https://www.facebook.com/OnlineHumanRights/photos/a.1376475472606102.1073741828.1376449849275331/1644019669185013/
കേരളത്തിൽ സർവത്ര വിഷം കലർന്ന ഭക്ഷ്യ വസ്തുക്കൾ എന്ന വാർത്തക്ക് തൊട്ടുപിന്നാലെ കുട്ടികൾക്ക് നൽകുന്ന പ്രതിരോധ വക്സിനിലും കൊടിയ വിഷം, വയനാട്ടിലെ ഐശ്വര്യ എന്ന ഒന്നര വയസുകാരി കുട്ടിയാണ് അവസാന ഇര , മാതാപിതാക്കളുടെ ചൂണ്ടുവിരലിൽ തൂങ്ങി വാക്സിൻ എടുക്കാൻ പോയ കുട്ടി വാക്സിൻ എടുത്തപ്പോൾ തന്നെ കുഴഞ്ഞു വീണു, ഈ വീഴ്ചഎണീക്കാൻ വയ്യാത്ത നിലയിൽ തളർന്നു പോയ്.
ഏതായാലും ഈ സത്യങ്ങൾ ഒരു TV പത്ര മാദ്യമങ്ങളും ജനത്തെ അറിയിക്കാൻ പോകുന്നില്ല എന്ന സത്യം ആദ്യം മനസിലാക്കുക ...
ലോകത്ത് ജന പെരുപ്പം നിയന്ദ്രിക്കാൻ ഭക്ഷണത്തിനും വാക്സിനും സാധിക്കും എന്നും, വാക്സിനിൽ കൂടി 15 ശതമാനം ജന സംഖ്യ കുറയ്ക്കാം എന്ന് ലോക കോടീശ്വരനും ലോക രാജ്യങ്ങളിലേക്ക് വാക്സീൻ വിതരണം ചെയ്യുന്ന GAVI ഫൌണ്ടേഷന്റെ ചെയർമാനുമായ ബിൽ ഗേറ്റ്സ് TED മീറ്റിങ്ങിൽ പറയുക ഉണ്ടായി.(വീഡിയോ കാണുക )
https://www.youtube.com/watch?v=aQnIFUGr6lk
ഇതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ നടത്തിയ അന്യോഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കേരളത്തിൽ മാത്രം ആയിരകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ വിവിധ തരം പാർശ്വ ഭലങ്ങൾ അനുഭവിച്ചു ജീവിക്കുന്നു , 20 ഓളം കുട്ടികൾ വാക്സീൻ നൽകി മരണപെട്ടു എന്ന് വിവിധ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് RTI ACT പ്രകാരം എഴുതി തന്നു. എന്നാൽ മരിച്ച കുട്ടികളുടെ പേര് വിവരാമോ മേൽ വിലാസമോ തരാൻ വിസമ്മതിച്ചു . പല ജില്ലാ മെഡിക്കൽ ഓഫീസും രേഖകൾ മറച്ചു വച്ചു , എന്നാൽ ഈ ജില്ലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പല കേസുകളും വെളിപെടുത്തി. എല്ലാ ജില്ലകളിൽ നിന്നും ലഭിച്ച മറുപടിയിൽ ഒരു കുട്ടിക്ക് പോലും ഒരു രൂപ പോലും നഷ്ട പരിഹാരം നിർദേശിക്കുകയോ നൽകുകയോ ചെയ്തിട്ടില്ല എന്ന് മറുപടി നൽകി. കൂടുതൽ കുട്ടികൾ മരിച്ചത് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ, കൂടുതൽ കുട്ടികൾക്ക് പാർശ്വ ഭലം സംഭവിച്ചത് ഏറണാകുളം ജില്ലയിൽ. ഇത് പരാതി ലഭിച്ച കസുകൾ മാത്രം. പരാതി ലഭിക്കാത്തത് ഇതുനും ഇരട്ടി ,
