങുക., വാക്സിൻ സുരക്ഷിതമാണ് എന്ന് പറയുന്ന ആരോഗ്യ പ്രവർത്തകർ ഇത് വിസമ്മതിച്ചാൽ  ചോദിക്കുക. വാക്സിൻ സുരക്ഷിതമെങ്കിൽ എന്ത് കൊണ്ട് നിങ്ങൾ ഇത് പൂരിപ്പിച്ചു നൽകുന്നതിൽ മടി കാണിക്കുന്നു. അവർക്കു സമ്മതമല്ലെങ്കിൽ നിങ്ങൾ കരുതുക ഇതിൽ എന്തോ ചതിയുണ്ട്.



വാക്സിൻ എടുത്താൽ ഉണ്ടാകുന്ന വിവിധ തരം രോഗങ്ങൾ എന്തെല്ലാം എന്ന് താഴെ കൊടുക്കുന്നു. ഒപ്പം അമേരിക്കയിലെ National Childhood Vaccine Injury Act: നിയമ പ്രകാരം വാക്സിൻ എടുത്താൽ എന്തെല്ലാം അപകടം എത്ര സമയത്തിനുള്ളിൽ സംഭവിക്കാം എന്ന Vaccine Injury Table ഉം താഴെ കൊടുക്കുന്നു. 

                                              




                                                                       


ഇതിൽ ഏറ്റവും കൂടുതൽ PENTAVALENT വാക്സിൻ നൽകിയാണ് കുട്ടികൾക്ക് അപകടം സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ തന്നെ വിവിധ രോഗങ്ങൾക്ക് ഒന്നിൽ കൂടുതൽ ഒറ്റ വാക്സിനിൽ കൂടി നൽകുന്ന DPT യും വളരെ അപകടം നിറഞ്ഞതാണ്. 

PENTAVALENT ജനിക്കുമ്പോൾ മുതൽ ഒന്നും രണ്ടും ഡോസിൽ കുട്ടികൾക്ക് അപകടം ഉണ്ടായി കാണുന്നില്ല എന്നും, മൂന്നാമത്തെ ബൂസ്റ്റർ  ഡോസിലാണ് അപകടം കൂടുതലും കാണുന്നതെന്നും  റിപ്പോർട്ട് ചെയ്യുകയും ഓരോരുത്തരുടെ അനുഭവങ്ങളും, aefi റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നു.. ഇതെടുത്ത കുട്ടികളിൽ 12 മുതൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കുന്നതായി ഓരോ AEFI റിപ്പോർട്ട് പരിശോധിച്ചാലും കാണാവുന്നതാണ് , (നിരവധി പേജുള്ള  AEFI റിപ്പോർട്ട് കൂടുതൽ പോസ്റ്റ് ചെയ്യുന്നതേ ഉള്ളൂ, അടുത്ത അപ്ഡേഷന് കാത്തിരിക്കൂ) .

രാവിലെ കുട്ടി മരിച്ചു കിടക്കുന്നതാണ് രക്ഷിതാക്കൾ കാണുന്നത്. അതിൽ ചില കുട്ടികളുടെ മൂക്കിൽ കൂടിയും വായിൽ കൂടിയും രക്തം വന്നതായി കാണുന്നു. എന്നാൽ ഈ aefi റിപ്പോർട്ടുകളിൽ ഇതിനു കാരണം ശ്വാസകോശ അറെസ്റ്റ് , ഹൃദയ വാൽവ് തകരാർ, ചില കുട്ടികൾക്ക് തുണ്ടയിൽ മുലപ്പാൽ കുടുങ്ങി എന്നൊക്കെ ഒരു പോസ്റ്റ് മോർട്ടവും നടത്താതെ എഴുതി വച്ചിരിക്കുന്നത് കാണാം.

എന്നാൽ ചില കുട്ടികൾ വാക്സിൻ എടുത്ത് രണ്ടു ദിവസത്തിനകമോ , ഒരു മാസത്തിനുള്ളിലോ സ്വഭാവങ്ങളിൽ മാറ്റം വരുന്നതായും, കുട്ടി അക്രമാസക്തമാകുകയും, ദേഷ്യം കൂടുകയും, ഫിക്സ് ഇടയ്ക്കു ഇടയ്ക്കു വരികയും ചെയ്യുന്നതായും പല രക്ഷിതാക്കളും പറയുന്നു. ഇതെല്ലം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സംഭവിച്ചിരിക്കും. അല്ലെങ്കിൽ ഈ കുട്ടിക്ക് പ്രകടമായ കുഴപ്പങ്ങൾ കാണിക്കാറില്ല. അതിൽ ചില കുട്ടികൾ ഫിക്സ് വന്ന് തളർന്നു പോവുകയും, ഈ തളർച്ചയിൽ 6 മാസത്തോളം അനക്കമില്ലാതെ കിടക്കുകയും 6 മാസത്തിനുള്ളിൽ മരിച്ചു പോകുന്നതായും പല രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. 

ഇത് കേരളത്തിൽ pentavalant ,ഓറൽ പോളിയോ  വാക്‌സിൻ എടുത്ത് മാസങ്ങൾക്കു ശേക്ഷവും, ദിവസങ്ങൾക്കു ശേക്ഷവും,  നിരവധി പേർക്ക് അപകടം സംഭവിച്ചൂ എന്ന ആദ്യ പഠന റിപ്പോർട്ടിന്റെ ആദ്യ പേജ് ,







മേൽ പറഞ്ഞ കാര്യങ്ങൾ നമ്മുടെ ആരോഗ്യ വകുപ്പ് ഒരിക്കലും സമ്മതിക്കാത്ത കാരണമാണ്. എന്ത് കൊണ്ടാണ് ഇത്തരം വിവങ്ങൾ നിങ്ങൾ അറിയാത്ത എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ആരോഗ്യ വകുപ്പിനോട് കോട്ടയം സിറ്റിങ്ങിൽ ചോദിച്ചപ്പോൾ "" ഞങ്ങൾ ഇതൊന്നും പഠിച്ചിട്ടില്ല "" എന്ന മറുപടിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഓഫീസർമാർ കമ്മീഷനോട് പറഞ്ഞത് .. 

അത് കൊണ്ട് തന്നെ നിങ്ങൾ തീർച്ചയയും നിങ്ങളുടെ കുട്ടിയോട് സ്നേഹമുണ്ടെങ്കിൽ വാത്സല്യമുണ്ടെങ്കിൽ ഇവരുടെ വാക്കുകൾ കേട്ട് വിശ്വസിക്കാതെ നിയമ പരമായ ഫോം പൂരിപ്പിച്ചു ഒപ്പിട്ടു വാങ്ങാതെ ഒരു കാരണവശാലും വാക്സിൻ എടുക്കാൻ സമ്മതിക്കരുത്. അവർ നിങ്ങളെ ഭീക്ഷണി പെടുത്തിയാൽ അവർക്കെതിരെ നിങ്ങൾക്ക് കേസ് ഫയൽ ചെയ്യാം,


വാക്സിൻ എടുത്ത് ഉടനെ തന്നെയോ, 24 മണിക്കൂറിനുള്ളിലോ കാണാവുന്ന രോഗങ്ങൾ എന്തെന്നാൽ , കുട്ടികളുടെ   കാലുകളിലോ കയ്യിലോ  നീര് വരികയും പൂർണമായോ താൽക്കാലികമായോ   തളർന്നു പോവുകയോ , കയ്യോ, കാലോ , വായ , കഴുത്ത്,  കിറി, മുഖം എന്നിവ ഒരു വശത്തേക്ക് കോടി പോവുകയോ, ഒരാഴ്ചക്കുള്ളിൽ കുട്ടിയുടെ സ്വഭാവങ്ങളിൽ മാറ്റം വരികയും,   ഓട്ടിസം വന്നു ബുദ്ധി പോവുകയോ , കണ്ണിന്റെ കൃഷ്ണമണിയെ ബാധിച്ചു വിവിധ തരം കാഴ്ച പ്രശ്നങ്ങൾ സംഭവിക്കുകയും,ഒരു കണ്ണിന്റെ  കൃഷ്ണമണി വലിപ്പം തോന്നുക, ഒരു വശത്തേക്ക് മാറി നിൽക്കുക എന്നിവയും , ചെറുതും വലുതുമായ മറ്റു വിവിധ രോഗങ്ങൾ പിടിപെടുക എന്നിവയാണ് വാക്സിൻ എടുത്ത് ഉണ്ടാകുന്ന വിവിധ രോഗങ്ങൾ കേരളത്തിൽ സംഭവിച്ചത് എന്ന് വിവിധ ജില്ലകളിലെ AEFI റിപ്പോർട്ടുകൾ താഴെ കാണാം. ഇത്തരം അപകടം സംഭവിച്ചത് ആലപ്പുഴ കൊല്ലം ജില്ലകളിലാണെന്നു ലോകാരോഗ്യ സംഘടന (WHO ) പഠനം നടത്തിയ  2016 ഇലെ റിപ്പോർട്ടും താഴെ കാണാം. ഇതിൽ പെന്റാവാലന്റ് വാക്സിൻ എടുത്താണ് കൂടുതൽ കുട്ടികൾക്ക് മാരക രോഗം വന്നതെന്നും,  ജീവിത കാലം മുഴുവൻ ബുദ്ധി ക്ഷയിച്ചു പോകുന്ന ഓട്ടിസം വന്നതെന്നും ഓരോ ജില്ലാ മെഡിക്കൽ AEFI കമ്മിറ്റി രേഖപ്പെടുത്തിയ  AEFI റിപ്പോർട്ടിലെ വാക്സിന്റെ പേരുകളും വന്ന രോഗങ്ങളും നോക്കിയാൽ  കാണാം. (താഴെ കാണുക )

വാക്സിൻ എടുത്ത് കുട്ടികൾ മരിക്കുന്നത് സാധാരണയായി DPT , പെന്റാവാലന്റ് , പോലുള്ള വിവിധ രോഗങ്ങൾക്കുള്ള ഒറ്റ വാക്സിൻ നല്കുമ്പോഴാണെന്നു ഈ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാം.ഈ മരണങ്ങൾ എല്ലാം വാക്സിൻ നൽകി അന്ന് രാത്രിയാണ് മരിക്കുന്നത്. വിവിധ കുട്ടികളുടെ  മരണ റിപ്പോർട്ടിലും രക്ഷിതാക്കൾ രാവിലെ എഴുന്നേൽക്കുമ്പോൾ കുട്ടിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വന്നു മരിച്ചു കിടക്കുന്ന റിപ്പോർട്ട് ആണ് ഇതിൽ അധികവും.  ഇതിനെതിരെ അലോപ്പതിയിലെ ഡോക്ടർ ആയ Dr Jacob Puliyan  സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു . എന്നാൽ എന്ത് കൊണ്ടോ ആരോഗ്യ വകുപ്പ് പറയുന്ന വാദം കേട്ട് കോടതി കേസ് തള്ളുകയാണ് ഉണ്ടായത്. പകർച്ച വ്യാധികൾ തടയാൻ ചില കുട്ടികൾ ചിലപ്പോൾ ബലിയാടുകൾ ആകേണ്ടി വരും എന്ന നിലപാടാണ് ആരോഗ്യ വകുപ്പിനുള്ളത് .

 ഇത്തരം ബലിയാടായി ജീവിതം പോയ കുട്ടികളെ മരണം വരെ രക്ഷിതാക്കൾ കുട്ടികളെ പോലെ നോക്കി വളർത്തേണ്ടി വരും, ഇതിനു നിങ്ങൾക്ക്  ഒരു നീതിയും ലഭിക്കില്ല .  


       നിങ്ങളുടെയോ ബന്ധുക്കളുടെയോ കുട്ടിക്ക് വാക്സിൻ നൽകുന്നുണ്ടെങ്കിൽ നിർബന്ധമായും ഇത് പ്രിന്റ് ചെയ്ത് പൂരിപ്പിച്ചു വാങ്ങുക.                                       

നിയമ ബോധമില്ലാത്ത പലരും പറയുന്നത് ഈ വാക്സിൻ ഫോം മാതൃക നിയമ പരമായി അംകീകരിച്ചിട്ടില്ല എന്നാണ്. എന്നാൽ ഒരാൾ എന്തെങ്കിലും കാര്യത്തിന് അപേക്ഷ നൽകുമ്പോൾ പലർ ലെറ്റർ മാതൃകയിൽ നൽകാം, ചിലർ ഫോം മാതൃകയിൽ നൽകാം.   അതുപോലെ സ്കൂൾ തലത്തിൽ എന്ത് മരുന്നുകൾ നൽകിയാലും രക്ഷിതാക്കളുടെ സമ്മത പത്രം വേണം എന്ന ഗവർണറുടെ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം സമ്മത പത്രത്തിന്റെ ഒരു മാതൃകയാണ് ഞാൻ ഇവിടെ നൽകുന്നത്. ഇതെടുക്കാതെ കുട്ടികളെ സ്കൂളിൽ വച്ചോ മറ്റോ വാക്സിൻ എടുത്തു കുട്ടിക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ സ്‌കൂളിലോ , അല്ലെങ്കിൽ വാക്സിൻ / മരുന്ന് നൽകിയ സ്ഥാപനമോ അടിച്ചു തകർക്കുകയോ, അവരെ കയ്യേറ്റം ചെയ്യുന്നതോ ക്രിമിനൽ നിയമ പ്രകാരം നിങ്ങൾക്കെതിരെ കേസെടുക്കാവുന്നതാണ്. അത്തരം അവസരം ഒഴിവാക്കാൻ കൂടിയാണ് ബഹു : കുട്ടികളുടെ കമ്മീഷന്റെ നിർദ്ദേശ പ്രകാരം ബഹു :സംസ്ഥാന ഗവർണർ ഇത്തരം ഒരു ഉത്തരവ് നടപ്പിലാക്കിയത്.  ഈ ഉത്തരവിൻ  പ്രകാരം സമ്മത പത്രത്തിന്റെ ഒരു മാതൃക മാത്രമാണ് ഇത്. ഇതുപോലെ നിങ്ങൾക്കും സമ്മതമാണെന്നു  എഴുതി നൽകുകയും, ഒപ്പം നിങ്ങളുടെ കുട്ടിക്ക് എന്ത് നൽകുന്നു എന്ന് അറിയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി ഈ ഫോമിൽ തന്നെ വിവരങ്ങൾ എഴുതി വാങ്ങിക്കുകയും ചെയ്യാം ...

ഈ വാക്‌സിനേഷൻ ഫോം PDF ഫയൽ ആയി Download  ചെയ്യാൻ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി >>>     http://docdro.id/9zYYHw7

                                                                             





ഈ ഫോം ഒപ്പിട്ടു വാങ്ങിച്ചാൽ നിങ്ങൾക്ക് നീതി ലഭിക്കും, കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ മുൻപ് ഉണ്ടായിരുന്ന രോഗം എന്ന് ഒരിക്കലും എഴുതി തള്ളാൻ ഇവർക്ക് കഴിയില്ല. ഇത് പോലെ ഒരു അവസ്ഥ നിങ്ങൾക്കും വരാതിരിക്കാൻ വേണ്ടിയാണ് ഇത്തരം നിയമ വശങ്ങൾ ഇവിടെ നൽകുന്നത്. ഇത് കേട്ട് നോക്കുക.. ഇത് പോലെ വാക്സിൻ എടുത്തു അപകടം സംഭവിക്കുന്ന നിരവധി രക്ഷിതാക്കളാണ് ഈ വിവരങ്ങൾ കണ്ട്  എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്.. എന്റെ കുട്ടിക്കുണ്ടായ അനുഭവം  പോലെ  ഇത് പോലെ ഇനി ഒരു കുട്ടികൾക്കും സംഭവിക്കരുത്.

താഴെ കാണുന്ന വീഡിയോ കേൾക്കുക. നിരവധി രക്ഷിതാക്കളാണ് ഇത് പോലെ വിളിക്കുകയും, പരാതി നൽകുന്നതും.
താഴെ കൊടുക്കുന്ന വീഡിയോയുടെ മധ്യ ഭാഗത്ത് ക്ലിക്ക് ചെയ്തു ഇതൊന്നു കേൾക്കുക.





ഈ കുട്ടിയുടെ രക്ഷിതാവും ഞാനും തമ്മിലുള്ള ഫോൺ സംഭാഷണം ഞങൾ ഞങ്ങൾ അറിയാനായി പുറത്തു വിട്ടതിൽ നിന്ന് നൂറു കണക്കിന് രക്ഷിതാക്കൾ എന്നെ വിളിച്ചുകൊണ്ടിരുന്നു. അതിൽ കൂടുതലും ഓട്ടിസവും മരണവും സംഭവിച്ച കേസുകൾ ആണ് .എന്ന ഈ സംഭാക്ഷണം വ്യാജമായി പ്രചരിപ്പിച്ചതാണെന്നും aanti  വാക്സിൻ ലോബിയാണ് ഇതിനു പിന്നിലെന്നും പറഞ്ഞു കൊണ്ട് ഒരുപറ്റം മരുന്ന് കമ്പനികളും, ഡോക്ടർമാരും രംഗത്തു വന്നിരുന്നു. അവർക്കു കൊടുത്ത മറുപടി നിങ്ങൾക്ക് ഇവിടെ 
കേൾക്കാം. 



ഇനി ഇതാ  pentavalent vaccine വാക്സിനേഷൻ എടുത്ത് അടുത്ത ദിവസം കുട്ടിക്ക് മാനസികമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ഈ കുട്ടിയെ ഈ കാര്യം പറഞ്ഞു വാക്സിൻ എടുത്ത ആശുപത്രിയിൽ എത്തിക്കുകയും , അവിടെ നിന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ കുട്ടിയുടെ രക്ഷിതാക്കൾ international human rights association നു പരാതി നൽകിയപ്പോൾ ഈ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം അയച്ചപ്പോൾ ഇങ്ങനെ ഒരു കുട്ടിയെ വാക്സിൻ എടുത്തിട്ടില്ല എന്നും, ഈ കുട്ടിയെ ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല എന്നും,ഈ കുട്ടി ഇവിടെ അല്ല പ്രസവിച്ചത് എന്നും പറഞ്ഞു   കയ്യൊഴിഞ്ഞു. ഇവിടെയും aefi പാലിക്കപ്പെട്ടില്ല. അല്ലെങ്കിൽ ഇവർ രക്ഷിതാക്കളെ അറിയിക്കാതെ രഹസ്യമായി aefi റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടാകും. നമ്മുടെ ആരോഗ്യ പ്രവർത്തകർ നിയമം പാലിക്കുന്നില്ല എന്ന് മാത്രമല്ല , ജനങ്ങളെ ചതിക്കുകയും ചെയ്യുന്നു .  ഈ വീഡിയോ കാണുക. ഇതിന്റെ താഴെ ഈ കോപ്പികൾ ഇടുന്നു. 



 ഈ വീഡിയോ കാണുക. ഇതിന്റെ താഴെ ഈ കോപ്പികൾ ഇടുന്നു.


                                                                                 










ഇത് പോലെ തന്നെ  എന്റെ കുട്ടിക്ക് 2009 ഇൽ  വാക്സിൻ എടുത്തു ഉടനെ തന്നെ കഴുത്തു ചെരിഞ്ഞു പോവുകയും കൃഷ്ണമണി ഇറങ്ങി പോവുകയും ചെയ്തപ്പോൾ എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരും ഡോക്ടറും വാക്സിൻ അല്ല എന്നും, ഇതൊക്കെ നിങ്ങളുടെ തോന്നലാണെന്നും പറഞ്ഞു ആടിനെ പട്ടിയാക്കുന്ന റിപ്പോർട്ട് നൽകിയപ്പോഴുണ്ടായ അന്വേഷണമാണ് എന്നെ ഞെട്ടിച്ചത്. ഈ പോസ്റ്റിൽ ഇതിന്റെ എല്ലാ അന്വേഷണ  വിവരവും, കേരളത്തിൽ ആരോഗ്യ വകുപ്പ് കൊന്നൊടുക്കിയ കുട്ടികളുടെ മരണ വിവരം, AEFI റിപ്പോർട്ട് , പണത്തിനു വേണ്ടി എന്ത് ചയ്യാനും മടിക്കാത്ത മരുന്ന് മാഫിയയുടെ കണ്ണികൾ,  തെളിവോടു കൂടി പരാതി നൽകിയിട്ടും സർക്കാരും, മനുഷ്യന്റെയും, കുട്ടികളുടെയും അവകാശത്തിനു വേണ്ടി നിലകൊള്ളുന്ന  കമ്മീഷൻ അംഗങ്ങൾ വരെ   ഇതിനു കൂട്ടുനിൽക്കുന്ന ഞെട്ടിക്കുന്ന  തെളിവുകൾ ഞാൻ ഇവിടെ താഴെ  കൊടുക്കുന്നു.

ഈ പോസ്റ്റും വിവരങ്ങളും എല്ലാം കണ്ടതിനു ശേക്ഷം നിങ്ങളാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ കുട്ടിക്ക് വാക്സിൻ എടുക്കണമോ വേണ്ടയോ എന്ന്. എനിക്ക് അത് നിർദ്ദേശിക്കാൻ അധികാരമോ അവകാശമോ ഇല്ല ... കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തനം, കുട്ടികളോടുള്ള അതിക്രമം, കൊലപാതകം, എന്നിവ രേഖാ മൂലം തുറന്നു കാണിക്കുക മാത്രമാണ് ഞാൻ ഇവിടെ ചെയ്യേണ്ടത്. നിങ്ങൾ വാക്സിൻ കുട്ടിക്ക് നൽകി എന്തെങ്കിലും സംഭവിച്ചാൽ നിയമ പരമായി ഒരു സഹായവും ആരോഗ്യ വകുപ്പ് നൽകില്ല എന്ന് മാത്രമല്ല മറ്റു അജ്ഞാത കാരണത്താൽ ആണ് മരണം എന്ന് വിധി എഴുതും . അല്ലെങ്കിൽ വിചിത്രമായ വിധി എഴുതും പിന്നെ ഏത് കോടതിയിൽ പോയാലും നീതി ലഭിക്കില്ല .

ഇതാ അത് പോലെ നിരവധി കുട്ടികൾ മരിച്ചപ്പോൾ കൊല്ലം ജില്ലയിലെ DMO നടത്തിയ  വിധി നടത്തിയിരിക്കുന്ന റിപ്പോർട്ട് കാണുക. വാക്സിൻ എടുത്തു ഉടനെ ഒരു രോഗവുമില്ലാത്ത കുട്ടി മരിച്ചപ്പോൾ ഒരു ലാബ് പരിശോധനയോ , പോസ്റ്മോർട്ടമോ ഇല്ലാതെയാണ് കുട്ടിയുടെ മരണ കാരണം വെറും മീറ്റിങ് കൂടി DMO തീരുമാനിക്കുന്നത്. ഇത് കൊല്ലം ജില്ലയിലെ മാത്രം അതും 2016 ഇലെ വെറും നാല് മാസത്തെ വാക്സിൻ എടുത്തു ഉടനെ കുട്ടികൾ മരിച്ച റിപ്പോർട്ട്. ഇത് പോലെ ഓരോ ജില്ലയിലും മരിക്കുന്നത് നിരവധി കുട്ടികളാണ്. ഇവർക്കൊന്നും ഒരു പോസ്റ്മോർട്ടമോ ലാബോ റിപ്പോർട്ടോ ഇല്ലാതെ മീറ്റിംഗിൽ കൂടിയാണ് മരണകാരണം ശാത്രീയത പറഞ്ഞു നടക്കുന്നവർ കണ്ടെത്തുന്നത് എന്ന കാര്യം ഓർക്കണം. ഇതിലും ഭേദം കൈ നോട്ടക്കാരനോ , മഷി നോട്ടക്കാരനോ കൃത്യമായി കാര്യങ്ങൾ പറയും.  ഇത് കാണുക .↓
                                                             
                                                                                                 
                                 
                                                                 





ഇത് കാണുക MBBS വിദ്യാഭാസം എന്നാൽ ഇതാണോ ? അതോ ഈ കുട്ടിയിൽ മരുന്ന് പരീക്ഷണം നടത്തിയതോ ? വെറും രണ്ടു മാസം പ്രായമായ കുട്ടിയുടെ ശരീരത്തിൽ കുത്തി കയറ്റിയിരിക്കുന്നത് പത്തോളം വാക്സിന്റെ മൂന്നു ഡോസ് വീതം . അവസാനം ഈ കുട്ടിയുടെ ചലനം നിന്ന് പോയി . വാക്സിൻ എന്നാൽ അമൃതാണെന്നു മനഃപൂർവം ധാരണ വച്ച് പുലർത്തുകയാണോ ? അതോ അറിവില്ലായ്‍മയാണോ ഇത്രയും വാക്‌സിൻ ജനിച്ചു വീണ ഉടനെ പിഞ്ചു ശരീരത്തിൽ കുത്തി കയറ്റുന്നതിനു പിന്നിൽ? എന്നാൽ ഈ കുട്ടിക്കല്ല ഇത്രയും വാക്സിൻ നൽകിയത് എന്ന് ചിലർ പറയുന്നു. അങ്ങനെ എങ്കിൽ ഇവിടെ ഡീറ്റൈൽഡ് ഇൻവെസ്റ്റിക്കേഷൻ റിപ്പോർട്ടോ ഹിസ്റ്റോറിയോ ഈ വിവരാവകാശ മറുപടി നൽകിയ അന്ന് വരെ എടുത്തിട്ടില്ല. ഹിസ്റ്റോറിയിലും ഇതൊന്നും രേഖപെടുത്തിയിട്ടുമില്ല, കൃത്യമായ നിയമത്തിലൂടെ കൃത്യമായ രേഖകളിൽ അല്ല ഇതൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ഇത്തരം കേസിൽ ആ ബാച്ചിലെ വാക്സിൻ ഹിമാചൽ പ്രദേശിലെ കൗസിലി ലാബിൽ പരിശോധിക്കണം എന്നാണ് നിയമം , പരിശോധിക്കാൻ പോയിട്ട് മരുന്നിന്റെ കമ്പനിയുടെ പേരുപോലും ഇതിലില്ല.  . ഇത് കമ്പനികളെ സഹായിക്കാൻ വേണ്ടി തന്നെയാണ് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. . 





ഇതാണ് ആധുനിക ശാസ്ത്രീയ ചികിത്സ, വാക്സിനേഷൻ എടുത്ത് കുട്ടിക്ക് സംഭവിച്ച രോഗത്തെ പറ്റി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ കോട്ടയം കുട്ടികളുടെ മെഡിക്കൽ കോളേജിനെ ഏൽപ്പിച്ചപ്പോൾ സ്കാനിംഗോ , X RAY യോ ഇല്ലാതെ തലയിലെ എല്ലാ പ്രവർത്തനവും ഞെരമ്പ് നാഡീവ്യൂഹങ്ങൾ എല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഒരു ലാബ് പരിശോധനയുമില്ലാതെ റിപ്പോർട്ട് ആക്കി . ഇങ്ങനെ തോന്നിയ പോലെയാണ് വാക്സിൻ അപകടം സംഭവിച്ച കുട്ടികൾക്ക് ഡോക്ടർമാർ വിധി എഴുതുന്നത്.

വാക്സിനേഷൻ അപകടം സംഭവിച്ച കുട്ടികളെ വാക്സിനേഷൻ കൊണ്ടല്ല എന്ന് വിധി എഴുതാൻ എല്ലാ ആരോഗ്യ പ്രവർത്തകരും മെഡിക്കൽ നിയമങ്ങൾ കാറ്റിൽ പറത്തി റിപ്പോർട്ട് തയ്യാറാക്കി ഇത്തരം കേസുകൾ കുഴിച്ചു മൂടുന്നു. ഇത് കൊണ്ട് തന്നെ പൊതു ജനവും സർക്കാരും ഈ കാര്യങ്ങൾ അറിയുന്നുമില്ല. വാക്സിൻ അപകടം ശാസ്ത്രീയമായ പരിശോധനയിലൂടെ തെളിയിക്കാൻ കഴിയില്ല എന്നതാണ് ഇതിനു പ്രധാന കാരണം, അതിനാലാണ് AEFI GUIDELINES എന്ന നിർദ്ദേശത്തോടെ ഇത്തരം അപകടങ്ങൾ കണ്ടെത്തണമെന്ന് WHO പറയുന്നത്. എന്നാൽ ഈ നിർദ്ദേശമോ നിയമമോ ഈ ഡോക്ടർമാർ പലരും കേട്ടിട്ട് പോലുമില്ല. അപ്പോൾ ഇങ്ങനെ എന്തെങ്കിലും നുണകൾ പറഞ്ഞു സ്വയം രക്ഷപെടും.