വാക്സീൻ നൽകി അപകടം സംഭവിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യാൻ സമതിയെ വക്കണം എന്നും വാക്സീൻ നൽകി അപകടം സംഭവിച്ചാൽ റിപ്പോർട്ട് ചെയ്യണം എന്നും വേൾഡ് ഹെൽത്ത് ഓർഗ നൈസെഷന്റെ നിയമ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ മേൽനോട്ടമുള്ള AEFI കമ്മിറ്റി Adverse events following immunization (AEFI) നിലവിൽ ഉണ്ടെങ്കിലും ഈ മരണമോ പാർശ്വ ഭാലങ്ങളോ കൃത്യമായി റിപ്പോർട്ട് ചെയ്യാറില്ല. മാത്രമല്ല രക്ഷിതാക്കളുടെ കയ്യിൽ നിന്ന് പരാതി എഴിതി വാങ്ങാറില്ല. മറ്റെന്തോ കാരണം കൊണ്ടാണ് കുട്ടികൾ മരിച്ചത് എന്ന് എഴുതി തള്ളും. അതിനാൽ ഏതു കോടതിയിൽ പോയാലും ഡോക്ടറുടെ റിപ്പോർട്ട് വാക്സിൻ നൽകി അല്ല എന്നതിനാൽ കേസുകൾ തള്ളും, നിലവിൽ ഹൈ കോടതിയിൽ നാലോളം മരണപെട്ട കേസുകൾ .
വാക്സിൻ മൂലം മരണം എന്ന് എഴുതി നൽകിയാൽ കുട്ടികൾക്ക് നീതി ലഭിക്കും കോടതിയിൽ നിന്ന് നഷ്ട പരിഹാരത്തിന് വിധിക്കും, ഇത് മരുന്ന് കമ്പനികളുടെ പിടലിക്ക് വീഴും, അതുകൊണ്ട് ഈ മരുന്ന് കമ്പനികൾ ഇവർക്ക് നൽകുന്നത് കോടികൾ. ഓരോ ഡോക്ടർക്കും മരുന്ന് കമ്പനികൾ നൽകുന്നത് വീടുകൾ മുതൽ കാറുകൾ വരെ.
ഏറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൊമ്പനാട് ഉള്ള പ്രസാദിന്റെ മകൾ അപർണക്ക് വാക്സിൻ നൽകി കണ്ണിനും കഴുത്തിനും ഉണ്ടായ പാർശ്വഭലത്തിന്റെ കേസ് മനുഷ്യാവകാശ കമ്മിഷന്റെ പരിഗണയിലാണ്. നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ സത്യം മനസിലാക്കിയ മുഖ്യ മന്ദ്രിയുടെ ഓഫീസ് അടിയന്തിര സഹായത്തിനായി പതിനായിരം രൂപ അനുവതിച്ചു നൽകി. എന്നാൽ ആരോഗ്യ വകുപ്പ് ഇത് സംഭവിച്ചത് വാക്സിൻ മൂലം അല്ല എന്ന് പറയുന്നു. പിന്നെ എന്ത് എന്ന ചോദ്യത്തിന് മറുപടി ഇല്ല . വാക്സിൻ നൽകി 24 മണിക്കൂറിനകം കുട്ടിക്ക് എന്ത് സംഭവിച്ചാലും അത് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വാക്സിൻ മൂലം ആണെന്ന് സ്ഥിതീകരിക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിയമങ്ങൾ ഇവിടെ പാലിക്കുന്നില്ല. വിദേശത്ത് ഇതിനു വേണ്ടി പ്രത്യേക കോടതി വരെ ഉള്ളപ്പോൾ നമ്മുടെ നാട്ടിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തുകയാണ് .