വാക്സിനേഷൻ ആണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാതെ വരുമ്പോൾ മരണ കാരണം ഹാർട്ട് അറ്റാക്ക് , തലച്ചോറിന്റെ പെട്ടെന്നുള്ള ഷോക്ക് , അജ്ഞാതം വാക്സിനുമായി ബന്ധമുണ്ടോ എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടു ഇത് വാക്സിനുമായി ബന്ധമില്ല എന്ന് എല്ലാ കേസുകളിലും വിധി എഴുതിയത് കാണാം. എന്നാൽ വിരളം ചില കുട്ടികളിൽ MRI സ്കാനിങ്ങിൽ തലച്ചോറിലെ തകരാർ കണ്ടെത്താൻ കഴിയുന്നുണ്ട്. അപ്പോഴും ഈ രോഗം മുൻപ് ഉണ്ടായിരുന്നിരിക്കാം എന്ന് വിധിയെഴുതുന്നു. അത് കൊണ്ടാണ് ഇതിൽ കൊടുത്തിരിക്കുന്ന വാക്സിൻ ഫോം നിർബന്ധമായും നിങ്ങൾ പൂരിപ്പിച്ചു വാങ്ങണം എന്ന് പറയുന്നത്. 

ഇതാ ഇത്  എന്റെ  കുട്ടിക്ക് നൽകിയ റിപ്പോർട്ട്.




 സ്വകാര്യ ആശുപത്രിയിൽനിന്നു വാക്സിൻ എടുത്തിട്ടും ഇനിയും എടുക്കണം എന്ന് നിർബന്ധു പേടിപ്പിക്കുന്നു. വീട്ടിൽ വന്ന് കുട്ടിയെ ഓടിച്ചിട്ടു പിടിച്കുത്തി വയ്‌പ്പെടുത്തു,ഇനിയും നിരവധി വാക്സിൻ ഞങൾ കുട്ടിയെ പിടിച്ചു എടുക്കും  ഇതിനെതിരെ എന്ത് ചയ്യാൻ കഴിയും? തുടങ്ങിയ നിരവധി പരാതികളുമായി നിരവധി രക്ഷിതാക്കൾ എന്നെ വിളിക്കാറുണ്ട്. അതിനാൽ പലരും വാക്സിൻ എടുക്കാത്ത കുട്ടികളെ സ്കൂളിൽ കയറ്റില്ല എന്ന ഉത്തരവ് ഉണ്ടോ ? വാക്സിൻ എടുത്തില്ലെങ്കിൽ അറസ്റ് ചെയ്യുമോ ? എന്നൊക്കെ ഭയത്തോടെയാണ് ചോദിക്കുന്നത്. 

അതിനു മറുപടി ഇതാ ഇവിടെ സർക്കാർ തന്നെ തന്ന മറുപടി ഇടുന്നു. കോപ്പി എടുക്കുക. സർക്കാർ ആരെയും വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നില്ല എന്നും, ഇത് ഓരോരുത്തരുടെ മൗലിക അവകാശമാണെന്നും പറയുന്നു. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും ആരെയും നിർബന്ധിക്കുന്നില്ല എന്ന് പറയുന്നതിന്റെ കോപ്പി. മാത്രമല്ല ആരെങ്കിലും കുട്ടിക്ക് എന്ത് വാക്സിൻ നൽകുന്നു, ആര് നൽകുന്നു,. ഇതിന്റെ കാലാവധി തീരുന്ന തീയതി, വാക്സിൻ എടുത്തു അസ്വസ്ഥത ഉണ്ടായാൽ ബന്ധപ്പെടേണ്ട നമ്പർ എന്നിവ നിങ്ങളെ അറിയിക്കാൻ വരുന്ന ആരോഗ്യ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ സർക്കാർ അവർക്കെതിരെ നടപടി എടുക്കും എന്നും ഇതിലെല്ലാം പറയുന്നു. അതുകൊണ്ട് വാക്സിൻ ഫോം പൂരിപ്പിച്ചു തന്നിട്ടേ നിങ്ങളുടെ കുഞ്ഞിന് വാക്സിൻ എടുക്കാൻ സമ്മതിക്കാവൂ അല്ലാത്ത പക്ഷം ആരോഗ്യ വകുപ്പിനോ, കോടതിയിലോ ഈ വിവരാവകാശ കോപ്പി വച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകർക്കെതിരെ പരാതി നൽകുക. 
അത് പോലെ ആരോഗ്യ മന്ദ്രി ശ്രീമതി ശൈലജ ടീച്ചർ വാക്സിൻ എടുത്തില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ കയറ്റിയില്ല എന്ന പത്ര വാർത്തകൾ മലപ്പുറം ജില്ലയിൽ അജ്ഞാതർ നൽകി ജനങ്ങളെ ഭയപെടുത്തിയിരുന്നു. എന്നാൽ ഇത്തരം ഒരു ഉത്തരവ് ആരോഗ്യ മന്ദ്രി ഇട്ടിട്ടില്ല എന്ന് ഇതിൽ ആരോഗ്യ വകുപ്പ് മറുപടി നൽകുന്നുണ്ട്.


മാത്രമല്ല AEFI നിയമ പ്രകാരവും, ആരോഗ്യ വകുപ്പും പറഞ്ഞിരിക്കുന്നത് എല്ലാ കുട്ടികൾക്കും വാക്സിൻ നൽകുന്നതിന് മുൻപ് ഒരു ഡോക്ടർ കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ചതിനു ശേക്ഷമേ ഏത് വിധ വാക്സിനും എടുക്കാവൂ , എന്നും ഇത് ആരോഗ്യ വകുപ്പ് ജീവനക്കാർ പാലിക്കുന്നുണ്ട് എന്നും താഴെ സർക്കാർ മറുപടി പറയുന്നത്‌. അത് കൊണ്ട് തന്നെ വാക്സിൻ ഫോമിൽ നിങ്ങളുടെ കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പേര് എഴുതാനും, ഡോക്ടറെ വീട്ടിൽ കൊണ്ട് വന്ന് പരിശോധിച്ചിട്ടേ വാക്സിൻ എടുക്കാൻ സമ്മതിക്കൂ എന്നും നിങ്ങളുടെ വീട്ടിൽ വാക്സിൻ എടുക്കാൻ വരുന്ന ആരോഗ്യ പ്രവർത്തകരോട്  ഈ കോപ്പി കാണിച്ചു കൊടുത്തു പറയുക.  ഇതിനുള്ള അവകാശം രക്ഷിതാവിനു ഉണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നത് താഴെ കാണുക.

വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് സർക്കാർ എഴുതി തന്ന രേഖകൾ കോപ്പി എടുക്കാം.

RTI  NO  -1




ഇതാ അടുത്ത വിവരാവകാശ മറുപടി , ഇതിലും ആരോഗ്യ വകുപ്പ് ആണയിട്ടു പറയുന്നു വാക്സിൻ എടുക്കുന്നതിനു മുൻപ് ആരോഗ്യ വകുപ്പ് ജീവനക്കാർ, ഡോക്ടർ മാർ പരിശോധന നടത്തി ആരോഗ്യ സ്ഥിതി പരിശോധിച്ചതിനു ശേക്ഷം മാത്രമേ വാക്സിൻ നല്കുന്നുളൂ എന്ന മറുപടി. എന്നാൽ നമ്മുടെ വീട്ടിൽ മറ്റു രോഗങ്ങൾ ഉള്ള കുട്ടികൾക്ക് വരെ ഒരു ഡോക്ടറും പരിശോധിക്കാതെ നിരവധി രോഗത്തിനുള്ള പെന്റാ വാലണ്ട് പോലുള്ള വാക്സിൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകുന്നു. ഇങ്ങനെ പ്രധിരോധ ശേഷി ഇല്ലാത്തപ്പോൾ നൽകുന്ന വാക്സിൻ ഇതേ രോഗത്തെ തന്നെ വിളിച്ചു വരുത്തുന്നതായി താഴെ കൊടുത്തിരിക്കുന്ന ഓരോ AEFI റിപ്പോർട്ടിലും കാണാവുന്നതാണ്. ഇങ്ങനെ കുട്ടി മറിച്ചാലോ അപകടം സംഭവിച്ചാലോ കുട്ടിക്ക് മുൻപ് ഈ രോഗം ഉണ്ടായിരുന്നു എന്ന് മീറ്റിങ് കൂടി ചർച്ച ചെയ്ത വിധിയെഴുതി കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകുകയാണ് പതിവ്. ( താഴെ  AEFI റീപ്പർട്ടുകളുടെ , മിനിട്സ് , മീറ്റിങ് എന്നിവയുടെ കോപ്പികൾ കാണുക )  
മാത്രമല്ല കുഞ്ഞുങ്ങളെ കൊണ്ട് യാത്ര പോകുമ്പോൾ  കൃത്യമായി  ശീതീകര സംവിധാനത്തിൽ സൂക്ഷിക്കേണ്ട വാക്സിൻ , ചില വാക്സിൻ വളരെ താഴ്ന്ന ടെമ്പറേച്ചറിലും , മാറ്റു വാക്സിൻ മരുന്നുകളുടെ കൂടെ അടുത്ത് പോലും വക്കാൻ പാടില്ലാത്ത ചില് വാക്സിനുകൾ എല്ലാം റെയിൽവേ സ്റ്റേഷനിലും, പൊടി പടലങ്ങൾ നിറഞ്ഞ ബസ് സ്റ്റാൻഡിലും , പൊതു സ്ഥലങ്ങളിലും രാവിലെ തുടങ്ങി വൈകുന്നേരം വരെ കുറച്ചു ഐസ് മാത്രം ഇട്ട തെർമോ ബോക്സിൽ എല്ലാ വാക്സിനും ഒരുമിച്ചു കൂട്ടി സൂക്ഷിക്കുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ് തന്നെ താഴെ   മറുപടിയിൽ തുറന്നു സമ്മതിക്കുന്നു.  SEE THIS COPY











PLEASE PRINT NEXT RTI -2 മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ 222 കുട്ടികൾക്ക് വാക്സിൻ എടുത്ത്  പാർശ്വ ഫലം സംഭവിച്ചൂ എന്ന് പറയുന്നത് നുണയാണ് എന്ന് പറയുന്ന ആരോഗ്യ വകുപ്പ് ( മുകളിൽ കോപ്പി കാണുക.) തന്നെ 222 കുട്ടികൾക്ക് പാർശ്വ ഫലം സംഭവിച്ചൂ എന്നും ഇവർക്കൊന്നും ഒരു രൂപ പോലും നഷ്ട പരിഹാരം തന്നില്ല എന്നും,വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്നും  പറയുന്ന റിപ്പോർട്ട് കാണുക. അത് കൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകർ നിങ്ങളുടെ വീട്ടിൽ കയറി വാക്സിൻ എടുക്കാൻ ഭീക്സണി മുഴക്കിയാലും നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഭാവന ഭേദനത്തിനു കേസ് കൊടുക്കുമെന്ന് പറയുകയും, പരാതി നൽകി കേസാക്കുകയും ചയ്യുക.







വാക്സിൻ എടുത്തു മരിച്ച നൂറോളം കുട്ടികൾക്കും, വാക്സിൻ എടുത്തു ചെറുതും വലുതുമായ രോഗങ്ങൾ വന്ന കുട്ടികൾക്കും ഇത് വരെ ഒരു രൂപ പോലും നഷ്ടപരിഹാരമോ , ചികിത്സ ധന സഹായമോ നൽകിയില്ല എന്ന് ആരോഗ്യ വകുപ്പും സർക്കാരും അറിയിച്ചു. മാത്രമല്ല ഈ തവണ കുട്ടികളുടെ  വാക്സിൻ അപകട മരണ റിപ്പോർട്ട് കൃത്യമല്ലെങ്കിലും ഏകദേശ കണക്കുകൾ ഓരോ വർഷത്തെയും തീർത്തു നൽകിയിട്ടുമുണ്ട്.
ഇത് കാണുക. 




ഡിഫ്തീരിയ വന്നു 2 കുട്ടികൾ  മരിച്ചു എന്ന് സംശയം മാത്രം പ്രകടിപ്പിച്ചു കൊണ്ട് വാക്സിൻ എടുത്ത് കേരളത്തിൽ മരിച്ച നൂറോളം കുട്ടികളെ മറന്നു കൊണ്ട് വീണ്ടും വാക്സിൻ നൽകാൻ മുതലക്കണ്ണീർ ഒഴുക്കുന്ന ഒരു ആരോഗ്യ പ്രവർത്തകനോ ഇതൊന്നും അന്വേഷിക്കാൻ മുതിരാറില്ല .

. മരുന്ന് കമ്പനിയുടെ ചിലവിൽ വിലസാനും, ആദായ നികുതി വെട്ടിച്ചു കോടികൾ സമ്പാദിക്കാനുമുള്ള ഇവരുടെ തിരക്കിൽ  തിരക്കിൽ നമ്മുടെ കുട്ടികൾ ബലിയാടാകുന്നു.

ഈ നിരവധി തെളിവുകൾ,WHO യുടെ പൂർണ പഠന റിപ്പോർട്ട്,രക്ഷിതാവിന്റെ കയ്യിൽ തൂങ്ങി നടന്നു പോയി വാക്സിൻ എടുത്തു ഉടനെ തളർന്നുപോയ, മരിച്ച  നിരവധി കുട്ടികളുടെ രക്ഷിതാക്കളുടെ പരാതി എല്ലാം ഈ കോശിക്ക്‌ മുന്നിലും ഹാജരാക്കിയപ്പോഴാണ് നീതിപീഠത്തിൽ ഇരുന്നു ഈ ന്യായാധിപൻ മരുന്ന് മാഫിയക്ക് വേണ്ടി പറഞ്ഞത് "" കേരളത്തിലെ കുട്ടികൾ മരിക്കേണ്ടത് എനിക്ക് അറിയേണ്ട ആവശ്യമില്ല "" എന്ന് .എന്നിട്ട് മുകളിൽ കാണുന്ന ഉത്തരവ് ഇട്ടു മരുന്ന് ചിലവാക്കാൻ ജനത്തെ ഭീക്ഷണിപ്പെടുത്തി , മാധ്യമങ്ങളും ഇതിൽ പങ്കാളിയായി പരസ്യത്തിന് പണവും വാങ്ങി.



ഇത് മലപ്പുറത്തെ മരണ റിപ്പോർട്ട് മാത്രം , നൂറോളം കുട്ടികളുടെ  aefi റിപ്പോർട് പേപ്പറുകൾ നിരവധിയായതിനാൽ സ്കാൻ ചെയ്ത ഇടാൻ കഴിയുന്നില്ല. എന്നാൽ കേരളത്തിലെ വിവിധ ജില്ലകളിലെ വാക്സിൻ നൽകി ഉടനെ തന്നെ കുട്ടികൾ മരിച്ച aefi റിപ്പോർട്ടുകൾ അടുത്ത പോസ്റ്റുകളിൽ കൂടി നൽകുന്നതാണ്. എല്ലാ ജില്ലയിലെയും കൂടി 15 കിലോയിൽ കൂടുതൽ ഉള്ള ഫയലുകൾ ഉള്ളതിനാൽ എല്ലാം സ്കാൻ ചെയ്യാൻ നിവാഹമില്ലാത്തതിനാൽ ആവശ്യമുള്ളവർ എന്നെ ബന്ധപ്പെട്ടാൽ ഇവയുടെ കോപ്പി എടുത്തു നൽകാം, വിളിക്കേണ്ട നമ്പർ  9497550035 

PLEASE VISIT MORE POST FOR VACCINATION SIDE EFFECT AND RULES CLICK THIS LINK AND SEE  http://vaccinationkerala.blogspot.in/



റിപ്പോർട്ടുകൾക്കൊപ്പം ഈ വീഡിയോ കൂടി കണ്ടു പോവുക. 


                                                     

മലപ്പുറം ജില്ലയിൽ വാക്സിൻ എടുത്തു മരിച്ച കുട്ടികളുടെ റിപ്പോർട്ടുകൾ 

                                           


മലപ്പുറം ജില്ലയിൽ വാക്സിൻ എടുത്തു മരിച്ച കുട്ടികളുടെ  കോപ്പികൾ  


  












എന്നാൽ മലപ്പുറം ജില്ലയിൽ വാക്സിൻ എടുത്തു ആരും ഇതുവരെ മരിച്ചിട്ടില്ല എന്ന് പെരിന്തൽമണ്ണയിലെ MES മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സോഷ്യൽ മീഡിയയിലൂടെ വാദിക്കുകയും, ഇത് ശെരിയാണെകിൽ ഇതിനെ പറ്റി ഞങ്ങൾ അന്വേഷിക്കാൻ തയ്യാറാണെന്നും എന്നോട് പറഞ്ഞപ്പോൾ ഈ മരണത്തെ പറ്റി അന്വേഷിക്കാൻ വരുന്ന ഈ ഡോക്ടർമാരോട് സഹകരിക്കാനുള്ള അനുമതി മലപ്പുറം DMO യിൽ നിന്ന് വാങി നൽകിയപ്പോൾ സത്യമാണെന്നു മനസ്സിലാക്കിയ   ഈ ഡോക്ടർമാർ    മറുപടി നൽകുകയോ , ഇതിനെതിരെ അന്വേഷിക്കാൻ തയ്യാറാകാതെ ഒളിച്ചു നടക്കുകയും ചെയ്തു  . നിരവധി ജില്ലയിലെ ഡോക്ടർമാരോട് ഈ കുട്ടികളുടെ മരണത്തെ പറ്റി അന്വേഷിക്കാൻ IHRA എന്ന സംഘടന വഴി ഞാൻ അപേക്ഷിച്ചെങ്കിലും, ആരും ഇതിനു മുതിരാത്തത് ഇതിനു പിന്നിലെ വാൻ മാഫിയയെ പേടിച്ചിട്ടാണെന്നു എനിക്ക് മനസ്സിലായി. കോപ്പി കാണുക 

                                                                            





ഇതിൽ വാക്സിൻ എടുത്തു ഉടനെ തന്നെ പിടഞ്ഞു മരിച്ച കുട്ടികളുടെ മരണ കാരണം മറ്റു രോഗമെന്ന് എഴുതിയിരിക്കുന്നു. അതും ഒരു ലാബ് റിപ്പോർട്ടോ പോസ്റ്മോർട്ടമോ ചെയ്യാതെ { AEFI റിപ്പോർട് കോപ്പി മുകളിൽ കാണുക. } , ഇതിനൊന്നും അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുക്കുകയും ചെയ്തിട്ടില്ല.  



 888888888888888888888888888888888888888888888888888888888888888888888888888

കേരളത്തിൽ വാക്സിനേഷൻ എടുത്തു മരിച്ചതും മാരക രോഗങ്ങൾ വന്നതുമായ വിവരങ്ങൾ ഓരോ ജില്ലയിലെയും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും അറിയിച്ച വിവരാവകാശ രേഖകൾ 

 ALL DIST. DISTRIC MEDICAL OFFICE RTI AEFI REPORT COPY







വാക്സിൻ എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് പത്രത്തിലൂടെ ഭീക്ഷണി പെടുത്തിയ ആലപ്പുഴ ജില്ലാ കളക്ടർക്ക് വിശദ വിവരംചോദിച്ചു അയച്ച വിവരാവകാശ കോപ്പിയിൽ മറുപടി നൽകാതെ ഉരുണ്ടു കളിച്ചു കൊണ്ട് "ഞാൻ അല്ല ഈ വാർത്ത നൽകിയത്,DMO ആണ്  "" എന്ന മറുപടിക്ക് ആരാണ് ഈ വാർത്ത നൽകിയത് എന്ന വാർത്തക്ക് ഒത്തു തീർപ്പിനു വിവേണ്ടി വിളിപ്പിച്ചത് . ഇരു കൂട്ടരും ഈ വാർത്ത നൽകിയില്ല എന്ന് പറയുന്നു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വാക്സിൻ എടുത്തു ഉണ്ടായ aefi കേസുകളുടെയും,മരങ്ങളുടെയും കണക്കിലെ വിവരം . പല ജില്ലകളിലിൽ നിന്നും ഈ ജില്ലയിൽ aefi മരണമോ , side effect ഓ സംഭവിച്ചിട്ടില്ല എന്ന് മറുപടി നൽകിയെങ്കിലും , അപ്പീൽ വഴിയും, സംസ്ഥാന aefi , കേന്ദ്ര aefi കമ്മിറ്റിയുടെ monthly റീറൂട്ടിങ് സംവിധാനം വഴി വീണ്ടും രേഖകൾ എടുപ്പിച്ചപ്പോൾ എല്ലാ ജില്ലയിലെ ജില്ലാ മിഡിക്കൽ ഓഫീസറും പറയുന്നത് പച്ച കള്ളമാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞു. പിന്നെ തന്നിരിക്കുന്ന രേഖകളിൽ കുട്ടികൾ വാക്സിൻ നൽകി മരിച്ചു എന്ന് മറുപടി നൽകിയിരിക്കുന്നു.










































കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വാക്സിൻ എടുത്തു ഉണ്ടായ aefi കേസുകളുടെയും,മരങ്ങളുടെയും കണക്കിലെ വിവരം . പല ജില്ലകളിലിൽ നിന്നും ഈ ജില്ലയിൽ aefi മരണമോ , side effect ഓ സംഭവിച്ചിട്ടില്ല എന്ന് മറുപടി നൽകിയെങ്കിലും , അപ്പീൽ വഴിയും, സംസ്ഥാന aefi , കേന്ദ്ര aefi കമ്മിറ്റിയുടെ monthly റീറൂട്ടിങ് സംവിധാനം വഴി വീണ്ടും രേഖകൾ എടുപ്പിച്ചപ്പോൾ എല്ലാ ജില്ലയിലെ ജില്ലാ മിഡിക്കൽ ഓഫീസറും പറയുന്നത് പച്ച കള്ളമാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞു. പിന്നെ തന്നിരിക്കുന്ന രേഖകളിൽ കുട്ടികൾ വാക്സിൻ നൽകി മരിച്ചു എന്ന് മറുപടി നൽകിയിരിക്കുന്നു. 


വാക്സിനേഷൻ സംബന്ധിച്ച കൂടുതൽ മരണങ്ങൾ , എന്തെല്ലാം രോഗങ്ങൾ വരാം , എന്ന കൂടുതൽ സർക്കാർ തന്നെ തന്ന വിവരാവകാശ രേഖകൾ , സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല എന്ന വിവിരവകാശ രേഖകൾ എന്നിവക്ക് ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകൾ older post കാണുക ...  






ഇത്തരം വാക്സിൻ എടുത്ത് ഉടനെ തന്നെയും, മാസനകൾക്കു ശേക്ഷവും, രക്ഷിതാക്കൾ ശ്രദ്ധിക്കാത്തതും, ശ്രദ്ധിച്ചതുമായ നിരവധി രോഗങ്ങൾ കേരളത്തിലും തമിഴ് നാട്ടിലും കുട്ടികൾക്ക് സംഭവിച്ചു എന്ന ആദ്യ പഠന റിപ്പോർട്ട് ലോകാരോഗ്യ സംഘടനാ പുറത്തു വിട്ടു. എന്നാൽ ഇതെല്ലം ഗുണ നിലവാരമില്ലാത്ത കമ്പനിയുടെ വാക്സിൻ നല്കിയതിനാലാണ് എന്ന് വ്യെക്തമായി പറയുന്നു. ഇത്തരം വാക്സിനുകൾ അഴിമതിയുടെയും, കൈക്കൂലി വാങ്ങിയും സർക്കാർ ഡോക്ടർമാരുടെ  ngo സംഘടനകൾക്കു മരുന്ന് കമ്പനി പണം നൽകി കാമ്പയിനുകൾ സംഘടിപ്പിച്ചും, ആരോഗ്യ വകുപ്പിന് സമ്മർദ്ദം ചിലത്തിയും , സിനിമ നടന്മാരെ കൊണ്ട് മരുന്ന് കമ്പനി പത്ര മാധ്യമങ്ങളിൽ പരസ്യം നൽകിയും, ഓരോ രോഗത്തിനും നിര്ബന്ധമായി വാക്സിൻ എടുക്കണം എന്ന് പ്രേരിപ്പിക്കുന്നു. അതിനാൽ തന്നെ ഈ വാക്സിൻ എടുത്തു എന്ത് സംഭവിച്ചാലും ഈ കമ്പനിക്കെതിരെയോ അവരുടെ ഉൽപ്പന്നത്തിനെതിരെയോ ഒരു പത്ര മാധ്യമവും വാർത്ത നൽകില്ല .  







എന്നാൽ വാക്സിൻ എടുക്കാത്തവരോട് അപകടം ലോകത്തു തെന്നെ  ഒരു   കുട്ടിക്ക് പോലും അപകടമോ മരണമോ വാക്സിൻ എടുത്തത് കൊണ്ട് സംഭവിച്ചിട്ടില്ല   എന്നും, മാറ്റു ആയുർവേദ , പ്രകൃതി ചികിത്സകരാണ് ഈ കുപ്രചാരണം നടത്തുന്നത് എന്നുമാണ് പ്രചരിപ്പിക്കുന്നത്. ഈ പരാജരണത്തിൽ ഞാൻ  നൽകുന്ന തെളിവുകളും, പത്ര സമ്മേളനം വിളിച്ചു നൽകിയ തെളിവും, ആരോഗ്യ മന്ദ്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് നൽകിയ പരാതിയിലും, മരുന്ന് മാഫിയയും അവരുടെ പണം വാങ്ങുന്ന സർക്കാർ ഡോക്ടർമാരുടെ NGO അസോസിയേഷനും കൂടി ഇത് കുപ്രചാരണം ആണെന്നും, ഇതിനെതിരെ കേസെടുക്കരുതെന്നും ശക്തമായി താകീത് നൽകിയതിനാൽ തെളിവുകൾ നോക്കാൻ പോലും തയ്യാറാകാതെ കേസ് തള്ളിയതായി കാണിച്ചു കൊണ്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ  എനിക്ക് മറുപടി നൽകി. 

മാത്രമല്ല എനിക്കെതിരെ കുരപ്രചാരണത്തിനു കേസെടുക്കുമെന്ന് ഭീക്ഷണി പെടുത്തി 
 വിധി എഴുതി കയ്യിൽ തന്നു. ഈ മറുപടി സൂക്ഷിച്ചു വായിച്ചാൽ അറിയാം ഇതെഴുതിയത് എത്താതെ ഒരു ഡോക്ടർ ആണെന്നുള്ളത്, പെന്റഗണിന്റെ DEPOPULATION AGENDA എന്നത് പ്രശസ്ത പ്രകൃതി ചികിത്സകൻ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയുടെ പുസ്തകം ആണെന്നും എല്ലാവര്ക്കും അറിയാം, അതായതു ബാലാവകാശ കമ്മീഷനിലെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതും, ഇവിടെ വരുന്ന കേസുകൾക്ക് റിപ്പോർട്ട് തയ്യാറാക്കി കേസ് എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇത് പോലുള്ള മരുന്ന് മാഫിയയാണ് എന്നത് ഈ മറുപടിയിൽ നിന്ന് വ്യെക്തം. ഞാൻ കൊടുത്ത നിരവധി കുട്ടികളുടെ മരണം, ലോകാരോഗ്യ സംഘടന പഠനം നടത്തി കുട്ടികൾ മരിച്ച റിപ്പോർട്ട്, അപകടം സംഭവിച്ചു ദുരിതമനുഭവിക്കുന്ന റിപ്പോർട്ട്, നിയമങ്ങൾ പാലിച്ചില്ല എന്ന റിപോർട്ട് ഇതെല്ലം നൽകിയിട്ടും, കാണാത്ത മട്ടിൽ മരുന്ന് മാഫിയയെ കൊണ്ട് തയ്യാറാക്കി കേസ് തള്ളിയ റിപ്പോർട്ട്.. ഇതാ ഇവിടെ കൊടുക്കുന്നു. 