പ്രസാദിന്റെ മകൾ അപർണക്ക് സംഭവിച്ച കേസിൽ മനുഷ്യാവകാശ കമ്മിഷൻ ജസ്റ്റിസ് കോശി ആരോഗ്യ വകുപ്പിനോട് വിശദീകരണം ചോദിച്ചപ്പോൾ എഴുതി നല്കിയ മറുപടി ഇങ്ങനെ "ആരോഗ്യ വകുപ്പ് ആരെയും നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കുന്നില്ല. എല്ലാ കുട്ടികളെയും പ്രധിരോധ മരുന്ന് എടുക്കുന്നതിനു മുൻപ് ഡോക്ടർ പരിശോധിച്ച ശേക്ഷമേ പ്രധിരോധ മരുന്നുകൾ നല്കൂ. ആയതിനാൽ വാക്സിൻ എടുത്ത കുട്ടികൾക്ക് എന്ത് സംഭവിച്ചാലും ഇവർക്ക് എല്ലാം നല്കാൻ ആരോഗ്യ വകുപ്പിന്റെ കയ്യിൽ ഫണ്ട് ഒന്നും തന്നെ ഇല്ല " .
അരിയിലും കറി പൊടികളിലും മാരക വിഷം ചേർത്തിട്ടും ഇത് റിപ്പോർട്ട് ചെയ്യാത്ത മാദ്യമങ്ങൾ ഈ സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറില്ല. ഇതുകൊണ്ട് തന്നെ സാധാരണക്കാരിൽ ഇതൊന്നും എത്താറുമില്ല.വെറും എട്ടാം ക്ലാസ് വിദ്യാഭാസമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ വീട് വീടാന്തരം കയറി ഇറങ്ങി ജനത്തെ പറഞ്ഞു ഭയപെടുത്തി ദിനം പ്രതി ഓരോ കുട്ടികൾക്കും വാക്സിൻ നിർബന്ധ പൂർവ്വം എടുപ്പിക്കുകയും ഗുരുതര പാർശ്വ ഭലങ്ങൾ സംഭവിച്ചു കൊണ്ടുമിരിക്കുന്നു .അപ്പോളാണ് രക്ഷിതാകൾ ഇതിന്റെ അപകടം മനസിലാക്കുന്നത്.
എന്നാൽ മലപ്പുറം ജില്ലയിൽ ഒരു കുട്ടി ഡിഫ്തീരിയ ബാധിച്ചു മരിച്ചു എന്ന റിപ്പോർട്ട് സത്യം ആണോ എന്ന് അന്വോഷിക്കുന്നതിനു മുൻബ് തന്നെ മരുന്ന് മാഫിയകളെ സഹായിക്കുന്ന ചില ആരോഗ്യ സംഘടനകളും അസോസിയെഷനുകളും രംഗത്ത് വന്നു. ഇനി എല്ലാ കുട്ടികൾക്കും വാക്സിൻ എടുക്കണം അല്ലാത്ത കുട്ടികളെ വിദ്യാലയത്തിൽ പ്രവേശിപ്പിക്കരുത് എന്ന നിയമം കൊണ്ട് വരണം എന്ന് പറഞ്ഞ് പത്ര മാദ്യമങ്ങളിൽ അലമുറയിട്ടു. വാക്സിൻ നൽകി
ആയിരത്തിലധികം കുട്ടികൾ ദുരിതം അനുഭവിക്കുകയും നിരവദി കുട്ടികൾ മരിക്കുകയും ചെയ്യുന്നത് കണ്ടിട്ടും കണ്ണടക്കുന്ന ഈ സംഘടനകൾ ആർക്ക് വേണ്ടി നില നിൽക്കുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ് .
കൂടുതൽ വിവരങ്ങൾക്കും വിവരാവകാശ കോപ്പികൾക്കും ബന്ധപെടുക 9495965777
പ്രതിരോധ വാക്സിൻ എടുത്ത കുട്ടിക്കാണ് ഡിഫ്ത്തീരിയ രോഗം ബാധിച്ചത്, വാക്സിൻ നൽകിയതിലെ അപാകമെന്ന കണ്ടെത്തലുമായി ഇതിൽ നിന്നും തലയൂരാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം...