മാത്രമല്ല ഞാൻ ബാലാവകാശ കമ്മീഷന് പരാതി നൽകുന്നതിന് മുൻപ് തന്നെ ബാലാവകാശ കമ്മീഷൻ വാക്‌സിനെതിരെ പറയുന്നവരെ ജാമ്യമില്ലാ വകുപ്പിൽ അകത്താക്കണം എന്ന് ഉത്തരവിട്ടു എന്ന് പ്രചരിപ്പിച്ചു പത്രക്കുറിപ്പ് ഇറക്കി ...എന്നാൽ എന്നെ പോലെ വാക്സിൻ എടുത്തു അപകടം സംഭവിക്കുകയും, തളർന്നു പോവുകയും, അംഗവൈകല്യം സംഭവിക്കുകയും ചെയ്ത രക്ഷിതാക്കൾ ഇനിയും ഈ കുട്ടികൾക്ക് വാക്സിൻ എടുക്കണമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയോ, വാക്സിൻ എടുത്ത് മൂലം ഉടനെ മരിച്ച ഡിഫ്തീരിയ വന്ന മലപ്പുറം ജില്ലയിലെ കുട്ടികളെ പോലെ ഇനി സംഭവിച്ചാൽ എന്ത് ചെയ്യണം എന്നോ , ഈ മരണങ്ങൾ അന്വേഷിക്കണം എന്നോ ഉള്ള എന്റെ ആവശ്യം ബാലാവകാശ കമ്മീഷൻ തള്ളുകയും, വാക്സിൻ എടുത്തില്ലെങ്കിൽ രക്ഷിതാക്കളെ ജീവിതകാലത്തെ മുഴുവൻ ജയിലിൽ ഇടണം എന്ന ഉത്തരവിറക്കാൻ ദൃതി കൂട്ടുകയും, ചെയ്തു. ഇതാ അതിന്റെ കോപ്പി ഇവിടെ നൽകുന്നു. 







അതായത്  ബാലാവകാശ കമ്മീഷൻ നിലനിൽക്കുന്നത് തന്നെ വൻകിട മരുന്ന് ലോബിയുടെ പണം വാങ്ങി അവർക്കു വേണ്ടി സർക്കാർ ചിലവിൽ ജനിക്കുന്ന ഓരോ കുട്ടിയെ കൊണ്ടും രക്ഷിതാക്കളെ ഭീതി പെടുത്തി പത്ര കുറുപ്പ് ഇറക്കി ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന് വ്യക്തമാണ് . അതിനു ഉദാഹരണമാണ് മുകളിൽ കൊടുത്തിരിക്കുന്ന കുട്ടികൾ മരിച്ചത് അന്വേഷിക്കണം എന്ന എന്റെ പരാതി തള്ളിയതും, വീണ്ടും വാക്സിൻ നൽകാൻ ഉത്തരവിട്ടതും. 

 മാത്രമല്ല മറ്റു വിവരാവകാശ ചോദ്യത്തിലും, കോടതി കേസുകളിലും ഞങ്ങൾ വാക്സിൻ നിരബന്ധിച്ചു കൊടുക്കണം, അല്ലെങ്കിൽ രക്ഷിതാക്കളെ അറസ്റ് ചെയ്യണം, വാക്സിൻ എടുക്കാത്ത കുട്ടികളെ സ്കൂളിൽ കയറ്റില്ല  എന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ല എന്ന കമ്മീഷന്റെ പൊള്ളയായ പച്ച കള്ളം പറഞ്ഞുള്ള മറുപടി കാണുക ... ഇതും കമ്മീഷനെ മരുന്ന് മാഫിയയുടെ അടിമകളാണെന്നു തെളിയിക്കുന്ന തെളിവാണ്. 

SEE THIS COPY 










കേരളത്തിൽ മലപ്പുറം ജില്ലയിൽ നിർബന്ധിത വാക്സിൻ നൽകി ഉണ്ടായ കുട്ടികളുടെ മരണം ആരോഗ്യ പ്രവർത്തകരും ജില്ലാ മെഡിക്കൽ ഓഫീസറും, AEFI കമ്മിറ്റിയും    മുക്കി. അതിന്റെ aefi കോപ്പി ഇവിടെ ഇടുന്നു.

കേരളത്തിൽ വാസിനേഷൻ നിർബന്ധമാക്കുന്നതിനു വേണ്ടി ആരോഗ്യ വകുപ്പിനോടും സർക്കാരിനോടും ഒരുപറ്റം സർക്കാർ ഡോക്ടർമാർ സമ്മർദ്ദം ചിലത്തുന്നു. കേരളത്തിൽ ഡിഫ്തീരിയ പടരുന്നു എന്ന് മാത്രമാണ് ഇവരുടെ വാദം, എന്നാൽ ഇത്തരം വാക്സിനേഷനുകൾ എടുത്തു കേരളത്തിൽ മരിച്ചതും, മാരക പാർശ്വഫലം സംഭവിച്ചതുമായ aefi റിപ്പോർട്ട് ആണ് ഞാൻ ഇവിടെ നൽകുന്നത്. ഈ റിപ്പോർട്ടിൽ ഒന്നും വാക്സിൻ മൂലമല്ല മരണകാരണം എന്ന് എഴുതി ഇരിക്കുന്നത് കാണാം.  ഈ പോയിന്റ് വച്ചാണ് ഡോക്ടർമാർ ഇവിടെ ജനങ്ങളെ വിഡ്ഢികളാക്കുന്നത്.


  aefi നിർദ്ദേശ പ്രകാരം വാക്സിൻ എടുത്തു ഏതെങ്കിലും കുട്ടിക്ക് അപകടം ഉണ്ടായാൽ മൂന്നു മണിക്കൂറിനുള്ളിൽ അതാതു ജില്ലാ മെഡിക്കൽ  ഓഫീസറെ ഫോൺ, ഇ മെയിൽ , ഫാക്സ് , മറ്റു ഏത് രീതിയിൽ കൂടിയും അറിയിക്കണമെന്നും, ഈ കുട്ടിയെ  അഡ്മിറ്റ് ചെയ്ത് നിരീക്ഷണം നടത്തണമെന്നും, ANEX 1-2-3-4 പ്രകാരം  ആ കുട്ടിയുടെ FIR , DIR , PIR , LAB റിപ്പോർട്ട് എന്നിവ തയ്യാറാക്കണം എന്നും, കുട്ടി മരിച്ചു എങ്കിൽ നിർബന്ധമായും  പോസ്റ്റ് മോർട്ടം ചെയ്യണം എന്നും, ആ ബാച്ചിലെ സിറിഞ്ച് സൂചി,മരുന്ന് എന്നിവ ഹിമാചൽ പ്രദേശിലെ കൗസിലി ലാബിൽ അയക്കണം എന്നും കൃത്യമായി കേന്ദ്ര ആരോഗ്യ വകുപ്പും, ലോകാരോഗ്യ സംഘടനയും പറയുന്നു.

എന്നാൽ ഇവിടെ നടത്തിയിരിക്കുന്ന ഒരു റിപ്പോർട്ടിലും ഇതൊന്നും ചെയ്യാതെ DMO യും ഈ ഡോക്ടറും കൂടി വട്ടമേശ സമ്മേളനം കൂടി , ഒരു ലാബ് റിപ്പോർട്ടോ , പോസ്റ്റ് മോർട്ടമോ ഇല്ലാതെ മുട്ടയും പാലും ഒരുമിച്ചു കഴിച്ചത് കൊണ്ട് ആയിരിക്കാം കുട്ടി മരിച്ചത് എന്ന വിചിത്ര റിപ്പോർട്ട് ആണ് എഴുതി നൽകിയിരിക്കുന്നത്. ഇതിലും ഭേദം ഏതെങ്കിലും കണിയാന്റെ അടുത്തോ , മന്ത്രവാദിയുടെ അടുത്തോ പോയാൽ കബഡി നിരത്തി ഇതിലും കൃത്യമായി കാര്യങ്ങൾ പറയും.  watch this video  https://www.youtube.com/watch?v=Z8jr6on6FvY

ഈ കൊടുത്തിരിക്കുന്ന AEFI റിപ്പോർട്ടുകൾ മലപ്പുറം ജില്ലയിൽ നിർബന്ധിത വാക്സിൻ എടുപ്പിച്ചു സൈഡ് എഫ്ഫക്റ്റ് കൊണ്ടോ വാക്സിൻ ഗുണ നിലവാര കുറവ് കൊണ്ടോ മരിച്ച ചില കുട്ടികളുടെ റിപ്പോർട് മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിൽ അവരുടെ രക്ഷിതാക്കളുടെ പേര് വിവരങ്ങൾ മറച്ചു വച്ചാണ് DMO തന്നത്. എന്നാൽ 8 കുട്ടികൾ മാത്രമേ വാക്സിൻനൽകി മരിച്ചിട്ടുളളൂ എന്ന് മലപ്പുറം DMO അറിയിച്ചു, ഇത് കൃത്യമല്ല എന്ന് WHO , സ്റ്റേറ്റ് AEFI കമ്മിറ്റിയിൽ നിന്നും  കിട്ടിയ മറുപടിയിലും AEFI കണക്കിൽ നിന്നും  വ്യെക്തമാണ്. എന്നാൽ ഇത്തരം മരണങ്ങൾ അന്വേഷിക്കാനോ , ഇതിനെതിരെ ഒരു മുതല കണ്ണീർ ഒഴുക്കാനോ , വാക്സിൻ എടുക്കാൻ ഗുണ്ടകളെ പോലെ നിർബന്ധിച്ചു കൊണ്ട് സ്കൂളിൽ കയറ്റില്ല എന്നും, രക്ഷിതാക്കളെ അറസ്റ് ചെയ്യുമെന്നും പറയുന്ന ഒരു ആരോഗ്യ പ്രവർത്തകരോ , ഡോക്ടറോ തയ്യാറല്ല. ഇതിനർത്ഥം ഇവർക്ക് മരുന്ന് കമ്പനിയിൽ നിന്ന് കിമ്പളം ലഭിക്കുന്നു എന്ന് സാരം, ഇത്തരം കിമ്പളം വാങി പിഞ്ചു കുട്ടികൾക്ക് ഷുഗറിന്റെ മരുന്ന് വരെ നിർബന്ധപൂർവം കുത്തി വക്കുകയും, മരുന്ന് കമ്പനിയുടെ കയ്യിൽ നിന്ന് ആവശ്യത്തിലധികം മരുന്ന് സർക്കാർ ചിലവിൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പോലും സ്ഥലമില്ലാതെ മഴയത്തും വെയിലിലും ഇട്ടു രക്ഷിതാക്കളെ ഭീക്ഷണി പെടുത്തിയും, മരുന്ന് കമ്പനി സിനിമ നടന്മാരെ കൊണ്ട് മാധ്യമങ്ങളിൽ പരസ്യം നൽകിയും, വാക്സിൻ അടിച്ചേൽപ്പിച്ചതിനാൽ നിരവധി കുട്ടികൾക്ക് അപകടവും മരണവും, സംഭവിച്ചതിനാൽ വിജിലൻസ് കോടതി മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ, തിരുവനന്തപുരം മുൻ DMO എന്നിവർക്ക് 5 വര്ഷം കഠിന തടവും, 52 ലക്ഷം രൂപയും പിഴ വിധിക്കുകയുമുണ്ടായ വിവരം 2017 may മാസം ഞാൻ മുൻപ് പോസ്റ്റ് ചെയ്തതാണ്.

ഈ വിവരാവകാശ രേഖകളിൽ നിന്നെല്ലാം കേരളത്തിൽ കുട്ടികൾക്ക് വാക്കാൽ നിർബന്ധിത വാക്സിനേഷൻ എടുത്തു ഉടനെ മരിച്ച കുട്ടികളുടെ എണ്ണം നൂറോളം കുട്ടികളും, മറ്റു രോഗങ്ങൾ വലിയതും ചെറുതുമായതു സംഭവിച്ചു ദുരിതമനുഭവിക്കുന്ന കുട്ടികൾ പതിനായിരത്തിൽ പരം ആണെന്നും മനസ്സിലാക്കാം.എന്നാൽ സർക്കാർ ആരെയും വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നില്ല എന്ന മറുപടിയാണ് വിവരാവകാശ രേഖയിലും, കോടതിയിലും, സംസ്ഥാന , കേന്ദ്ര ആരോഗ്യ വകുപ്പും സർക്കാരും പറയുന്നത്.ഇതിന്റെ കോപ്പി മറ്റു പോസ്റ്റുകളിൽ താഴെ ഞാൻ ഇട്ടിട്ടുണ്ട്.  എന്നാൽ കുട്ടികൾ മരിച്ച ഈ കണക്കുകൾ അല്ല കേന്ദ്ര സർക്കാർ നൽകുന്നത്. സംസ്ഥാന AEFI കമ്മിറ്റി കണക്കുകൾ വേറെ കണക്ക്. എന്തായാലൂം കണക്കിൽ പെടാതെ AEFI ലിസ്റ്റിൽ പെരുത്ത കുട്ടികൾ ഇതിന്റെ ഇരട്ടി വരുമെന്ന് ഞാനും എന്റെ കുട്ടിയും ഉൾപടെ സാക്ഷികൾ ആണ് . പല രക്ഷിതാക്കളോടെയും ഇത്തരം രോഗങ്ങൾ മറ്റു രോഗങ്ങൾ കൊണ്ടോ , ജന്മനാൽ ഉണ്ടാകുന്നതു ആണെന്ന് ഡോക്ടർമാർ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു . എന്റെ പഠനത്തിൽ ഓട്ടിസം  ബാധിച്ച 80 % കുട്ടികൾക്കുംവാക്സിൻ  നൽകിയ രണ്ടു ദിവസത്തിനുള്ളിൽ കുട്ടിയുടെ ബുദ്ധി  പോയി എന്ന് എല്ലാ രക്ഷിതാക്കളും സാക്ഷ്യപെടുത്തുന്നു.

  എന്നാൽ ഓട്ടിസം എന്ന രോഗ കാരണം എന്താണെന്നു കണ്ടു പിടിച്ചില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം ഞാൻ മനുഷ്യാവകാശ കമ്മീഷനിൽ തെറ്റാണെന്നു തെളിയിച്ചു. അമേരിക്കയിൽ വാക്സിനേഷൻ അപകടത്തിന് പ്രത്യേക നിയമവും പ്രത്യേക കോടതിയും ഉണ്ട്. ഈ കോടതിയിൽ പകുതിയിലേറെ കുട്ടികൾക്ക് വാക്സിൻ നൽകി ഉണ്ടായ നഷ്ട പരിഹാരം വിധിക്കുന്ന കേസുകൾ ഓട്ടിസം ബാധിച്ചതിനാണ്. ഈ അമേരിക്കൻ വാക്സിൻ കോടതിയിലെ ഓട്ടിസം കോമ്പൻസേഷൻ ഉത്തരവുകളും, എണ്ണവും ഞാൻ ഹാജരാക്കി.




                                               







ബാലാവകാശ കമ്മീഷനെ പോലെ തന്നെ മരുന്ന് മാഫിയയുടെ പ്രതിനിധിയായ ഡോക്ടർ കോശിയെ രഹസ്യമായി കണ്ട് വാക്സിൻ എടുത്തില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ കയറ്റരുത് എന്ന ഉത്തരവ് ഇറക്കി എന്ന പേരിൽ വ്യാജ പ്രചരണം പത്ര സമ്മേളനം വിളിച്ചു കൂട്ടി നടത്തി. ഇന്ത്യൻ ഭരണ ഘടനയിൽ വിദ്യാഭാസം തികച്ചും സൗജന്യവും , നിർബന്ധിതവുമാണെന്നു പറയുന്നു. എന്നാൽ ഈ നിയമങ്ങളുടെ പരമോന്നത നിയമമായ ഭരണ ഘടനയിലെ തന്നെ രോഗം വന്ന കുട്ടികളെ ചികില്സിക്കണം എന്ന വകുപ്പ് കാണിച്ചു കൊണ്ട് വാക്സിൻ എടുത്തില്ലെങ്കിൽ കുട്ടികളെ ഭരണഘടനാ ഉറപ്പു നൽകുന്ന വിദ്യാഭാസം നിക്ഷേധിക്കണം എന്ന നിർദ്ദേശം 


 വാക്സിൻ അപകടത്തെ തുടർന്ന് എനിക്കുണ്ടായ അനുഭവമാണ് ഇത്. 
ഇതും   ഉത്തരവിട്ടു. എന്നാൽ ആരോഗ്യമുള്ള കുട്ടിയെ ചികിൽസിക്കാനോ , നിർബന്ധിച്ചു കൊണ്ട് വിവിധ ഇൻജെക്ഷൻ കുത്തി കയറ്റാനോ, ഏതെങ്കിലും കമ്പനിയുടെ ബൂസ്റ്റും, ഹോളിക്‌സും, ഉത്തേജന മരുന്നും നൽകാനോ ഇല്ലെങ്കിൽ രക്ഷിതാക്കളെ അറസ്റ് ചെയ്യാനോ, വിദ്യാഭാസം നിക്ഷേധിക്കാനോ ഒരു ഭരണ ഘടനയിലും പറഞ്ഞിട്ടില്ല എന്ന് വിവരമുള്ളവർക്കു മനസ്സിലാകും.

 അപ്പോൾ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയല്ല മനുഷ്യാവകാശ കമ്മീഷൻ നിലകൊള്ളുന്നത് എന്നും, കുത്തക കമ്പനികളുടെ മരുന്ന് ചിലവാക്കാൻ വേദിയാണ് എന്നുള്ളതും ഇതോടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ ആരോഗ്യ വകുപ്പിന്റെ അശ്രദ്ധ കൊണ്ടും, ഗുണനിലവാരമില്ലാത്ത മരുന്ന് നിൽക്കിയും ആയിരകണക്കിന് കുട്ടികൾക്ക് രോഗം വന്നു എന്ന WHO റിപ്പോർട്ട് നൽകിയപ്പോൾ കുഞ്ഞുങ്ങൾ മരിക്കുന്ന കാരണമൊന്നും എനിക്കറിയേണ്ട എന്ന് കമ്മീഷൻ അംഗം കോശി പറയില്ലായിരുന്നു. ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്ന പ്രകടനം ആർക്കോ വേണ്ടി നിലകൊള്ളുന്നു എന്ന് വ്യെക്തം.

ബാലാവകാശ കമ്മീഷൻ പോലെ തന്നെ പിന്നീടുള്ള ചോദ്യത്തിലും, കേസുകളിലും മനുഷ്യാവകാശ കമ്മീഷൻ  പത്രങ്ങളിൽ  കുട്ടികളെ സ്കൂളിൽ കയറ്റണ്ട കമ്മീഷന്റെ ഉത്തരവ് കണ്ടത് ശെരിയാണോ, ഈ ഉത്തരവ് ആരോഗ്യ വകുപ്പ് / സർക്കാർ നടപ്പിലാക്കിയോ  എന്ന ചോദ്യത്തിന് അങ്ങനെ ഒരു ഉത്തരവ് ഇട്ടിട്ടില്ല എന്ന  ആരോഗ്യ വകുപ്പിന്റെ  ആടിനെ പട്ടിയാക്കുന്ന  മറുപടി നൽകി വിഡ്ഢിയാക്കുന്നതും കാണാം. 








എന്നാൽ ഇതിനെല്ലാം മുൻപ് (2014 )ഞാൻ രാഷ്ട്ര പതിക്കു നൽകിയ പരാതിയിൽ ഉപ രാഷ്ട്ര പാതി കേസ് എടുക്കാൻ ഉത്തരവിടുകയും, ഈ അന്വേഷണത്തിൽ ബിൽ ഗേറ്റ്സിന്റെ GAVI ഫൗണ്ടേഷൻ  ഇന്ത്യയിൽ മരുന്ന് പരീക്ഷണം നടത്തി എന്നും, ഇതിനാൽ തന്നെ താൽക്കാലികമായി വാക്സിനേഷന് ബിൽ ഗേറ്റ്സ് ഇന്ത്യക്കു നൽകി വരുന്ന പണം വേണ്ട എന്ന് വക്കുകയും, ചെയ്തു, ഈ വിവരത്തിനു ഇവിടെ ക്ലിക് ചെയ്യുക http://vaccinationkerala.blogspot.in/2017/03/cental-government-shuts-bill-gates-and.html




ഞാൻ എന്റെ കുട്ടിയുടെ പരാതിയും, ഒപ്പം നിരവധി കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കുന്നു എന്നും, ഇതിനു കാരണം വാക്സിനിൽ കൂടി ഒരു മരുന്നു പരീക്ഷണമാകാം എന്നും, ഈ വിവരം ലോകത്ത് വാക്സിൻറെ സിറം , പണം എന്നിവ വിതരണം ചെയ്യുന്ന ഗവി ഫൗണ്ടേഷൻ ചെയർമാനും ലോക കോടീശ്വരനുമായ ബിൽ ഗേറ്റ്സ് തന്നെ വാക്സിനിൽ കൂടി ജന സംഖ്യ കുറക്കാമെന്നും, 15 % കുറക്കാൻ സാധിച്ചു എന്ന് തുറന്നു പറയുന്നുണ്ട്. എന്ന പത്ര പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഒറ്റ വാക്കിൽ ഉത്തരം നൽകാൻ കഴിയില്ല എന്ന് പറയുന്നത് ഈ വിഡിയോയിൽ കാണാം. source youtube


                                                                                                                                                                                                                                   WATCH VIDEO 


                                           
ഈ വിവരം അറിഞ്ഞ ഞങ്ങൾ ജനങ്ങളോട് വാക്സിനിൽ കൂടി കുഞ്ഞുങ്ങൾക്ക് മരുന്ന് പരീക്ഷണം നടത്തി ജന സംഖ്യ കുറക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു, എന്നാൽ നമ്മുടെ സർക്കാരിന് പോലും എതിർക്കാൻ കഴിയാത്ത ലോക ഭീമന്മാരുടെ മുന്നിൽ നമുക്ക് ഒന്നും ചയ്യാൻ കഴിയില്ല എന്ന ബോധ്യം വീണതിനാൽ ജനത്തെ അറിയിക്കാനും വിവരമുള്ളവർ മനസ്സിലാക്കി സ്വയം രക്ഷപെടട്ടെ എന്നും വിചാരിച്ചു കൊണ്ട് ഞങ്ങൾ മരിച്ച കുട്ടികളുടെയും, ഈ വാക്സിനെടുത്ത് അപകടം സംഭവിച്ചവരുടെയും വിവരങ്ങൾ തിരക്കി ഇറങ്ങിയ ഞങ്ങൾക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

                                         

                                                                       
                                                                               
                                                                                 
ബിൽ ഗേറ്റ്സിനോട് INFOWAR എന്ന റേഡിയോ ചാനെൽ നടത്തിയ അഭിമുഖത്തിൽ ബീജ നിയന്ത്രണ ഉദ്ദേശത്തോടു കൂടിയ വാക്സിൻ  ( EUGENICS VACCINE  ) നൽകി ഇന്ത്യയിൽ 4500 കുട്ടികൾക്ക് ഗുരുതര അപകടം സംഭവിച്ചു എന്നത് ശെരിയാണോ എന്നോ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയുന്നത് കേൾക്കുക. 


                            


ബിൽ ഗേറ്റ്സ് വന്ധീകരണത്തിനുള്ള മരുന്ന് വാക്സിനിലൂടെ പരീക്ഷണം നടത്തുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ ആശയമാണ് എന്ന് റഷ്യൻ വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. 


                            

                              ഇത് സൂര്യ TV പുറത്തു വിട്ട പ്രോഗ്രാം .......
                                                                                                                                                                                                 

                     
    
ലോകത്തുള്ള ജനങ്ങൾ എല്ലാം ബിൽഗേറ്റ്സിൻറെ രോഗം വരും എന്ന മുൻ പ്രവചനകളെ സംശയത്തോടെ കണ്ടു കൊണ്ട് എതിർപ്പുകൾ പ്രകടിപ്പിച്ചും തുടങ്ങി .... 

                                             

   





ഇനി ബിൽ ഗേറ്റ്സും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ തെളിവുകൾ കാണാം,


ലോകത്ത്‌ തന്നെ പ്രധിരോധ വാക്സിൻ സിറവും, പണവും വിതരണം ചെയ്യുന്നത് ഈ വിഡിയോയിൽ കാണുന്നതായ വാക്സിനേഷനിൽ കൂടി ജന സംഖ്യ കുറക്കാം എന്ന് പറയുന്ന  ലോക കോടീശ്വരനായ ബിൽ ഗേറ്റ്സ് തന്നെയാണ് ഇതിന്റെ വിവങ്ങൾ അറിയാൻ അവരുടെ വെബ് സൈറ്റ് നോക്കിയാൽ മതി. http://www.gavi.org/





ഇത് ഇന്ത്യയിൽ പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നതിന് ബിൽഗേറ്റ്സിൻറെ GAVI യും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ഉടമ്പടി കരാറും, 2012 ഇലെ ഇന്ത്യ നൽകിയ ആനുവൽ റിപ്പോർട്ടും. ഇത് 52 പേജ് വരും അതിനാൽ വിവിധ വർഷത്തെ എഗ്രിമെന്റ് , നൽകിയ പണം, മരിച്ചതും ,പാർശ്വഫലം സംഭവിച്ചതുമായ കുട്ടികളുടെ റിപോർട്ട് എന്നിവ ഇവിടെ നൽകാൻ സാധിക്കാത്തതിനാൽ ഞാൻ ഇവിടെ ഇടുന്നില്ല കൂടുതൽ അവശ്വമുള്ളവർക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഇത് പോലെ ഓരോ വർഷവും നടത്തിയ വിവരം നിരവധി പേജുകൾ ഉണ്ട്.



ഇതിൽ അവസാനം പറഞ്ഞിരിക്കുന്ന എഗ്രിമെന്റ് പ്രകാരം ഇന്ത്യൻ സർക്കാരിന് ബിൽ ഗേറ്റ്‌സോ അയാളുടെ ഓർഗനൈസേഷനോ ഇന്ത്യയിൽ എന്ത് മരുന്ന് പരീക്ഷണം നടത്തിയാലോ , മരുന്നിലൂടെ ഇന്ത്യയിലെ കുട്ടികളെ മുഴുവൻ ഗിനി പന്നികളാക്കി കൊന്നാലോ ഇന്ത്യക്കു ഒരു നടപടിയും എടുക്കാൻ കഴിയില്ല  എന്ന് മാത്രമല്ല  അന്താരാഷ്ട്ര നിയമത്തിന്റെ മുന്നിൽ ഇന്ത്യക്കു പരാതി പെടാൻ പോലും സാധിക്കില്ല. 




പെന്റാ വലന്റ് ,DPT എന്നീ  വാക്സിൻ ഇന്ത്യയിൽ നടപ്പിലാക്കുന്നത് ലോക കോടീശ്വരനായ ബിൽഗേറ്റ്‌സ് തന്നെയാണ് , അദ്ദേഹമാണ് ഇതിനു വേണ്ട ഫണ്ട് അനുവദിക്കുന്നതും, എന്നാൽ ഈ വാക്സിനുകൾ  ഉപയോഗിച്ചാണ് ഇന്ത്യയിൽ നിരവധി കുട്ടികൾ മരിക്കുകയും, ഓട്ടിസം സംഭവിച്ചു കൊണ്ട് കുട്ടികൾ മന്ദ ബുദ്ധികളായി പോകുന്നത് എന്നതും ശ്രദ്ധേയം, ബിൽ ഗേറ്റ്സ് തുറന്നു പറയുന്നതും, അദ്ദേഹം പെന്റാ,DPT  വാക്സിനാണ് കൂടുതൽ പണം നൽകുന്നതും, സപ്പോർട്ട് ചെയ്യുന്നതും ഈ വാക്സിനുകളാണ്  കൂടുതൽ അപകടം സംഭവിക്കുന്നത് എന്നതും ഇത് ജന സംഖ്യ നിയന്ദ്രിക്കാനുള്ള മരുന്ന് പരീക്ഷണം തന്നെയാണ്  എന്നത് വ്യെക്തമാണ്.  