''വാക്സിൻ രോഗം ഇല്ലാതാക്കാനല്ല രോഗം വരുത്താനാണെന്ന് അറിയാത്ത വിഡ്ഢികളായ ജനങ്ങൾ''
ഇനിയെങ്കിലും ഇതിനെ കുറിച്ച് കുടുതൽ അറിയാനും മനസ്സിലാക്കാനും ശ്രമിക്കു നമ്മുടെ മക്കളെ ഭാവി തലമുറയെ രക്ഷിക്കൂ...
ചില മാധ്യമങ്ങളിൽ തുടര്ച്ചയായി മുഷ്യാവകാശ സംഘടനകൾ ഈ പ്രധിരോധ പ്രവര്ത്തനത്തെ എതിർക്കുന്നു എന്ന് സ്ഥിരമായി വാർത്ത നല്കുന്നു. എന്നാൽ ഞങ്ങൾ ഈ പ്രധിരോധ പ്രവർത്തനത്തെ ഒരിക്കലും എത്തിക്കുക അല്ല ചെയ്യുന്നത്. എല്ലാവര്ക്കും പ്രധിരോധ മരുന്ന് എത്തിക്കണം. എന്നാൽ ഇത് നല്കി ഉണ്ടാകുന്ന അപകടങ്ങൾ ചെറിയ തോതിലൊന്നും അല്ല . ഇങ്ങനെ അപകടം സംഭവിക്കുന്ന കുട്ടികളുടെ രക്ഷിതാകളോട് ഇത് കൊണ്ടല്ല എന്ന് എഴുതി നല്കി അവരെ എന്ടോസുല്ഫാൻ ദുരന്തം പോലെ ഈ കുട്ടികളെ മരണം വരെ കാണേണ്ട അവസ്ഥയാണ് വരുന്നത്. ഇവർക്ക് സർക്കാരും മാദ്യമങ്ങളും ഒരു നീതിയും നല്കുന്നില്ല , ഇവർക്ക് നീതി ലഭിക്കണം അല്ലെങ്കിൽ ഇവിടെ വിദേശത്തുള്ള പോലെ വാക്സിൻ കോടതികൾ വരണം എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലും , UN ഇലും പരാതി നല്കി , ഇത് ചെയ്യേരുതെന്നാണ് ഇവിടെ ചിലർ ആഗ്രഹിക്കുന്നത്.
കുറച്ച് വിവരാവകാശത്തിന്റെ കോപ്പി കാണുക , ഇത് ഞങ്ങൾ പറയുന്നതല്ല, തെറ്റി ധാരണയുമല്ല ഈ ആരോഗ്യ വകുപ്പ് തന്നെ സമ്മതിക്കുന്നതാണ് , ( ഇത് കുറച്ച് തെളിവുകൾ മാത്രം )
ഇത് ചോദ്യം ,6 ഉം 7 ഉം നോക്കുക ഇതിനു ഓരോ ജില്ലാ മെഡിക്കൽ ഓഫീസറും തന്ന മറുപടി താഴെ കാണുന്നു , ഇത് പരാതി ലഭിച്ചതും ആരോഗ്യ വകുപ്പ് മൌന സമ്മതം നടത്തിയതുമായ മരണങ്ങളും പാര്ശ്വ ഭലങ്ങളും മാത്രം, സമ്മതിക്കാത്തതും പാവപെട്ടവർ പരാതി നല്കാതതുമായ രേഖകൾ വേറെയുമുണ്ട്.
നിങ്ങൾ ചെയ്യേണ്ടത് .....
വാക്സിൻ മൂലം നിരവതി രോഗങ്ങൾ തുടച്ചു നീക്കാൻ സാധിച്ചു .അത് കൊണ്ട് നിങ്ങൾ തീർച്ചയായും പ്രധിരോധ മരുന്ന് എടുക്കണം , എന്നാൽ ഇപ്പൊ ഈ അസുഗങ്ങളെക്കാൾ കൂടുതൽ മരണവും അസുഖങ്ങളും ഈ വാക്സിൻ നല്കി കുട്ടികൾക്ക് സംഭവിക്കുന്നു എന്ന് സർക്കാർ ആരോഗ്യ വകുപ്പ് നല്കിയ RTI രേഖ വ്യക്തമാക്കുന്നു.