                 





 ഇവിടെ ജനിക്കുന്ന കുട്ടിയുടെയും, ഗർഭിണികളുടേയും , കുട്ടികൾക്ക് എന്തൊക്കെ വാക്സിൻ എടുത്തു, അതിന്റെ പാർശ്വഫലങ്ങൾ എന്നിവ കൃത്യമായി ബിൽ ഗേറ്റ്സ് GAVI ക്കു നൽകണം, ഇത് കൊണ്ടാണ് നമ്മുടെ നാട്ടിൽ വീട് വദ്ദാന്തരം കയറി ഇറങ്ങി നടക്കുന്ന ആശ വർക്കാരും, ആരോഗ്യ പ്രവർത്തകരും നമ്മുടെ കുട്ടിക്ക് വാക്സിൻ എടുത്തില്ലെങ്കിൽ നമ്മളെ ഭീക്ഷണി പെടുത്തി എടുപ്പിക്കുന്നത്. ഇവർക്ക് ട്രെയിനിങ് നൽകുന്നവർക്ക് മുകളിൽ നിന്ന് തന്നെ നല്ല പ്രെഷർ നൽകിയാണ് അയക്കുന്നത്. നമ്മുടെ കുട്ടികൾക്ക് നിര്ബന്ധ പൂർവം മരുന്ന് നൽകി മരുന്ന് പരീക്ഷണം നടത്തുന്നതിന് വേണ്ടി ആരോഗ്യ പ്രവർത്തകർ അറിഞ്ഞോ അറിയാതെയോ അശ്രാന്ത പരിശ്രമം നടത്തി നമ്മളെ ഭയപെടുത്തികൊണ്ടിരിക്കുന്നു എന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ.  

നമ്മെ ഭയപ്പെടുത്തി കൃത്യമായ കണക്കുകളും എടുത്തു എല്ലാ കുട്ടികൾക്കും വാക്സിൻ എന്ത് തന്ത്രവും, നുണയും, ഭീക്ഷണിയും, ഭയപെടുത്തിയും എടുപ്പിച്ചു കൊണ്ട് ഈ കണക്ക് ലോക മുതലാളിക്ക് നൽകിയിട്ടും നമ്മുടെ കണക്കുകൾ കൃത്യത ഇല്ല എന്ന് പറഞ്ഞു നമ്മുടെ ഉദ്യോഗസ്ഥരെ അദ്ദേഹം ഭയപ്പെടുത്തുന്നു. ഇത് കൊണ്ടാണ് ഈ വാക്സിൻ നൽകി എന്ത് അപകടം സംഭവിച്ചാലും നമ്മുടെ സർക്കാരോ ആരോഗ്യ പ്രവർത്തകരോ കൃത്യമായ AEFI റിപ്പോർട്ട് നൽകാത്തതും, ഇത് കൃത്യമായി നൽകാത്തത് കൊണ്ട് തന്നെ ഈ ലോക മുതലാളിക്ക് താൻ നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ അനന്തര ഫലം എന്തായി എന്നറിയാൻ സാധിക്കാതെ വരുന്നു.

ഇത് കൊണ്ട് തന്നെ  ഇയാൾ  ലോകാരോഗ്യ സംഘടനയുടെ കമ്മിറ്റികൾ നമ്മുടെ നാട്ടിൽ നിർമ്മിക്കുകയും, അതിന്റെ തലപ്പത്ത് നല്ല പണം നൽകി കഴിവുള്ളവരെ നിയമിക്കുകയും ഇത്തരം കേസുകൾ AEFI കമ്മിറ്റികൾ വഴി രഹസ്യമായി രേഖകൾ കൈക്കിലാക്കുകയും ചെയ്തു വരുന്നു. SEE THIS






അതിനാൽ ഇന്ത്യയിൽ ഈ മരുന്നു പരീക്ഷണം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാണിച്ചു കൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലെ മുഖ്യമന്ദ്രിമാർ, ഹൈ കോടതികൾ, പ്രധാനമന്ദ്രി , എല്ലാ പ്രസ് മീഡിയ, രാഷ്‌ട്രപതി , ആരോഗ്യ വകുപ്പ് , CBI , ഇന്റലിജിൻസ് തുടങ്ങിയവർക്കെല്ലാം പരാതി നൽകി എങ്കിലും രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം ഉപരാഷ്ട്രപതി ഇടപെടുകയും, ഇതെല്ലം അന്വേഷിക്കാൻ ഉത്തരവ് ഇടുകയും   ചെയ്തു .


   ഇത് പ്രകാരം സംസ്ഥാന സർക്കാർ എന്റെ കുട്ടിയെ ഒന്നുകൂടി പരിശോധിച്ച് കൊണ്ട് റിപ്പോർട്ട് നൽകാൻ പറയുകയും ആരോഗ്യ വകുപ്പിന് ഇത്തരം വാക്സിൻ അപകട  കേസിൽ നിയമമോ, ഫണ്ടോ ഇല്ലാത്തതിനാൽ മുഖ്യമന്ദ്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്ന്   അടിയന്തിരമായി 10000 രൂപ ധനസഹായം നൽകുകയും ചെയ്തു. 

                                                                       



ബിൽ ഗേറ്റ്സ് കേരളത്തിൽ മരുന്ന് പരീക്ഷണത്തെ നടത്തി എന്നതിന് തെളിവ് ലഭിക്കുകയും ബിൽ ഗേറ്റ്സിന്റെ ധന സഹായം സർക്കാർ വേണ്ടെന്നു വക്കുകയും ചെയ്തു.എന്നാൽ ഇന്ത്യൻ സർക്കാരും GAVI യും തമ്മിലുള്ള ഉടമ്പടികരാറിൽ ഇന്ത്യയിലെ കമ്പനിക്ക് നൽകുന്ന വാക്സിൻ സിറമോ, ഇന്ത്യക്കു നൽകുന്ന പണമോ മൂലം ആർക്കെങ്കിലും എന്ത് പാർശ്വഭലമോ മരണമോ സംഭവിച്ചാൽ അതിനു പൂർണ ഉത്തരവാദി ഇന്ത്യൻ സർക്കാരായിരിക്കും എന്ന് എഴുതി വച്ചതിനാൽ ഈ ഓർഗനൈസേഷന് എതിരെയോ ബിൽ ഗേറ്റ്സിനു എതിരെയോ സർക്കാരിന് നടപടി എടുക്കാൻ കഴിഞ്ഞില്ല. ജന സംഖ്യ നിയന്ദ്രിക്കുന്നതിനും മറ്റുമായുള്ള ഈ മരുന്ന് പരീക്ഷണത്തിന് ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് ബിൽ ഗേറ്റ്സ് കോടി കണക്കിന് ധന സഹായയും നൽകി എന്ന് ഞാൻ നൽകിയ പരാതിയിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി; 






                                                               ഏതായാലും വാക്‌സിനിലൂടെ ജന സംഖ്യ കുറക്കാം എന്ന് TED മീറ്റിങ്ങിൽ  പറയുന്ന ബിൽ ഗേറ്റ്സിന്റെ  ഗവിയുടെ ഫണ്ട് ഇന്ത്യ സർക്കാർ വേണ്ട എന്ന് വച്ച് . കാരണം പറയുന്നത് ഇന്ത്യൻ മരുന്ന് കമ്പനിയുമായുള്ള അവിഹിത പണം ഇടപാട് തന്നെ   എന്ന് ഞാനും ലോകത്തുള്ള കുറെ പേരും വിശ്വസിക്കുന്നു......







  സംസ്ഥാന സർക്കാർ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ ഉത്തരവിട്ടതിൽ നിന്ന് മുൻ ആരോഗ്യ വകുപ്പ് ഡയറക്റ്റർ , തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ കുറ്റക്കാരാണെന്നും, നിരവധി വാക്സിൻ അനാവശ്യമായി വാങ്ങി കൂട്ടി ആരോഗ്യ പ്രവർത്തകരെ കൊണ്ടും ഡോക്ടർ മാരെ കൊണ്ടും ജനത്തെ ഭീക്ഷണി പെടുത്തി വാക്സിൻ നൽകിയില്ലെങ്കിൽ നിയമം നടപടി എടുക്കും എന്ന് ഭീക്ഷണി പെടുത്തി ഇവർ നിരവധി വാക്സിൻ മരുന്ന് കമ്പനിക്ക് മരുന്ന് ചിലവാക്കി നൽകി എന്ന് വിജിലൻസിന് ബോധ്യമായി. ഇവർക്ക് 5 വർഷം കഠിന തടവും , 42 ലക്ഷം പിഴയും ഈടാക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു.  

SEE THIS NEWS https://www.facebook.com/OnlineHumanRights/videos/1885247628395548/








ഈ പോസ്റ്റിൽ കൂടുതൽ കോപ്പികൾ ഇടാൻ കഴിയാത്തതിനാൽ . അടുത്ത പോസ്റ്റുകളിൽ , ഓരോ ജില്ലയിലെ വാക്സിൻ എടുത്തു കുട്ടികൾ മരിച്ചതും, അപകടം സഭാവിച്ചതുമായ കുട്ടികൾക്ക് aefi റിപ്പോർട്ട് നിയമം പാലിക്കാതെയും, ഒരു വിധ ലാബ് പരിശോധന, പോസ്റ്റ്മോർട്ടം റിപ്പോർട് ഇല്ലാതെയും  വിചിത്രമായ റിപ്പോർട്ട്  നൽകി രക്ഷിതാക്കളെ ചതിച്ചതും ഉള്ള നൂറുകണക്കിന് ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നതാണ്. കൂടാതെ അമേരിക്കൻ വാക്സിൻ  കോടതിയിലെ വാക്സിൻ അപകട റിപ്പോർട്ട് , കോടതി ഉത്തരവുകൾ , അമേരിക്കൻ ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ വാക്സിൻ അപകട ചാർട്ട് , വാക്സിൻ നൽകി ഓട്ടിസം ഉണ്ടായത്  നിർണയിക്കുന്നതും, നഷ്ടപരിഹാരത്തിന് വാദിക്കുന്നതുമായ നിയമ വശം, അകെ സംഭവിച്ച മരണം, എന്നിവയുടെ പൂർണ വിവരങ്ങളുടെ കോപ്പി അപ്‌ലോഡ് ചെയ്യുന്നതാണ്. കൂടുതൽ അറിയാൻ വിലയ്ക്കുക. പ്രസാദ് .  ഫോൺ 9349200035

എന്നാൽ ഈ അഴിമതിയും, കുട്ടികളുടെ മരണവും , ഇനി ഒരു കുട്ടിക്ക് പോലും ഇത് വരരുതെന്നും, ഇതിനു വേണ്ടി നിയമ വശങ്ങളും, ഫോമും, നിയമ സഹായവും ഈ  അന്താരാഷ്ട്ര ,ഗൂഢാലോചനയും,ചതിയും സോഷ്യൽ മീഡിയയിലൂടെ തുറന്നു കാട്ടിയ  ഞാൻ  ഡോക്ടര്മാര്ക്കിടയിൽ രാജ്യ ദ്രോഹിയാണ്. അപകടം സംഭവിച്ച നിരവധി കുട്ടികളുടെ രക്ഷിതാക്കൾക്ക് നിയമ സഹായം ചെയ്യരുതെന്നും, ഇത്തരം വാർത്തകൾ പുറത്തു വിടെരുതെന്നും കാണിച്ചു ഭീക്ഷണി പെടുത്തുകയും, കുപ്രചാരണം നടത്തുന്നു എന്ന് കാണിച്ചു കൊണ്ട് ആരോഗ്യ വകുപ്പിനും, സർക്കാരിനും,ചില ഡോക്ടർമാരും അവരുടെ മരുന്ന് മാഫിയയും  പരാതി നൽകി .മൂന്നു വർഷങ്ങൾക്കു ശേഷവും മരുന്ന് മാഫിയകൾ നിയമ പരിജ്ഞാനമില്ലാത്ത മെഡിക്കൽ വിദ്യാർത്ഥികളെ പിരി കയറ്റി എനിക്കെതിരെ നിരവധി പോലീസ് സ്റ്റേഷനിലും ക്രൈം ബ്രാഞ്ചിലും ഈ ബ്ലോഗ്ഗ് എല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പുക്കുന്നതാണെന്നും , എന്റെ കുട്ടിക്ക് വാക്സിൻ അപകടം സംഭവിച്ചു എന്നത് നുണയാണ് എന്നും, കോടതി വിധികളുടെ പകർപ്പ്, aefi കേസ് വിവരാവകാശ രേഖകൾ എല്ലാം ഫ്ട്ടോഷോപ്പിൽ എഡിറ്റ് ചെയ്തു കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കാണിച്ചു കൊണ്ട് തിരുവനന്തപുരം , കോഴിക്കോടുള്ള ഡോകട്ർമാരുടെ സംഘട കൂടാതെ ആയുർവേദ ഡോക്ടർമാർ എന്നിവരെ കൊണ്ട് എന്നും ഓരോ സ്റ്റേഷനിലും പരാതി നൽകുകയും, സോഷ്യൽ മീഡിയയിലും tv ചാനൽ ചർച്ചകളിൽ എന്നെയും കുട്ടിയുടെ ഫോട്ടോകളും പ്രദർശിപ്പിച്ചു അപമാനിക്കുകയും, ഞാൻ ഏതോ വ്യാജ വൈദ്യൻമാരുടെ ആളാണെന്നും പറയുകയും ചെയ്തത്  നിയമത്തെ ഉപയോഗിച്ചു കൊണ്ട് , നിയമ പലകാരുടെ സമയം പാഴാക്കനും എന്നും ഓരോ മെഡിക്കൽ വിദ്യാർഥികൾ തുനിയുന്നതിനാൽ ഞാൻ ഇതിനെതിരെ എന്റെ കുട്ടിയുടെ കേസിനോടൊപ്പം എനിക്കെതിരെ പരാതി നൽകുന്നവരുടെ പേരുവിവരങ്ങൾ ചേർക്കാൻ തീരുമാനിച്ചപ്പോൾ പല ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും  അവരുടെ കുടുംബവും കോടതി കയറ്റി ഇറക്കരുതെന്നു എന്റെ വീട്ടിൽ വന്നു അപേക്ഷിച്ചതിനാൽ കൂടുതൽ നടപടിക്ക് പോയില്ലായിരുന്നു 

എന്നാൽ ഇത്തരത്തിലുള്ള പുതിയ പുതിയ മെഡിക്കൽ വിദ്യാർത്ഥികൾ നിയമമറിയാതെ ഈ ബ്ലോഗ്ഗ് കണ്ടുകൊണ്ട് ഇനി  എനിക്കെതിരെയും കുട്ടിക്കെതിരെയും സോഷ്യൽ മീഡിയയിലും മാധ്യമത്തിലും അപവാദ പ്രചാരണം നടത്തിയാലോ അനാവശ്യ കള്ള പരാതി നല്കിയാലോ ഈ കേസിൽ ഉൾപ്പെടുത്താനാണ് എനിക്ക് നിയമ ഉപദേശം ലഭിച്ചിരിക്കുന്നത്.  



വാക്സിനേഷൻ എടുത്തു ഉണ്ടായ അപകടം സംഭവിച്ചതും ഓട്ടിസം സംഭവിതതുമായ കുട്ടികളുടെ അനുഭവം പറഞ്ഞാൽ ആ രക്ഷിതാവിനെ കു പ്രചാരണം നടത്തുന്നവരും, വിദ്യാഭാസമില്ലാത്ത  വിവരദോഷിയാണെന്നും പറഞ്ഞു ആരോഗ്യ പ്രവർത്തകർ , ഡോക്ടർമാർ തുടങ്ങിയവർ പരിഹസിക്കുകയും, വീണ്ടും തുടർന്നാൽ ഈ രക്ഷിതാക്കളുടെ അനുഭവം തുറന്നു പറഞ്ഞതിന് കേസ് കൊടുത്ത് അകത്താക്കും എന്ന് പറഞ്ഞു   ഭീക്ഷണിപെടുത്തും. 

മാത്രമല്ല ജില്ലാ ആരോഗ്യ വകുപ്പിന്റെ  അനുമതിയോടെ തന്നെ വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് ആശുപത്രികൾ ചികിത്സ നിക്ഷേധിക്കും എന്ന് ബോർഡ് എഴുതി വച്ച് കൊണ്ട് എത്ര അവശതയായ കുട്ടിയെ കൊണ്ട് ചെന്നാലും വാക്സിൻ എടുത്തില്ലെങ്കിൽ ആശുപത്രികളും ചികിത്സ നിഷേധിച്ചു കൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ ഒരു ആശുപത്രി ( malappuram district puthanpalli  KMM HOSPITAL perumpadappu   ) ഇതുപോലെ ചികിത്സ നിക്ഷേധിക്കുന്ന പരാതി വീഡിയോ സഹിതം ജില്ലാ മെഡിക്കൽ ഓഫീസർക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ കളക്റ്റർക്കും പരാതി നൽകി എങ്കിലും മൊഴി എടുക്കുകയോ , പരാതിയെ പറ്റി അന്വേഷിക്കുന്നില്ല.  രോഗികൾ വന്നാൽ ഇരുപതിനായിരം വരെ വിലയുള്ള കേൾക്കാത്ത വാക്സിനുകൾ രക്ഷിതാക്കളുടെ പോലും അറിവോടെ അല്ലാതെ കുട്ടികൾക്ക് കുത്തിവയ്ക്കും . ആരെങ്കിലും എതിർത്താൽ ചികിത്സ നിക്ഷേധിക്കും .. 

വീഡിയോ കാണുക !!!



പ്രതിരോധ വാക്സിൻ എടുക്കാത്ത കുട്ടികളെ ചികിത്സ നിഷേധിച്ചു കൊണ്ട് ജീവൻ എടുക്കാൻ വരെ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ സ്വകാര്യ ആശുപത്രികളും മരുന്ന് മാഫിയകളും വളർന്നിരിക്കുന്നു. 

++++++++++++++++++++++++++++++++++++++++++++++++++++++++++++++++

തീർന്നില്ല വാക്സിൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് പറയുമ്പോഴും ജില്ലാ കളക്ടർ വീട് വീടാന്തരം കയറി ഇറങ്ങി നിർബന്ധിച്ചു വാക്സിൻ എടുപ്പിക്കുന്നു. ഇതിനെതിരെ ഞാൻ എല്ലാ ജില്ലാ  കളക്ടർ , ആരോഗ്യ വകുപ്പിനും കോപ്പി അയച്ചു. ഇത് പക്ഷെ മലപ്പുറം ജില്ലാകളക്ടർ അനേഷിച്ചു റിപ്പോർട്ട് നൽകാൻ കളക്ടർ ഉത്തരവ് ഇട്ടു. 









INTERNATIONAL HUMAN RIGHTS ASSOCIATION വിവിധ കേന്ദ്രങ്ങളിലേക്ക് നലകിയ പരാതിയിൽ AEFI ഗൈഡ്‌ലൈൻസ് ആശ വർക്കാർക്കോ , ഡോക്ടർക്കോ അറിയില്ല അത് കൊണ്ട് തന്നെ വാക്സിൻ എടുത്ത് ഉണ്ടാകുന്ന അപകടങ്ങൾ സംഭവിക്കുമ്പോൾ AEFI പാലിക്കുന്നില്ല എന്ന് ബോധ്യമായി ഇവർക്ക് വേണ്ടി പ്രത്യേക ക്ലാസ്സുകൾ നൽകാൻ കേന്ദ്ര  ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി.




ഇതെല്ലം IHRA യുടെ പഠന റിപ്പോർട്ടും, പൊതു ജന്ഗങ്ങളുടെ അഭിപ്രായവും, അനുഭവവും ആകുന്നു. ഇതിൽ പറയുന്ന കാര്യങ്ങളെ പറ്റി പഠിച്ചു കൊണ്ട് വാക്സിൻ അപകടത്തിന് പ്രത്യേക നിയമവും, ചികിത്സ ധന സഹായ ഫണ്ടും, ഇൻഷുറൻസും നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്രട്രപതി മുതൽ നിരവധി സ്ഥലത്തേക്ക് പരാതി അയക്കുകയും, എല്ലാ സർക്കാർ മേഖലയിലേക്കും ഈ ബ്ലോഗിലെ വിവരങ്ങൾ അറിയിച്ചു കൊണ്ട് ഇതിൽ പറയുന്ന കാര്യങ്ങളുടെ വിവരങ്ങൾ, നിയമങ്ങൾ പാലിച്ചിട്ടുണ്ടോ,  വാക്സിൻ എടുത്തു ഓട്ടിസം വന്നു എന്ന് പരാതി നൽകിയ  കുട്ടികളുടെ പഠനം എന്നെ കാര്യങ്ങൾ   അന്വേഷിച്ചുകൊണ്ടും വേണ്ട നടപടി കൈക്കൊള്ളാൻ IHRA യുടെ പഠന റിപ്പോർട്ടും മേല്പറഞ്ഞ അഭിപ്രായങ്ങളും , ഞങ്ങളുടെ അനുഭവങ്ങളും ഹാജരാക്കുകയും, ഒപ്പം ബഹുമാനപെട്ട ഹൈ കോടതിയിൽ ഇതിലെ വിവരങ്ങൾ സമർപ്പിച്ചു കൊണ്ട് തീർപ്പാക്കാൻ ഒരു മനുഷ്യാവകാശ സംഘടനാ എന്ന നിലക്ക്  ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.











ഈ പരാതിയിൽ hon :പ്രധാന മന്ദ്രിയും, കേരള നിയമ സഭാ സെക്രെട്ടറിയേറ്റും അന്വേഷണത്തിന് ഉത്തരവിട്ടു. 







മൂന്നു വർഷങ്ങൾക്കു ശേഷവും മരുന്ന് മാഫിയകൾ നിയമ പരിജ്ഞാനമില്ലാത്ത മെഡിക്കൽ വിദ്യാർത്ഥികളെ പിരി കയറ്റി എനിക്കെതിരെ നിരവധി പോലീസ് സ്റ്റേഷനിലും ക്രൈം ബ്രാഞ്ചിലും ഈ ബ്ലോഗ്ഗ് എല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പുക്കുന്നതാണെന്നും , എന്റെ കുട്ടിക്ക് വാക്സിൻ അപകടം സംഭവിച്ചു എന്നത് നുണയാണ് എന്നും, കോടതി വിധികളുടെ പകർപ്പ്, aefi കേസ് വിവരാവകാശ രേഖകൾ എല്ലാം ഫ്ട്ടോഷോപ്പിൽ എഡിറ്റ് ചെയ്തു കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കാണിച്ചു കൊണ്ട് തിരുവനന്തപുരം , കോഴിക്കോടുള്ള ഡോകട്ർമാരുടെ സംഘട കൂടാതെ ആയുർവേദ ഡോക്ടർമാർ എന്നിവരെ കൊണ്ട് എന്നും ഓരോ സ്റ്റേഷനിലും പരാതി നൽകുകയും, സോഷ്യൽ മീഡിയയിലും tv ചാനൽ ചർച്ചകളിൽ എന്നെയും കുട്ടിയുടെ ഫോട്ടോകളും പ്രദർശിപ്പിച്ചു അപമാനിക്കുകയും, ഞാൻ ഏതോ വ്യാജ വൈദ്യൻമാരുടെ ആളാണെന്നും പറയുകയും ചെയ്തത്  നിയമത്തെ ഉപയോഗിച്ചു കൊണ്ട് , നിയമ പലകാരുടെ സമയം പാഴാക്കനും എന്നും ഓരോ മെഡിക്കൽ വിദ്യാർഥികൾ തുനിയുന്നതിനാൽ ഞാൻ ഇതിനെതിരെ എന്റെ കുട്ടിയുടെ കേസിനോടൊപ്പം എനിക്കെതിരെ പരാതി നൽകുന്നവരുടെ പേരുവിവരങ്ങൾ ചേർക്കാൻ തീരുമാനിച്ചപ്പോൾ പല ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും  അവരുടെ കുടുംബവും കോടതി കയറ്റി ഇറക്കരുതെന്നു എന്റെ വീട്ടിൽ വന്നു അപേക്ഷിച്ചതിനാൽ കൂടുതൽ നടപടിക്ക് പോയില്ലായിരുന്നു 

എന്നാൽ ഇത്തരത്തിലുള്ള പുതിയ പുതിയ മെഡിക്കൽ വിദ്യാർത്ഥികൾ നിയമമറിയാതെ ഈ ബ്ലോഗ്ഗ് കണ്ടുകൊണ്ട് ഇനി  എനിക്കെതിരെയും കുട്ടിക്കെതിരെയും സോഷ്യൽ മീഡിയയിലും മാധ്യമത്തിലും അപവാദ പ്രചാരണം നടത്തിയാലോ അനാവശ്യ കള്ള പരാതി നല്കിയാലോ ഈ കേസിൽ ഉൾപ്പെടുത്താനാണ് എനിക്ക് നിയമ ഉപദേശം ലഭിച്ചിരിക്കുന്നത്.  





14 comments:

  1. Support it...
    Good approach...
    Thank you..

    ReplyDelete
  2. പാസ്പോർട്ട് പോലൊത്ത രേഖകൾക്ക് വാകിസിനേഷൻ കാർഡ് ചോദിക്കുമെന്നും കാർഡില്ലെങ്കിൽ ബുദ്ദിമുട്ടാവുമെന്ന് പറഞ് സകൂളിൽ നിന്നും എഴുത്ത് വന്നിരിക്കുന്നു

    ReplyDelete
  3. Such a nice blog thanks for sharing us and this is very useful.
    Booking for cheap flights tickets link below :
    Muskanholidays.blogspot.com
    Cheap flights tickets
    Book domestic cheap flights
    Book flights tickets domestic
    Book flights online
    Cheap flights
    Cheap flights tickets domestic
    Best price for flight tickets
    http://www.muskanholidays.com/

    ReplyDelete
  4. हमें 1 करोड़ 90 लाख की राशि के साथ किडनी दाताओं की तत्काल जरूरत है अगर किसी को दान करने की इच्छा है,
    कॉल नंबर: +91 9 0552276540 ईमेल: narayanahospital619@gmail.com

    ReplyDelete
  5. We are urgently in need of kidnney Donors with the sum of 1 Crore 90 Lakhs If anyone is willing to donate,
    call number: +919052276540 Email: narayanahospital619@gmail.com

    ReplyDelete
  6. We are urgently in need of KlDNEY donors for the sum of $500,000.00 USD,(3 CRORE INDIA RUPEES) All donors are to reply via Email only: hospitalcarecenter@gmail.com or Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. We are urgently in need of kidney donors for the sum of $450,000 USD,
    for more details:
    Dr. Michael Varghese
    Email: drmichealvarghes@gmail.com
    call number: +91-9500703584
    WhatsApp: +91-9500703584

    ReplyDelete

  9. Through timely vaccination, you not only save yourself but the people surrounding you from infectious disease. At the same time, you are protecting future generations by eradicating diseases. Looking for the best Vaccination Clinic in South Delhi? Visit Dr. Promilla Butani's clinic at Sarvodaya Enclave. For details call +91-9811051270 and fix an appointment right away!
    Vaccination Clinic in South Delhi

    ReplyDelete
  10. വാക്സിനേഷനെടുക്കാത്ത വഞ്ചിതരാവാത്ത ആരോഗ്യമുള്ളവരാകൂ

    ReplyDelete