നിങ്ങളെ നിർബന്ധിച്ചു വാക്സിൻ എടുപ്പിക്കുന്നില്ല , താല്പര്യമുണ്ടെങ്കിൽ മാത്രം എടുത്താൽ മതി എന്നും, എന്ത് സംഭവിച്ചാലും ആരോഗ്യ വകുപ്പ് ഒരു രൂപ പോലും തരാൻ ഫണ്ട് ഇല്ല എന്ന് ആരോഗ്യ ഡയറക്ടർ രേഖാമൂലം എഴുതി തന്നത് കാണുക, മാത്രമല്ല എല്ലാ കുട്ടികളെയും ആരോഗ്യ വകുപ്പ് ഡോക്ടർ പരിശോധിച്ച ശേക്ഷമേ മരുന്നുകൾ നല്കൂ എന്നും പറയുന്നു. ഈ ആരോഗ്യ വകുപ്പ് തന്നെ പറയുന്നു നിരവധി കുട്ടികൾ മരിച്ചു , നിരവതി പേർക്ക് പാർശ്വ ഭലം സംഭവിച്ചൂ എന്ന്.,
അപ്പോൾ നിങ്ങള്ക്കും അവകാശമുണ്ട് നിങ്ങളുടെ കുട്ടികളെ വക്സിൻ നല്കുന്നതിന് മുൻബ് പൂര്ണ ആരോഗ്യവാൻ ആണ് എന്ന് ഡോക്ടറെ കൊണ്ട് പരിശോധിച്ച് രേഖകൾ വാങ്ങാൻ . അതിനു ശേക്ഷം 24 മണി ക്കൂറിനുള്ളിൽ എന്ത് സംഭവിച്ചാലും വക്സിന്റെ പാർശ്വഭലം കൊണ്ടായിരിക്കും എന്ന് എഴുതി വാങ്ങുക .(ഇത് WHO അനുശാസിക്കുന്ന നിയമം ആണ് ) കൂട ാതെ ആരോഗ്യ വകുപ്പോ സർക്കാരോ നഷ്ട പരിഹാരം നല്കില്ല എന്ന് പറയുന്നു. ആയതിനാൽ ഈ മരുന്ന് കമ്പനിയുടെ പേര്, ബാച്ച് നമ്പർ , കാലവതി തീയതി എന്നിവ എഴുതി വാങ്ങുക . അല്ലാത്ത പക്ഷം എന്ത് സംഭവിച്ചാലും നിങ്ങൾക്ക് മരുന്ന് കമ്പനിയുടെ കയ്യിൽ നിന്നോ സര്ക്കാരിന്റെ കയ്യിൽ നിന്നോ യാതൊരു നഷ്ട പരിഹാരവും ലഭിക്കില്ല. ഒരു കടയിൽ നിന്ന് വസ്തു വാങ്ങുമ്പോൾ ബിൽ ചോദിച്ചു വാങ്ങുന്ന പോലെ ഇത് നിങ്ങളുടെ അവകാശമാണ് .
ഇനി നിങ്ങൾ പറ ഞങ്ങളുടെ പ്രവർത്തനം വെറും തെറ്റിധാരണ മൂലം ആണോ എന്ന് ? ഇത് നിർത്തി മരുന്ന് ലോബിയുടെ പണം വാങ്ങണോ എന്ന്. ?
ഇത് മനുഷ്യാവകാശ കമ്മിഷന് ആരോഗ്യ വകുപ്പ് നല്കിയ നുണ കഥകൾ , ഇത് തെറ്റാണെന്ന് ഓരോ ജില്ല മെഡിക്കൽ ഓഫീസും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും നല്കിയ വിവരാവകാശ രേഖകൾ തെളിയിക്കുന്നു.